സ്ത്രീപുരുഷ പാരസ്പര്യത്തില്‍ പ്രണയം- കാമം - അധികാരം എന്നിവ എങ്ങനെ സംവേദനവിധേയമാകുന്നു എന്നത് കുറേനാള്‍ എന്റെ പഠനവിഷയമായിരുന്നു. ഇവയെ സംബന്ധിക്കുന്ന ചില കഥകളും കുറിപ്പുകളുമാണ് ഈ ബ്ലോഗില്‍. ഇത് എന്റെ ആക്റ്റീവ് ബ്ലോഗ് അല്ല. രചനകള്‍ മഴനിലാവ്, ഗുപ്തം, ഇദെന്താ എന്നീ ബ്ലോഗുകളില്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാണ്.
thanks for title backgroun pic

Tuesday, 23 December 2008

മൂന്നു പെണ്ണുങ്ങള്‍


ബോറ് 14


“നീയിത്ര ചിലയ്ക്കാനൊന്നുമില്ല സാറ.. ഞാന്‍ എന്റെ മകനോടാണ് സംസാരിക്കുന്നത്..”

“ആല്‍ബെര്‍ത്തോ നീ ഇനിയും ആ കൊടിച്ചിയുടെ മോങ്ങലും കേട്ടുനിന്നാല്‍ ഞാന്‍ എന്റെ മോളേയും കൊണ്ണ്ട് പോവും... എന്റെ വീട്ടിലേക്ക്...”

അപ്പോള്‍ കുട്ടികള്‍ക്കുള്ള ഉന്തു വണ്ടിയില്‍ നിന്നൊരു പിഞ്ചു കൈ അയാളുടെ നേരേ നീണ്ടു വരികയും അയാളെ എത്തിപ്പിടിക്കാനെന്നോണം വായുവില്‍ വന്യമായി ചലിക്കുകയും ചെയ്തു.

6 comments:

ഗുപ്തന്‍ said...

കഥകളില്‍ നിന്നിറങ്ങിവന്ന സ്റ്റീരിയോറ്റൈപ്പുകളെ ഇന്നലെ വഴിയില്‍ കണ്ടപ്പോഴുണ്ടായ് വിമ്മിഷ്ടം തീര്‍ക്കാന്‍.......

qw_er_ty

പാമരന്‍ said...

കണ്ണുള്ളവര്‍ക്ക്‌ എവിടെയും കഥകളു കാണാമെന്നു മനസ്സിലായി.

പ്രിയ said...

വെറും മൂന്നേ മൂന്ന് വരികള് കൊണ്ടു അവിടെ കൊണ്ടു ചെന്നു നിര്ത്തിയല്ലോ.കണ്ട കഥകള്‍ ആയതു കൊണ്ടാകുമോ?

നിരക്ഷരന്‍ said...

വിമ്മിഷ്ടം തീര്‍ന്നല്ലോ ? ഞങ്ങള്‍ക്കൊരു കൊച്ചു കഥ വായിക്കാനുമായി.

മാണിക്യം said...

അവള്‍ ഒരിക്കല്‍ മകളും പിന്നെ മരുമകളും ഭാര്യയും അമ്മയും ആയിരുന്നതിന് ശേഷം അമ്മായമ്മയായി..
മകനെ വളര്‍ത്തുവാന്‍ മാത്രമേ യോഗമുള്ളു , വളര്‍ന്ന് പുരുഷനായാല്‍ അവന്റെ വളര്‍‌ച്ച കണ്ണും, കാതും, കയ്യും എത്താത്ത ദൂരെ നിന്ന് കാണുക
പിന്നെ അവന്‍ മറ്റാരോ ആയി... മകനെന്ന അവകാശം അസ്ഥാനത്താണ് എന്നറിഞ്ഞാല്‍
............ :) വിമ്മിഷ്ടം ഒഴിവാക്കാം.

ദൃശ്യന്‍ | Drishyan said...

നന്നായിരിക്കുന്നു.
വായനക്കാരനോടൊന്ന് ചിന്തിക്കാനാവശ്യപ്പെടുന്ന വരികള്‍.

സസ്നേഹം
ദൃശ്യന്‍