<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-4552890267143068641</id><updated>2011-10-05T05:05:02.603-07:00</updated><category term='ബോറ്'/><category term='കഥയില്ലായ്മ'/><category term='പ്രണയം'/><category term='കഥകള്‍'/><title type='text'>മഴനിലാവ്</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://nilaathulli.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default?max-results=100'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>25</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-4552890267143068641.post-511964538249575336</id><published>2010-05-22T20:17:00.000-07:00</published><updated>2010-05-22T11:16:55.145-07:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രണയം'/><title type='text'>ഇമ്പം എന്ന തലക്കെട്ടില്‍ പറഞ്ഞുതീരാത്ത ഒരു കഥ</title><content type='html'>കണ്ണടയുടെ ഫ്രെയിമിനുമുകളിലൂടെ പുരികങ്ങള്‍ വളച്ച് ശ്രീമതി രാധാ ധനപാലന്‍ അഭിയെ നോക്കി. അവന്‍ സൂവിലെത്തിയ കുട്ടിയുടെ കൌതുകത്തോടെ പുസ്തകഷെല്‍ഫുകളില്‍ കൂട്ടിലിട്ട മൃഗങ്ങളെ പരതിനോക്കിയിരിക്കുന്നു. നല്ല വായനയുണ്ടാവും ചെക്കന്.&lt;br /&gt;&lt;br /&gt;കഥ വായിക്കാന്‍ കൊള്ളാം. നല്ല കയ്യക്ഷരം. എ ഫോറ് പേപ്പറില്‍ ബ്രൈറ്റ് നീല മഷി. ചില്ലക്ഷരങ്ങളുടെ മുകളിലെ ചുനിപ്പിനും സ്വസ്ഥം എന്ന വാക്കിലെ 'ഥ' യുടെ തുടക്കത്തിനും അവന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടികളുടെ പോലെ സുന്ദരമായ ഒടിവ്.&lt;br /&gt;&lt;br /&gt;അവനെ ഒളികണ്ണിട്ടു നോക്കിക്കൊണ്ട് വായിച്ചുകൊണ്ടിരുന്ന പേജിലെ അവസാന വരികള്‍ അലസമായി ശ്രദ്ധിക്കുമ്പോഴാണ് ഒരു നടുക്കത്തിലൂടെ കഥ രാധാ ധനപാലനെ വീണ്ടും പിടിച്ചെടുത്തത്.&lt;br /&gt;&lt;br /&gt;അപ്പാര്‍ട്ട്‌മെന്റുകള്‍ക്കു താഴെ ബൈക്ക് ഒതുക്കിവയ്ക്കുമ്പോള്‍ പരിചയക്കാരനായ സെക്യൂരിറ്റി ഗാഡ് അയാളെ നോക്കി ചിരിച്ചു. എന്താ രാമേട്ടാ സുഖമല്ലേ? എന്ന് അയാള്‍ കുശലം ചോദിച്ചു. മെയിന്‍ എന്‍‌ട്രന്‍സിനു വലതുവശത്തേക്ക് തിരിഞ്ഞുള്ള മുന്നുലിഫ്റ്റുകളിലെ നടുവിലത്തേത് താഴേക്ക് വരുന്നുണ്ട്. കാത്തുനില്‍ക്കുമ്പോള്‍ അയാള്‍ ഒരു പാട്ട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;-- ഉം? പിന്നില്‍ അവള്‍&lt;br /&gt;‌‌-- ങുങ്ങും. അയാള്‍ തലവെട്ടിച്ചു&lt;br /&gt;നീയെന്താ താഴെ എന്ന് അയാളുടെ കണ്ണുകള്‍ അവളോട് ചോദിച്ചു.&lt;br /&gt;-- കണ്ണനിന്ന് ഉച്ചവരെയേ ക്ലാസുള്ളൂ. അവനെ വിളിക്കാന്‍ നേരത്തേ പോകണം എനിക്ക്. എവിടായിരുന്നു നീ ഇതുവരെ? അവള്‍ കലഹിച്ചു.&lt;br /&gt;&lt;br /&gt;മുന്നില്‍ തുറന്ന ഇടുങ്ങിയ വഴിയിലേക്ക് അവര്‍ ഒരേസമയം ഞെരുങ്ങിക്കയറി. ഏഴ് എന്നെഴുതിയ സ്വിച്ചില്‍ രണ്ട് ചൂണ്ടുവിരലുകള്‍ ചെന്നു കുത്തി.&lt;br /&gt;അവളെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ചേര്‍ന്നു നിന്ന് അയാള്‍ ഹമേ തുംസെ പ്യാര്‍ കിത്‌നാ എന്നു മൂളാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;അയാള്‍, അയാള്‍, അയാള്‍! രാധാ ധനപാ‍ലന്‍ വരികളിലൂടെ താഴേക്ക് കണ്ണോടിച്ചു. അയാളുകളുടെ ഒരു നീണ്ടനിര അവരെ നിരാശപ്പെടുത്തി.&lt;br /&gt;&lt;br /&gt;-- അഭീ ഈ അയാള്‍ എന്നു പറഞ്ഞിരിക്കുന്നത് ബാലചന്ദ്രനെ തന്നെ ആണോ?&lt;br /&gt;-- ഹ്.. ഹ്.. ഹല്ല.. അതെ മാം. അഭി സ്വപ്നത്തില്‍ നിന്ന് വെളിപ്പെട്ടു&lt;br /&gt;&lt;br /&gt;പൊട്ടുചെക്കന്‍. നല്ലഭംഗിയുണ്ട് അവന്റെ അമ്പരപ്പും ഭയവും കാണാന്‍.&lt;br /&gt;-- അതെയെന്നോ അല്ലെയെന്നോ? മയമില്ലാത്ത അധ്യാപികയെപ്പോലെ രാധാ ധനപാലന്‍ ചോദിച്ചു.&lt;br /&gt;-- അത് ... അതു രണ്ടും ഒരു ആള്‍ തന്നെയാണ് മാം.&lt;br /&gt;&lt;br /&gt;അവനെ കര്‍ക്കശമായി ഒന്നു നോക്കിയിട്ട് രാധാ ധനപാലന്‍ വീണ്ടും വായിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;-- ഇന്നെന്തേ പതിവില്ലാത്ത സംഗീതം? ഫ്ലാറ്റിന്റെ വാതിലടയ്ക്കുമ്പോള്‍ അവള്‍ ചോദിച്ചു. അയാള്‍ മറുപടി പറയാതെ ചിരിച്ചു.&lt;br /&gt;-- പാട്, അതു മുഴുവന്‍ പാട്! അയാളെ വിരല്‍ പിടിച്ച് അകത്തേക്ക് നടത്തിക്കൊണ്ട് അവള്‍ ആവശ്യപ്പെട്ടു.&lt;br /&gt;‌-- ഹേയ്!എനിക്കറിയില്ല. ഇഷ്ടമുള്ള വരികള്‍ വെറുതെ മൂളുന്നതിനപ്പുറം സംഗീതവാസന തനിക്കുണ്ടെന്ന് അയാള്‍ക്ക് തോന്നിയിരുന്നില്ല.&lt;br /&gt;അയാളെ ഒരു കസേരയില്‍ ഇരുത്തി അവള്‍ അരികില്‍ നിലത്ത് പടിഞ്ഞിരുന്നു. -- അറിയാവുന്നതുപോലെ പാട് കേള്‍ക്കട്ടെ&lt;br /&gt;‌‌-- ശ്യോ എന്താടാ ഇത്? അയാള്‍ പരിഭവിച്ചു. പക്ഷെ അവള്‍ അവളാണ്. നിര്‍ബന്ധങ്ങള്‍ നിര്‍ബന്ധങ്ങളും. അവളുടെ മുടിയിഴകളില്‍ക്കൂടി വിരലോടിച്ച് പാടാന്‍ തുടങ്ങി.&lt;br /&gt;ഹമേ തുംസേ പ്യാര്‍ കിത്‌നാ യേ ഹം നഹീ ജാന്‌തേ..&lt;br /&gt;മഗര്‍ ജീ നഹീ സക്‍തേ തുംഹാരേ ബിനാ...&lt;br /&gt;&lt;br /&gt;മോശമില്ലെന്ന് അയാള്‍ക്കുതന്നെ തോന്നി. തനിക്കറിയാത്ത ഏതൊക്കെ വഴിയിലാണ് അവള്‍ തന്നെ നടത്തുന്നതെന്ന് അയാള്‍ എന്നും അത്ഭുതപ്പെട്ടിരുന്നു. ചിന്നൂട്ടിക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് എല്‍.ഐ.സി ആവശ്യവുമായി അയാള്‍ ആ ഫ്ലാറ്റില്‍ ആദ്യം വന്നത്. എന്നാണ് തമ്മില്‍ പ്രണയമായതെന്ന് ചോദിച്ചാല്‍ അവള്‍ ആ ഡേറ്റാണ് പറയാറുള്ളത്. ആദ്യദര്‍ശനാനുരാഗം.&lt;br /&gt;&lt;br /&gt;ഇത്രയുമായപ്പോള്‍ രാധാ ധനപാലന്‍ അസ്വസ്ഥയായി അഭിയെ നോക്കി. അവന്‍ ജനലിനുപുറത്തെ ചെമ്പരത്തിക്കൊമ്പിലേക്ക് കണ്ണുനട്ടിരിക്കുന്നു. മീശമുളച്ചിട്ടില്ലാത്ത കൌതുകം. പേജുകള്‍ പിന്നിലേക്ക് മറിച്ച് രാധാ ധനപാലന്‍ ആദ്യപേജിന്റെ മൂന്നാമത്തെ ഖണ്ഡിക വീണ്ടും വായിച്ചു.&lt;br /&gt;&lt;br /&gt;ബാലചന്ദ്രന്‍ രാവിലെ കുളിച്ചുവരുമ്പോഴേക്കും സീതാലക്ഷ്മി കാപ്പി എടുത്തുവച്ചിരുന്നു. ദോശ. ചമ്മന്തി. സാമ്പാറ്‍. പഴം. ചായ. പോറ്റി ഹോട്ടല്‍ . മേശയുടെ അറ്റത്തെ കസേരയില്‍ വലിഞ്ഞുകുത്തിയിരുന്ന് ചിന്നൂട്ടി ദോശ പിച്ചിപ്പറിച്ച് ...&lt;br /&gt;&lt;br /&gt;-- ലച്ചൂ നിന്റെ മോള്‍ ദാ ദോശ കൊണ്ട് പൂക്കളം ഉണ്ടാക്കുന്നു..&lt;br /&gt;&lt;br /&gt;സീതാലക്ഷ്മി എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ നില്‍ക്കാതെ ബാലചന്ദ്രന്‍ അകത്തേക്ക് പോയി. അകത്തെ മുറിയില്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് ബാലചന്ദ്രന്‍ മുടിചീകി. ഷര്‍ട്ടിട്ടു. ദേവ ദുന്ദുഭീ സാന്ദ്രലയം എന്നു മൂളിപ്പാട്ടു പാടി. മൂളല്‍ ഞരക്കമായപ്പോള്‍ നിറുത്തി. കണ്ണാടിയില്‍ നോക്കി പോടാ കഴുതേ എന്നു പല്ലിളിച്ചു.&lt;br /&gt;&lt;br /&gt;സീതാലക്ഷ്മി അടുക്കളയില്‍ നിന്ന് എന്റെ ചിന്നൂട്ടി.. പിന്നേ.. ഞാന്‍ തറവാട്ടീന്ന് കൊണ്ടന്നതല്ലേ! എന്ന് പിറുപിറുത്തും, ഈ തെമ്മാടിപ്പെണ്ണിന് തല്ലുകൊള്ളാത്തതിന്റെ കുഴപ്പമാണെന്ന് കലഹിച്ചും, കയ്യില്‍ തയ്യാറാക്കിക്കൊണ്ടുവന്ന ടിഫിന്‍ ബോക്സുകള്‍ മേശപ്പുറത്തേക്കിടിച്ചു വച്ച് ചിന്നൂട്ടിയുടെ നേരെ കണ്ണുരുട്ടി നോക്കിയിട്ട് രണ്ടു ദോശ പാത്രത്തിലെടുത്ത് കറിയൊഴിച്ച് അത് കയ്യില്പിടിച്ച് മേശക്കരികില്‍ ഒരു കസേരയിലേക്ക് വശം തിരിഞ്ഞിരുന്ന് തിടുക്കത്തില്‍ കഴിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;ഷര്‍ട്ടിട്ട് ബാലചന്ദ്രന്‍ പുറത്തു വന്നു. മേശക്കരികില്‍ പിണങ്ങിയ മട്ടില്‍ ഇരിക്കുന്ന സീതാലക്ഷ്മിയുടെ പിന്നില്‍ വന്നു. കൈ കൊണ്ട് കളിയായി തോളില്‍ അമര്‍ത്തി. ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ സീതാലക്ഷ്മിയുടെ ടിഫിന്‍ ബോക്സ് തുറന്നു.&lt;br /&gt;-- യ്യൊ ഇതെന്താ ഇങ്ങനെ?&lt;br /&gt;-- മോള്‍ക്കുണ്ടാക്കിയപ്പോഴേക്ക് സമയം കഴിഞ്ഞു. ഇപ്പത്തന്നെ വൈകീല്ലേ?&lt;br /&gt;&lt;br /&gt;ചിരിച്ചുകൊണ്ടുതന്നെ ബാലചന്ദ്രന്‍ റ്റിഫിന്‍ ബോക്സിലുണ്ടായിരുന്നത് തന്റെ പ്ലേറ്റിലേക്ക് കുടഞ്ഞിട്ടു. തിരിഞ്ഞുനോക്കിയ സീതാലക്ഷ്മിയെ നോക്കി കണ്ണിറുക്കി. സീതാലക്ഷ്മി ചിരിച്ചുകൊണ്ട് മുഖം കുനിച്ചു. ഇന്നുച്ചക്ക് സ്കൂളില്‍ നിന്ന് ഭര്‍ത്താവിനൊപ്പം കറക്കം. ചാന്ദ്നി റെസ്റ്റോറന്റില്‍ നിന്ന് ഊണ്.&lt;br /&gt;&lt;br /&gt;വിവാഹനാള്‍ മുതല്‍ അവരുടെ പിണക്കങ്ങള്‍ക്ക് അത്ര നീളമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയെ പൊന്നുപോലെ നോക്കുക എന്നാല്‍ ...&lt;br /&gt;&lt;br /&gt;ഇമ്പം എന്ന തലക്കെട്ടില്‍ ദാമ്പത്യത്തെക്കുറിച്ച് ഒരു കഥ. ഈണവും താളവും ഉണ്ടായിരുന്നു 'അയാള്‍' ആ ഫ്ലാറ്റിനു താഴെ എത്തുന്നതുവരെ. അതുകഴിഞ്ഞ് എല്ലാം നശിപ്പിച്ചുവച്ചിരിക്കുകയാണ് പോക്കിരിച്ചെക്കന്‍. പ്രായം അതല്ലേ!&lt;br /&gt;&lt;br /&gt;രാധാ ധനപാലന്‍ ഒരു കുസൃതിച്ചിരി മറച്ച്, മുന്‍പു വായിച്ചുനിറുത്തിയ ഇടത്തേക്ക് തിരിച്ചുപോയി.&lt;br /&gt;&lt;br /&gt;-- നോക്ക്, നീ ഇതുവരെ ചെയ്യാത്തതുപലതും ചെയ്തുതുടങ്ങുന്നു. ഇതുവരെ ആസ്വദിക്കാത്തതുപലതും ആസ്വദിച്ചു തുടങ്ങുന്നു അല്ലേ ? അയാളുടെ മടിയില്‍ മുഖമണച്ചുവച്ച് അവള്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;-- എന്തെന്നറിയിയുമോ, എന്താന്നറിയുമോ നിനക്ക്? അവളുടെ പ്രണയവ്യാഖ്യാനങ്ങള്‍ക്കുമുന്നില്‍ എന്നും വെറും വിദ്യാര്‍ത്ഥിയായിരുന്നു.&lt;br /&gt;-- മതിയാവുന്നില്ലെടാ എനിക്ക്. നിന്റ്റെയുള്ളില്‍ നീപോലുമറിയാതെ മറഞ്ഞിരിക്കുന്നതെല്ലാം എനിക്ക് വേണം, അവള്‍ പറഞ്ഞു.ക്രൂരമായ ബലത്തോടെ അയാള്‍ അവളുടെ മുഖം പിടിച്ചുയര്‍ത്തി ചുംബിച്ചു. അടിയറവ്. ഗുരുദക്ഷിണ.&lt;br /&gt;&lt;br /&gt;രാധാ ധനപാലന് എന്തിനെന്നറിയാതെ കഠിനമായ കോപം വന്നു. ഫ്ലാറ്റിലെ പ്രണയസല്ലാപങ്ങളെ അവഗണിച്ച് അവര്‍ അടുത്തപേജിലേക്ക് കയറി.&lt;br /&gt;&lt;br /&gt;ചാന്ദ്‌നി റെസ്റ്റോറന്റില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ സീതാലക്ഷ്മി പറഞ്ഞു: ഏട്ടാ ഇന്നു വൈകിട്ടു മോളെ ഏട്ടന്‍ വിളിക്കുമോ? ഞാനും രോഹിണിയുംകൂടി ഒരിടം വരെ പോവുന്നു.&lt;br /&gt;വെയിലിനുനേരേ മുഖം ചുളിച്ച് ബാലചന്ദ്രന്‍ ചിരിച്ചു: ഷോപ്പിംഗ്? എന്താണ്?&lt;br /&gt;-- അതെന്തിനാ അറിയുന്നേ?&lt;br /&gt;-- ഓക്കേ. ഒത്തിരി വൈകരുത്. എനിക്ക് വൈകിട്ട് ഒരാളെ കാണാന്‍ ഇറങ്ങേണ്ടിവരും&lt;br /&gt;&lt;br /&gt;പിറ്റേ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഏഴാം നിലയിലെ ഫ്ലാറ്റില്‍ ഉഷ്ണം വലിച്ചുതള്ളുന്ന പങ്കയ്ക്കുകീഴെ കര്‍ക്കിടകമഴയായി പെയ്തുവീണ് തന്നെ പൊതിഞ്ഞൊഴുകുന്ന അവളെ ചുറ്റിപ്പിടിച്ചു മയങ്ങുമ്പോള്‍, അവളുടെ വിരലുകള്‍ തന്റെ നെഞ്ചിലെ പുതിയ മാലയില്‍ കോര്‍ക്കുന്നതറിഞ്ഞ് അയാള്‍ ഉണര്‍ന്നു.&lt;br /&gt;-- എന്റെ ലച്ചുവിന്റെ സമ്മാനമാണ് -&lt;br /&gt;-- ഓ ഗ്രേറ്റ്! എന്തുപറ്റി നിന്റെ ലച്ചുവിന് ?&lt;br /&gt;&lt;br /&gt;എന്താണത് എന്ന് അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. അലവന്‍സ് കുടിശികയായി കയ്യിലെത്തിയ പണമല്ല. മറ്റെന്തോ. ഉള്ളിലെ കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ പരസ്പരം തൊടാന്‍ കൊതിതോന്നിക്കുന്ന എന്തോ ഒന്ന്. ഒരു പുതിയ കാഴ്ച. ഈ മാല ആ കാഴ്ചയുടേതാണ്.&lt;br /&gt;&lt;br /&gt;അവളെ മെല്ലെ വകഞ്ഞുമാറ്റി അയാള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. -- നോക്കൂ ലച്ചുവിനുമാത്രമല്ല. എനിക്കും കൂടിയാണ്. ഞാന്‍ നിന്നെ കണ്ടതിനുശേഷമാണ് ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാകാന്‍ തുടങ്ങിയത്.&lt;br /&gt;കണ്ണടച്ച് ചിരിച്ച് അവള്‍ അയാളുടെ വിരലുകളില്‍ പിടിച്ചു. -- ലവ് ഇസ് കണ്ടേജിയസ്&lt;br /&gt;&lt;br /&gt;അവളുടെ മീതേ ചാഞ്ഞ് അയാള്‍ അവളുടെ മുടിയിഴകള്‍ കോതിയൊതുക്കി. -- എനിക്കിതു മനസ്സിലാവുന്നില്ല. ഇറ്റ്സ് സോ സ്ടേഞ്ച്..&lt;br /&gt;--ശ്‌ശ്‌ശ്.. അവള്‍ ചുണ്ടില്‍ വിരല്‍ വച്ചു; എന്നെ കണ്ടതിനു ശേഷം നിങ്ങളുടെ കുടുംബജീവിതം ഒരുപാടു മെച്ചപ്പെട്ടു എന്ന്, അതല്ലേ?&lt;br /&gt;-- ഉം... പിന്നെയും പിന്നെയും പറയുന്നത്..&lt;br /&gt;-- എനിക്കത് വിശ്വാസമായോ എന്നുറപ്പില്ലാത്തതുകൊണ്ട് എന്നല്ലേ?&lt;br /&gt;-- ഹൊ തോറ്റു ഞാന്‍, അയാള്‍ അവളുടെ നെറ്റിയില്‍ ചുംബിച്ച് അരികിലേക്ക് ചാഞ്ഞുകിടന്നു. --നമ്മളെന്താടാ ഇങ്ങനെ ?&lt;br /&gt;-- അത്.. ഈ ലൈലയും മജ്നുവും... അവര്‍ രണ്ടുപേരും ഓരോ കല്യാണം കഴിച്ചുകഴിഞ്ഞിട്ടാണ് ആദ്യമായി തമ്മില്‍ കണ്ടതെന്ന് വിചാരിക്ക്. അവര്‍ക്ക് തമ്മില്‍ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ?&lt;br /&gt;-- ഇല്ല. അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു.&lt;br /&gt;-- അവര്‍ തമ്മില്‍ സ്നേഹിക്കുന്നതുകൊണ്ട് അവര്‍ക്ക് അവരെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരെ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ?&lt;br /&gt;-- എന്റെ ലൈലേ&lt;br /&gt;-- എന്റെ മജ്നൂ&lt;br /&gt;-- എന്റെ രാധേ&lt;br /&gt;-- എന്റെ കണ്ണാ&lt;br /&gt;-- എന്റെ ചന്ദ്രികേ&lt;br /&gt;-- കൊല്ലും ഞാന്‍ കൊരങ്ങേ&lt;br /&gt;&lt;br /&gt;അയാളുടെ ഫോണ്‍ ബെഡ്ഡിനരികിലെ ടീപ്പോയിലിരുന്നു ചിലച്ചു&lt;br /&gt;-- എന്റെ ഞുളു ഞുളൂ... അവള്‍ ഫോണെടുത്തു&lt;br /&gt;-- എന്റെ പെപ്പെപ്പേ ... അയാള്‍ ഫോണ്‍ വാങ്ങി ചെവിയില്‍ വച്ചു.&lt;br /&gt;&lt;br /&gt;രണ്ടുമിനിറ്റ് കഴിഞ്ഞ് ആധിയോടെ ഫ്ലാറ്റിനു പുറത്തേക്ക് പായുമ്പോള്‍ അവള്‍ പിന്നില്‍ നിന്ന് അയാളുടെ കൈ പിടിച്ചു വലിച്ചു&lt;br /&gt;--‌ ടാ സത്യം പറ. നിന്റെ കയ്യില്‍ അത്യാവശ്യത്തിന് പൈസ ഉണ്ടോ?&lt;br /&gt;-- ഉണ്ടെന്നേ... ആവശ്യം ഉണ്ടെങ്കില്‍ പറയാം ഞാന്‍. സത്യം.&lt;br /&gt;-- ഉം. വിവരം അറിഞ്ഞിട്ട് വിളിക്കണം. ഞാന്‍ നോക്കിയിരിക്കും.&lt;br /&gt;ലിഫ്റ്റിന്റെ ചേര്‍ന്നടയുന്ന വാതിലിനപ്പുറം അവളുടെ കണ്ണുകള്‍ എല്ലാം ശരിയാവും എന്ന് സന്ദേശം കുറിച്ചു.&lt;br /&gt;&lt;br /&gt;തലചുറ്റി വീണതായിരുന്നു സീതാലക്ഷ്മി. വൈറ്റമിന്‍ ഡെഫിഷ്യന്‍സി.&lt;br /&gt;-- കുഴപ്പമൊന്നുമില്ല. കുറച്ചു ടോണിക്. പിന്നെ ഡയറ്റുനോക്കണം. അയാള്‍ ഫോണില്‍ പറഞ്ഞു&lt;br /&gt;-- താങ്ക് ഗോഡ്. നീയിനി കുറച്ചു ദിവസം അവളെ ജോലിക്ക് വിടണ്ട.&lt;br /&gt;-- പറഞ്ഞുനോക്കാം. ഞാന്‍ ഡോക്റ്ററുടെ അടുത്തേക്ക് കയറുവാ. പിന്നെ വിളിക്കാം.&lt;br /&gt;&lt;br /&gt;രാധാ ധനപാലന്‍ ദേഷ്യത്തോടെ പേജുകള്‍ വേഗത്തില്‍ മറിച്ചു. എവിടെയാണ് ഈ കപടനാടകം പൊളിഞ്ഞുവീഴുന്നത്? എവിടെയാണ് പാവം സീതാലക്ഷ്മി ഈ ചതിയില്‍ നിന്ന് മോചിതയാകുന്നത്? എവിടെ, എങ്ങനെയാണ് വിഭജിക്കപ്പെട്ട ഹൃദയവും ജീവിതവും ബാലചന്ദ്രന്റെ സ്വസ്ഥത കെടുത്തുന്നത്?&lt;br /&gt;&lt;br /&gt;അല്ല, കുറ്റം ബാലചന്ദ്രന്റേതല്ല. അവളാണ്, അവളാണ് എല്ലാറ്റിന്റെയും തുടക്കം.&lt;br /&gt;-- എന്റെ കണ്ണാ, എന്റെ മുത്തേ, എനിക്കെല്ലാം വേണം. എല്ലാം മുഴുവനായും വേണം. നിന്നെ വേണം. നിന്റെ ലച്ചൂനെയും ചിന്നൂനേയും വേണം. എന്റെ പാവം വക്കീലിനെയും കണ്ണനെയും വേണം.&lt;br /&gt;-- ഓര്‍മയുണ്ടോ നിനക്ക്, എന്തായിരുന്നു തുടക്കം എന്ന്?&lt;br /&gt;-- ഉം. ഉള്ളില്‍ തൊടുന്ന നിന്റെ വാക്ക്‍. നിന്റെ ചിരി. നിന്റെ ലച്ചുവിനോട് നിനക്കുള്ള സ്നേഹം.&lt;br /&gt;&lt;br /&gt;ഇല്ല ഇങ്ങനെയൊരു സ്ത്രീയില്ല. ഉണ്ടാവാന്‍ പറ്റില്ല. ഒരു സ്ത്രീക്കും മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്ന ഒരാളെ പ്രണയിക്കാനാവില്ല. പകുത്തെടുത്താല്‍ ഏതു പുരുഷഹൃദയവും മുറിഞ്ഞുതകര്‍ന്നു പോവും. അല്ല, അതുമല്ല ഇവന്‍ പറയുന്നത്.&lt;br /&gt;&lt;br /&gt;-- നിന്റെ തീയില്‍, നിന്റെ മഴയില്‍.... അവളുടെ മുലകള്‍ക്കിടയില്‍ കുട്ടിയേപ്പോലെ മുഖമൊളിപ്പിച്ച് അയാള്‍ പറഞ്ഞു.&lt;br /&gt;-- വരുന്നു അവന്റെ സ്യുഡോ പോയെട്രി. കഴുത! അവള്‍ ചിരിച്ചു&lt;br /&gt;-- കേള്‍ക്കെടീ... നിന്നെ ഇങ്ങനെ തൊട്ടുകഴിഞ്ഞിട്ടാണ് എന്റെ ലച്ചുവിനെപ്പോലും ഒരു പെണ്ണായിട്ട് ഞാന്‍ തിരിച്ചറിഞ്ഞത്.&lt;br /&gt;-- ഉം. അതിനി ആ പാവത്തിന്റെ കുറ്റമാണെന്നായിരിക്കും അടുത്തത്.&lt;br /&gt;-- അല്ല. പേടിയായിരുന്നു എനിക്ക് എന്നെ തന്നെ. എന്റെ മോഹങ്ങളെ.&lt;br /&gt;-- വല്‍സാ..നിന്റെ ഭയങ്ങളില്‍ നിന്ന് ഞാന്‍ നിന്നെ മോചിപ്പിച്ചിരിക്കുന്നു മകനേ. അവള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുടക്കി ഉറക്കെ ചിരിച്ചു.&lt;br /&gt;-- നോക്ക് സീരിയസ്‌ലി... നിനക്കറിയില്ല നീ... അയാള്‍ കൈ കുത്തി പകുതി നിവര്‍ന്നു.&lt;br /&gt;-- ശ്ശ്ശ്ശ്.... അവള്‍ അയാളുടെ വായ് പൊത്തി. -- എനിക്കറിയില്ല. ഒന്നറിയിച്ചുതാടാ ചുമ്മാ വാചകമടിച്ചു സമയം കളയാതെ!&lt;br /&gt;&lt;br /&gt;അടുത്ത വാചകം കണ്ടും കാണാതെയും രാധാ ധനപാലന്‍ കടലാസിനു മുകളിലൂടെ അഭിയെ ശ്രദ്ധിച്ചു. അവന്‍ കൌതുകത്തോടെ അവരെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. നെഞ്ചിനുകുറുകേ കിടന്ന സാരിത്തുമ്പ് ശ്രദ്ധിച്ച് പുതപ്പുപോലെ വലിച്ചുചുറ്റി അവര്‍ ഗൌരവത്തില്‍ ക്ലോക്കിലേക്ക് നോക്കി. പിന്നെ ഇഷ്ടക്കേട് മറച്ചുവയ്ക്കാന്‍ ശ്രമിക്കാതെ കുറേഭാഗം വിട്ട് അവസാനപുറം വായിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;ബാലചന്ദ്രന്‍ സീതാലക്ഷ്മിയുടെ പിന്നില്‍ നിന്ന് കഴുത്തില്‍ കൈ വളച്ചിട്ടു. ഇരുണ്ടു തുടങ്ങിയിട്ടേയുള്ളു. ഇളം ചൂട് ബാക്കിയുള്ള കാറ്റ് അവളുടെ ഈറന്‍ മുടിയില്‍ നിന്ന് ഈര്‍പ്പം ചികഞ്ഞു.&lt;br /&gt;-- യ്യേ നാട്ടുകാരു കാണും. ഇത് ടെറസ്സാ. സീതാലക്ഷ്മി കുതറി.&lt;br /&gt;-- ഉം. നാട്ടുകാരുമുഴുവന്‍ കാണട്ടെ നീന്നെയെനിക്ക് ജീവനാണെന്ന്. ബാലചന്ദ്രന്റെ മീശ സീതാലക്ഷ്മിയുടെ കവിളില്‍ ഉരഞ്ഞു.&lt;br /&gt;-- ശ്യോ ഇങ്ങനെ ഒരു മനുഷ്യന്‍ ...&lt;br /&gt;&lt;br /&gt;ബാലചന്ദ്രന്റെ പോക്കറ്റില്‍ സെല്‍ഫോണ്‍ വിറച്ചു.&lt;br /&gt;--ഉം പറയൂ. അയാള്‍ ഒഴിവുള്ള കൈ കൊണ്ട് ഫോണ്‍ ചെവിയിലേക്ക് വച്ചു.&lt;br /&gt;-- ടാ ഞാന്‍ ഒരു പാട്ടു പാടട്ടേ? അവള്‍ ചോദിച്ചു.&lt;br /&gt;-- ഉം കേള്‍ക്കട്ടെ.&lt;br /&gt;&lt;br /&gt;പതിഞ്ഞ മനോഹരമായ ശബ്ദത്തില്‍ അവള്‍ പഴയ ഒരു തമിഴ് സിനിമാ ഗാനം പാടാന്‍ തുടങ്ങി.&lt;br /&gt;--ആരാ ഏട്ടാ ?&lt;br /&gt;--എന്റെ ഒരു ഫ്രണ്ടാ&lt;br /&gt;&lt;br /&gt;ഫോണ്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് ബാലചന്ദ്രന്‍ സീതാലക്ഷ്മിയെ ചേര്‍ത്തുപിടിച്ച് ചുവടുവയ്ക്കാന്‍ തുടങ്ങി. ബാലചന്ദ്രന്റെ കയ്യില്‍ ഒരു കൈ‌ പിടിച്ച് സീതാലക്ഷ്മി ഒപ്പംകൂടി.&lt;br /&gt;-- മ്യൂസിക് ഇസ് കണ്ടേജിയസ്. ബാലചന്ദ്രന്‍ മെല്ലെ സീതാലക്ഷ്മിയുടെ ചെവിയില്‍ പറഞ്ഞു&lt;br /&gt;&lt;br /&gt;രാധാ ധനപാലന്‍ കഥ മേശപ്പുറത്തേക്ക് വച്ച് മേശയില്‍ പേപ്പറിനുമുകളില്‍ അരിശത്തോടെ ഇടിച്ചു. -- ലുക്ക് ദിസ് ഇസ് ഇമ്പോസിബിള്‍‌ ‍. ഈ കഥ ഇങ്ങനെ അവസാനിക്കാന്‍ പറ്റില്ല.&lt;br /&gt;&lt;br /&gt;-- എന്താ മാം എന്തുപറ്റി? പാട്ടുകേള്‍ക്കുമ്പോള്‍ ചിലര്‍ ഡാന്‍സ് കളിച്ചുപോവില്ലേ? പരിസരമൊക്കെ മറന്ന്?&lt;br /&gt;അവന്റെ ചോദ്യത്തിലെ നിഷ്കളങ്കത രാധാ ധനപാലനെ വീണ്ടും അരിശംകൊള്ളിച്ചു. -- അതിന്? അതിനെന്താണ്?&lt;br /&gt;-- അതുപോലെയാണ് മാം പ്രണയവും. ഒരാള്‍ പാടിയാല്‍ ...&lt;br /&gt;അവന്റെ സ്വരത്തിലെ ഉറപ്പ് രാധാ ധനപാലനെ അതിശയപ്പെടുത്തി. അവന്‍ പറയാന്‍ വന്നത് താന്‍ പറഞ്ഞുപോകുമോ എന്ന് അവര്‍ ഒരു ഞൊടിയിട ഭയന്നു.&lt;br /&gt;&lt;br /&gt;-- അഭീ നിനക്കറിയില്ല. നിനക്കൊന്നും അറിയില്ല. ലോകത്ത് ഒരു പെണ്ണിനും നീയീ പറയുന്ന പേരില്ലാത്ത പെണ്ണിനെപ്പോലെ പെരുമാറാന്‍ കഴിയില്ല.&lt;br /&gt;&lt;br /&gt;വിശ്വാസം വരാത്തതുപോലെ അഭി അവരെ നോക്കി. പറഞ്ഞത് ശരിയാണോ എന്ന് അവര്‍ക്കുതന്നെ സംശയം തോന്നി.&lt;br /&gt;&lt;br /&gt;-- നോക്കൂ അഭീ. ദാമ്പത്യം ഇങ്ങനെ അല്ല. പ്രണയവും ഇങ്ങനെ സംഭവിക്കില്ല. ഇറ്റ്സ് ആന്‍ ഓള്‍ കണ്‍സയൂമിംഗ് ഫയര്‍ . എ ഡിവൈഡഡ് ഹാര്‍ട്ട് കാണ്ട് ലവ്. ഇറ്റ് വോണ്ട് റ്റേയ്ക്ക് ചാന്‍സസ് വിത്ത്...&lt;br /&gt;&lt;br /&gt;അറിയാതെ അവര്‍ മേശപ്പുറത്തുനിന്ന് വലിച്ചെടുത്ത കടലാസുകളുടെ മുകളില്‍ ഭാരം വച്ചിരുന്ന ഓക്സ്ഫോഡ് ലേനേഷ്സ് ഡിക്ഷനറി വലിയൊരു ശബ്ദത്തോടെ നിലത്തേക്ക് വീണു.&lt;br /&gt;&lt;br /&gt;ഡിക്ഷനറി കുനിഞ്ഞെടുത്തു നിവരുമ്പോള്‍ മുറിയില്‍ പൊടുന്നനെ വന്ന നിശബ്ദത തന്നെ ചതിച്ചു എന്ന് രാധാ ധനപാലന് തോന്നി. മുകളിലെ നിലയില്‍ കൗമാരക്കാരിയായ മകളുടെ മുറിയില്‍ നിന്ന് ജഗ്ജീത് സിംഗ് പാടുന്നു. ഹോഷ് വാലോം കോ ഖബര്‍ ക്യാ ...&lt;br /&gt;&lt;br /&gt;അഭിയുടെ വിരലുകള്‍ പതുക്കെ മേശയുടെ അരികില്‍ താളം പിടിച്ച് തുടങ്ങുന്നോ എന്ന് അവര്‍ സംശയിച്ചു. ഇഷ്ക് കീജിയേ ഫിര്‍ സമജിയേ.. ഉവ്വ് മൃദുതാളത്തിലേക്ക് നീണ്ടവിരലുകള്‍ സ്വപ്നനൃത്തം ചെയ്ത് കയറുകയാണ്.... സിന്ദഗീ ക്യാ ചീസ് ഹേ...&lt;br /&gt;&lt;br /&gt;മ്യൂസിക് ഇസ്.....&lt;br /&gt;&lt;br /&gt;മുറിനിറഞ്ഞ മുഴക്കത്തോടെ രാധാ ധനപാലന്‍ ഡിക്ഷണറി മേശപ്പുറത്തേക്ക് ഇടിച്ചുവച്ചു.&lt;br /&gt;&lt;br /&gt;-- ലുക്ക് നീയെന്നെ ശ്രദ്ധിക്കുന്നില്ല. നിനക്ക് ഇത്തരം ഒരു വിഷയം എഴുതാനുള്ള പക്വത വന്നിട്ടില്ല. പോ. പോയി മറ്റെന്തെങ്കിലും എഴുതിക്കൊണ്ട് വാ. ഇത് മാഗസിനില്‍ കൊടുക്കാന്‍ പറ്റില്ല.&lt;br /&gt;&lt;br /&gt;-- മാം ഞാനിത്..&lt;br /&gt;-- നോ അഭീ..ദാറ്റ്സ് മൈ ഫൈനല്‍ വേഡ്. നൗ ... എനിക്ക് അല്പം പണിയുണ്ട്.&lt;br /&gt;അവന് പിന്നില്‍ വാതില്‍ വലിച്ചടച്ച് അവര്‍ മുകളില്‍ മകളുടെ മുറിയിലേക്ക് കോപം കനപ്പിച്ച കാലുകളോടെ കയറാന്‍ തുടങ്ങി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-511964538249575336?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/511964538249575336/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=511964538249575336' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/511964538249575336'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/511964538249575336'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/12/blog-post_03.html' title='ഇമ്പം എന്ന തലക്കെട്ടില്‍ പറഞ്ഞുതീരാത്ത ഒരു കഥ'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-2565177996024910133</id><published>2009-03-07T16:05:00.000-08:00</published><updated>2009-03-14T20:05:09.625-07:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രണയം'/><category scheme='http://www.blogger.com/atom/ns#' term='കഥകള്‍'/><title type='text'>ഗാന്ധര്‍വം</title><content type='html'>&lt;strong&gt;&lt;span style="color:#006600;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#006600;"&gt;§1. കടവ്&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;ചോഴിക്കാട്ടൂരിലെ ഇടവഴികള്‍ ചുറ്റി കുഞ്ഞുകാറ്റുകള്‍ മലയിറങ്ങിവന്ന് കുളിച്ചുപോകുന്നിടമാണ് കടവ്. നീറ്റിലഞ്ഞിയുടെ കൂറ്റന്‍ വേരുകളില്‍ ഒരു മണ്‍‌തിട്ട കുരുങ്ങി നിന്ന് അവിടെയൊരു മറപ്പുരതീര്‍ത്തിരിക്കുന്നു. മറയ്ക്കപ്പുറം നാട്ടു പെണ്ണുങ്ങള്‍ കുളിക്കുന്നുണ്ടാവും. കാറ്റ് അവരുടെ നനഞ്ഞ വസ്ത്രങ്ങളില്‍ ക്ഷേത്രശില്പങ്ങള്‍ കൊത്തുന്നുണ്ടാവും. കടത്തുകാരന്‍ കുമാരന്‍ ശബ്ദമുണ്ടാക്കാതെ തുഴഞ്ഞു.&lt;br /&gt;&lt;br /&gt;കുമാരന്‍ ഉപാസകനാണ്. നോട്ടം കൊണ്ട് പൂജ. കളിവാക്കുകൊണ്ട് കീര്‍ത്തനം.&lt;br /&gt;&lt;br /&gt;‘ന്റ പാപ്പാത്തീടെ പിന്നാമ്പുറം നോക്കീട്ട്ണ്ടോടാ കുമാരാ...’ നാണുനായര്‍ തലേ ദിവസം ഷാപ്പില്‍ നിന്ന് തിരികെ നടക്കുമ്പോള്‍ ചോദിച്ചിരുന്നു. ബാക്കി പറഞ്ഞത് വാത്സ്യായന സൂത്രമാണ്. ലഹരി കയറിയാല്‍ വാക്ക് കൊണ്ട് ഭാര്യയെ കൂട്ടുകാന്റെ മുന്നില്‍ വിവസ്ത്രയാക്കുന്നതിലെ ഊറ്റം. ആണിന്റെ അഹങ്കാരം.&lt;br /&gt;&lt;br /&gt;പാപ്പാത്യമ്മ കുളിക്കാന്‍ വരാറുള്ള നേരമാണ്. ഒന്നു തറച്ചു നോക്കിയാല്‍ ഒരു മുള്ളുവാക്ക്. മറിച്ച് വാക്കുവച്ചൊന്നു കിള്ളിയാല്‍ മുഴുത്തമാറിലെ വസ്ത്രമൊന്നു മുറുക്കെക്കെട്ടി വെള്ളത്തില്‍ താണിരുന്നു വെളുക്കെയൊരു ചിരി.&lt;br /&gt;&lt;br /&gt;അതാണ് കുമാരന്റെ അതിര്. ഇന്നലെ നാണുനായര്‍ തുറന്നിട്ട വാക്കിന്റെ വഴിക്കും പരിധിയുണ്ട്. കളിതെറ്റിയാല്‍ നാണുനായര്‍ പിശ്ശാത്തിയൂരും.&lt;br /&gt;&lt;br /&gt;സൌമ്യമായ വേലികളുടെ ഭൂമിശാസ്ത്രമാണ് ചോഴിക്കാട്ടൂരിന്. വേലിയരികിലെ നിഴലുകളിലൂടെ പതുങ്ങി നടക്കാം. വേലിക്കപ്പുറം പരിചയങ്ങളുണ്ടെങ്കില്‍ തലകാട്ടി ചിരിക്കുകയും ആവാം. അതിരുകള്‍ കടന്നുകയറാന്‍ സൂക്ഷിക്കണമെന്നേയുള്ളൂ.&lt;br /&gt;&lt;br /&gt;നീറ്റിലഞ്ഞിച്ചോട്ടില്‍ ആരോ ഉണ്ട്. പക്ഷെ പെണ്ണുങ്ങളല്ല. കലപിലയില്ല. തുണിതല്ലുന്ന താളമില്ല. വള്ളം വന്നുകയറിയപ്പോള്‍ ഇലഞ്ഞിപ്പൂനിറം ഓളങ്ങളില്‍ ഇളകിയൊടിഞ്ഞ് പരന്നു.&lt;br /&gt;&lt;br /&gt;കടവില്‍ അലക്കുകല്ലുകള്‍ ഒഴിഞ്ഞുകിടന്നു. അരികില്‍ മുട്ടൊപ്പം വെള്ളത്തില്‍ ഒറ്റമുണ്ട് ഒതുക്കികുത്തി വെള്ളത്തിലേക്ക് നന്നേ കുനിഞ്ഞു നിന്നൊരാള്‍ മുഖം കഴുകി നിവര്‍ന്നു. കഴുത്തറ്റം താണുകിടക്കുന്ന സമൃദ്ധമായ മുടി. വെട്ടിനിറുത്തിയ കറുത്തതാടിക്കു മീതേ വെളുത്തമുഖത്ത് ജലച്ചാര്‍ത്തില്‍ വെയിലിന്റെ തിളക്കം.&lt;br /&gt;&lt;br /&gt;മുടിയൊന്നു മാടിയൊതുക്കി അയാള്‍ വായില്‍ നിറഞ്ഞ വെള്ളം പുഴയിലേക്ക് നീട്ടിത്തുപ്പി. ജലവില്ല്. അത് ചിതറുന്നിടത്ത് വെയിലില്‍ മഴവില്ല്.&lt;br /&gt;&lt;br /&gt;പരിചയമില്ലാത്ത മുഖം. കുമാരന്‍ പരിസരമൊക്കെ ഒന്നളന്നു. കരയില്‍ പുല്പുറത്ത് ഒരു തുകല്‍ ബാഗ്. ഊരിയിട്ട ഷര്‍ട്ടും വള്ളിച്ചെരുപ്പും.&lt;br /&gt;&lt;br /&gt;എന്തുമിണ്ടണം എന്നറിയാതെ നോക്കിയ കുമാരനു നേരേ നിറഞ്ഞ പ്രസാദത്തോടെ അയാള്‍ ചിരിച്ചു. അതിലൊരു പെണ്‍ചിരി ഒളിഞ്ഞിരുപ്പുണ്ടെന്ന് കുമാരന് തോന്നി.&lt;br /&gt;&lt;br /&gt;ഉണങ്ങിയെന്ന് തോന്നുവോളം വരണ്ട ചില്ലകളില്‍ നിറയെ പൂവുമായി നീറ്റിലഞ്ഞി നിന്നു വിറച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#006600;"&gt;§ 2. കവല&lt;/span&gt;&lt;br /&gt;&lt;/strong&gt;&lt;br /&gt;ചോഴിക്കാട്ടൂരിലെ നാട്ടുവഴികളില്‍ വെയില്‍ താണാല്‍ പിന്നെ ഇരുളാണ്. നേര്‍ത്ത ഇരുളിലൂടെ ഗോപാലന്‍ മാസ്റ്റര്‍ കവലയിലേക്ക് നടന്നു. എതിരെ രോഹിണി തിടുക്കത്തില്‍ നടന്നു വരുന്നു. അമ്പലത്തില്‍ നിന്നുള്ള വരവാണ്.&lt;br /&gt;&lt;br /&gt;മാസ്റ്റര്‍ക്കെന്തോ വല്ലായ്മ തോന്നി.&lt;br /&gt;&lt;br /&gt;‘എങ്ങോട്ടാ സാറേ?’ പ്രസാദത്തിന്റെ നേര്‍ത്ത ഗന്ധം.&lt;br /&gt;‘മുക്ക് വരെ..’ ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞ് മാസ്റ്റര്‍ വേഗത്തില്‍ നടന്നു. സന്ധ്യക്ക് കവല വരെ അല്ലാതെ എവിടെ പോകാന്‍?&lt;br /&gt;&lt;br /&gt;സന്ധ്യയ്ക്കെന്നില്ല. ചോഴിക്കാട്ടുരുകാരന്റെ യാത്രകള്‍ കവലയില്‍ അവസാനിക്കുന്നു. നഗരത്തില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ കവല വരെയെത്തി തന്റെ ഒരു പ്രതിരൂപത്തെ വണ്ടികയറ്റി നഗരത്തിലേക്ക് യാത്രയാക്കുന്നു. എന്നിട്ട് വണ്ടി തിരികെ വരുംവരെ കാത്തുനില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;കുഞ്ഞച്ചന്റെ ചായക്കടയില്‍ ഇരുന്ന് ഉച്ചവെയിലില്‍ പഞ്ചായത്ത് റോഡിലേക്ക് നോക്കിയാല്‍ രാവിലെ വണ്ടികയറിപ്പോയ ചോഴിക്കാട്ടൂരുകാര്‍ തിരികെവരുന്ന തങ്ങളെത്തന്നെ കാത്തുനില്‍ക്കുന്നത് കാണാം.&lt;br /&gt;&lt;br /&gt;കുഞ്ഞച്ചന്‍. എച്ചിക്കുഞ്ഞച്ചന്‍. ചെറ്റ. വഴിയേവന്ന പരദേശിയെപ്പിടിച്ച് കവലയില്‍ തന്നെ കുടിവച്ചിരിക്കുന്നു. ചായക്കടക്ക് മുകളിലെ ഒറ്റമുറി വാടകയ്ക്ക്. രണ്ടു നേരം ഭക്ഷണവും ചേര്‍ത്ത് അഡ്വാന്‍സും വാങ്ങിയത്രേ. കാശുകിട്ടിയാലവന്‍ കെട്ട്യോളെയും കൂട്ടിക്കൊടുക്കും.&lt;br /&gt;&lt;br /&gt;താനെന്തിനാണിങ്ങനെ അരിശപ്പെടുന്നതെന്ന് മാസ്റ്റര്‍ വിഷമിച്ചു. പത്തുപന്ത്രണ്ട് ദിവസം മുന്‍പ് കടവില്‍ നിന്ന് ഒരു ബാഗും തൂക്കി നടന്നുകയറി വന്ന പരദേശിക്ക് മുറികൊടുത്തത് അപരാധമാവുന്നതെങ്ങനെ?&lt;br /&gt;&lt;br /&gt;ചിത്രകാരനാണയാള്‍. അമ്പരപ്പിക്കുന്ന വേഗം. കാവും വയലും കുന്നും പുഴയുമൊക്കെ ജീവന്‍ വച്ചുവരാന്‍ കണ്ണിമയ്ക്കുന്ന നേരമേ വേണ്ടൂ.&lt;br /&gt;&lt;br /&gt;വന്നതിന്റെ മൂന്നാം നാളാണ്. പതിവില്ലാതെ അമ്പലത്തിലേക്ക് പോകാനിറങ്ങിയ രോഹിണിയെ അയാള്‍ കണ്ണിമയ്ക്കാതെ നോക്കിയിരുന്നൂത്രേ. പത്തുമിനിറ്റ് കഴിഞ്ഞില്ല. അമ്പലത്തില്‍ നിന്ന് തിരികെവരുമ്പോള്‍ പീടികത്തിണ്ണയില്‍ ചാരിവച്ച കട്ടി കാര്‍ഡ്ബോഡിലെ പേപ്പറില്‍ രോഹിണി സ്വന്തം മുഖം പ്രസദഭാവത്തില്‍ കണ്ടു. ദേവീരൂപം.&lt;br /&gt;&lt;br /&gt;പടം വരയ്ക്കാത്തപ്പോള്‍ ഓടക്കുഴല്‍ ചുണ്ടിലുണ്ടാവും. മാന്ത്രികം. സ്കൂളില്‍ നിന്നുമടങ്ങും വഴി ഒരു വൈകുന്നേരമാണ് മാസ്റ്റര്‍ അയാളെ ആദ്യം കണ്ടത്. അടഞ്ഞുകിടക്കുന്ന പഴയ പീടികയുടെ തിണ്ണയില്‍. ചുണ്ടില്‍ ഓടക്കുഴല്‍ . എച്ചിക്കുഞ്ഞച്ചന്റെ ചായക്കടയുടെ തിണ്ണയില്‍ രാഷ്ട്രീയചര്‍ച്ചയില്ല. ഹൈസ്കൂള്‍ വിട്ടുവന്ന പെണ്‍കുട്ടികള്‍ നടന്നു പോയിട്ടും വഴിയരികിലെ ഒരു നാവില്‍ നിന്നും അവരുടെ സ്വകാര്യ അളവുകളെക്കുറിച്ച് അഭിപ്രായം വീണില്ല. വെയില്‍ തണുത്തുതുടങ്ങിയിട്ടും ആരും ഷാപ്പില്‍ പോയിട്ടില്ല.&lt;br /&gt;&lt;br /&gt;അലസമായ നോട്ടവും താളം പകര്‍ന്ന ശിരസുകളുമായി ചോഴിക്കാട്ടൂരെ പുരുഷന്മാര്‍ കവലയില്‍ അവിടവിടെ പതറി നിന്നു. സ്തീകള്‍ നാണത്തില്‍ ഇടക്കണ്ണിട്ട് നോക്കി തിരക്കിട്ടു നടന്നുപോയി. മറവുള്ളിടത്ത് ഒളിഞ്ഞുനിന്ന് ചെവിവട്ടം പിടിച്ചു.&lt;br /&gt;&lt;br /&gt;വര. സംഗീതം. ഗന്ധര്‍വന്‍ എന്ന പേര് നാട്ടില്‍ പരക്കാന്‍ മൂന്നേ മൂന്നുദിനമേ വേണ്ടിവന്നുള്ളൂ.&lt;br /&gt;&lt;br /&gt;അധ്വാനത്തിന്റെ വേര്‍പ്പിലും ചൂരിലും അഹങ്കരിച്ചിരുന്ന ചോഴിക്കാട്ടൂരെ പുരുഷന്മാര്‍ അയാളുടെ ഉടലിലും ഉപജീവനത്തിലും ആണ്‍‌വഴികള്‍ നിഷേധിക്കപ്പെടുന്നതുകണ്ട് പകച്ചു. പിന്നെ പരിഹാസം കൊണ്ട് അത് മറയ്ക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;നാലാം ദിവസം വൈകിട്ട് മൂന്നര മണിക്ക് വയലില്‍ നിന്ന് കവലയിലേക്ക് കയറുന്ന വഴിയില്‍ വച്ച് തെക്കേമുറിയിലെ സോമപാലന്‍ അവന്റെ ഭാര്യ ഭാമയുടെ കവിളത്തൊന്നു പൊട്ടിച്ചു. ‘എന്നാല്‍ നീ അവനെ വിളിച്ചു കൂടെ പൊറുപ്പിച്ചോടീ..’&lt;br /&gt;&lt;br /&gt;ഒരുചെവി ഇരുചെവി പകര്‍ന്ന് നാടുമുഴുവന്‍ അറിഞ്ഞു. ചോഴിക്കാട്ടൂരെ വേലികളുടെ പതിഞ്ഞ ഇരുളില്‍ നായ്ക്കള്‍ മുറുമുറുപ്പോടെ ജാഗരൂകരായി.&lt;br /&gt;&lt;br /&gt;വഴിയരികില്‍, നടകളില്‍, കടവില്‍ , അടുക്കളച്ചായ്പില്‍ പെണ്ണുങ്ങള്‍ ഗന്ധര്‍വനെപ്പറ്റി അടക്കത്തില്‍ വിശേഷം പറഞ്ഞു. ജോലിക്കിടയില്‍, നടപ്പില്‍, മുങ്ങിനിവരുന്നതിനിടയില്‍, കുലുക്കൊഴിഞ്ഞുതുപ്പി കൈ തുടയ്ക്കുന്നതിനിടെയൊക്കെ പുരുഷന്മാര്‍ അടക്കിയ ചിരിക്കും കൊച്ചുവര്‍ത്തമാനത്തിനും കാതോര്‍ത്തു.&lt;br /&gt;&lt;br /&gt;വിവാഹത്തിന്റെ നാലാം ദിവസം ഭര്‍ത്താവ് മരിച്ചതു മുതല്‍ നിവൃത്തിയുണ്ടെങ്കില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത രോഹിണി ഇപ്പോള്‍ ദിവസവും പൂചൂടി അമ്പലത്തില്‍ പോകുന്നു. നാട്ടുകാര്‍ അടക്കം പറഞ്ഞുതുടങ്ങിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;രണ്ടുദിവസം മുന്‍പാണ്. തോട്ടത്തിലെ ജോയി ഒരു സഞ്ചി നിറയെ സാധനങ്ങള്‍ വാങ്ങി കുന്നുകയറി പ്രയാസപ്പെട്ട് വരുന്നു.&lt;br /&gt;&lt;br /&gt;‘ആലീസിന് സുഖമില്ലേ ജോയീ?’ മാസ്റ്റര്‍ ചോദിച്ചു.&lt;br /&gt;‘ഓ കൊഴപ്പമൊന്നുമില്ല സാറേ..’ ജോയിപറഞ്ഞു.&lt;br /&gt;‘പിന്നെന്താ പതിവില്ലാതെ സാധനം വാങ്ങിക്കാന്‍...?’&lt;br /&gt;ജോയി പറങ്കിമാവിന്റെ കൊമ്പില്‍ കലപില വയ്ക്കുന്ന കാക്കകളെ ആദ്യം കാണുന്നതുപോലെ നോക്കി. ‘അതിപ്പം നമ്മക്ക്ചെയ്യാവുന്നതല്ലേ ഉള്ളൂ..’&lt;br /&gt;&lt;br /&gt;ഇടവഴികളില്‍ സഞ്ചിയും കവറും തൂക്കിയ പുരുഷന്മാരുടെ എണ്ണം കൂടി. കടവിലും കാവിലും കവലയിലും ആങ്ങളമാരുടെയും ഭര്‍ത്താക്കന്മാരുടെയും അച്ഛന്മാരുടെയും നിഴലുകള്‍ നീണ്ടുവന്നു.&lt;br /&gt;&lt;br /&gt;നാട്ടിലെന്ത് നടക്കുന്നു എന്നറിയാതെ ‘ഗന്ധര്‍വന്‍' വരച്ചു. ഓടക്കുഴല്‍ വായിച്ചു. നാട്ടുപെണ്ണുങ്ങളുടെ മുഖമുള്ള ദേവിമാരും അപ്സരസുമാരും ചോഴിക്കാട്ടുകാരെനോക്കി ചിരിച്ചു. അച്ഛന്മാരും ഭര്‍ത്താക്കന്മാരും ആങ്ങളമാരും അതുവരെ തിരിച്ചറിയാത്ത സ്ത്രീഭാവങ്ങള്‍ പുരുഷന്മാരെ അലോസരപ്പെടുത്തി.&lt;br /&gt;&lt;br /&gt;പകല്‍ മുഴുവന്‍ അയാള്‍ ഒഴിഞ്ഞുകിടന്ന പീടികത്തിണ്ണയില്‍ തന്നെ കഴിച്ചു. വര. സംഗീതം. പിന്നെ വെയിലേറുമ്പോള്‍ ഒരു തോര്‍ത്ത് നിലത്തുവിരിച്ച് ഉറക്കം.&lt;br /&gt;&lt;br /&gt;അയാളെ ഇറക്കിവിടാന്‍ എച്ചിക്കുഞ്ഞച്ചനോട് പറഞ്ഞു നോക്കി ആരൊക്കെയോ. അഡ്വാന്‍സ് വാങ്ങി ചിലവാക്കിപ്പോയ പണം കൊണ്ടുക്കൊടുക്കാന്‍ പറഞ്ഞു കുഞ്ഞച്ചന്‍ .&lt;br /&gt;&lt;br /&gt;വയലിറമ്പെത്തിയിരിക്കുന്നു. വയല്‍മുറിച്ചുകടന്നാല്‍ കവലയിലേക്ക് കയറാനുള്ള പടവുകളായി. ആരോ എതിരെ വരമ്പിലൂടെ വരുന്നുണ്ട്.&lt;br /&gt;&lt;br /&gt;‘ആകെ കുഴഞ്ഞല്ലോ സാറേ.. ആ ഗന്ധര്‍വനെക്കൊണ്ട് വയ്യാതായി’ യൂപീ സ്കൂളിലെ ബാലചന്ദ്രനാണ്.&lt;br /&gt;‘എന്താ ബാലാ എന്തുപറ്റി’&lt;br /&gt;&lt;br /&gt;ഉച്ചബെല്ലിനു മുന്‍പ് ഏഴുസീയില്‍ നിന്ന് ക്ലാസ്സിനിടെ ഓഫീസിലെന്തിനോ പോയിവന്നു ബാലചന്ദ്രന്‍ . പിന്‍ബഞ്ചില്‍ കുശുകുശുപ്പ്. ഇക്കിളിച്ചിരി. ചോദ്യം ചെയ്തപ്പോള്‍ 'ഗന്ധര്‍വനെ'ക്കുറിച്ചായിരുന്നു സംഭാഷണം എന്നു മനസ്സിലായി. എന്തെന്ന് വെളിപ്പെടുന്നില്ല.&lt;br /&gt;&lt;br /&gt;ഹെഡ്മിസ്ട്രസിന്റെ അടുത്തയക്കുമെന്നായപ്പോള്‍ രഹസ്യം പുറത്തായി. മണിക്കുട്ടന്‍ , രണ്ടുവര്‍ഷം തോറ്റ കുഴപ്പങ്ങളുടെ കുട്ടിക്കാരണവര്‍ , 'ഗന്ധര്‍വന്റെ ചുക്കാമണിയുടെ’ അസാധാ‍രണമായ വലിപ്പം കൈകൊണ്ട് അളന്നു കാണിച്ചൂത്രേ.. പീടികത്തിണ്ണയിലെ ഉച്ചമയക്കത്തിനിടെ വെളിപ്പെട്ട വലിപ്പം.&lt;br /&gt;&lt;br /&gt;ഹെഡ്മിസ്ട്രസിന്റെ അടുത്തുവിടാതെ ചുട്ടതല്ലില്‍ പ്രശ്നം തീര്‍ത്തു ബാലചന്ദ്രന്‍ . പക്ഷെ കുട്ടികള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യാനാണ് ?&lt;br /&gt;&lt;br /&gt;ആളൊഴിഞ്ഞ വരമ്പിലൂടെ മാസ്റ്റര്‍ ചിന്താധീനനായി നടന്നു. അയാളെക്കണ്ട് ഒന്നു സംസാരിക്കണം. എന്താണ് ഉദ്ദേശ്യമെന്ന് ചോദിക്കണം. ജോലി തീര്‍ത്ത് വേഗം തിരികെപ്പോകാന്‍ പറയണം.&lt;br /&gt;&lt;br /&gt;പീടികത്തിണ്ണയില്‍ വഴിവിളക്കിന്റെ അരണ്ടവെളിച്ചം. ഭിത്തി ചാരി വെറുതെ ഇരിക്കുകയാണയാള്‍. സംഗീതമില്ല. മാസ്റ്റര്‍ അടുത്തുചെന്നപ്പോള്‍ അയാള്‍ എഴുന്നേറ്റ് വഴിയിലേക്കിറങ്ങി.&lt;br /&gt;&lt;br /&gt;അയാളെ തൊട്ടുവരുന്ന കാറ്റില്‍ സുഗന്ധതൈലത്തിന്റെ മണം. പിന്നില്‍ ഉയരത്തില്‍ കാറ്റില്‍ ഉലഞ്ഞുതെന്നുന്ന മരച്ചില്ലകളിക്കിടയില്‍ മുഖം കാട്ടുന്ന ചന്ദ്രബിംബം. താനൊരു കുട്ടിയെപ്പോലെ ചെറുതായി വലിയ ഉയരമുള്ള ഒരാളുടെ മുന്നില്‍ നില്‍ക്കുകയാണെന്ന് മാസ്റ്റര്‍ക്ക് തോന്നി.&lt;br /&gt;&lt;br /&gt;എന്തേയെന്ന് ചോദിക്കുന്നതുപോലെ അയാള്‍ മന്ദഹസിച്ചു. ഒന്നും പറയാതെ മാസ്റ്റര്‍ തിരികെ നടന്നു. കവലയിലേക്ക് വന്നതെന്തിനെന്ന് മാസ്റ്റര്‍ മറന്നുപോയിരുന്നു.&lt;br /&gt;&lt;br /&gt;ഗോപാലന്‍ മാസ്റ്റര്‍ വീട്ടുമുറ്റത്തേക്ക് പടികയറുമ്പോള്‍ അര്‍ദ്ധചന്ദ്രന്‍ മരങ്ങളുടെ മറവില്‍ നിന്നുയര്‍ന്ന് തെളിഞ്ഞു. കാറ്റില്‍ സാധാരണമല്ലാത്ത ഒരു ഗന്ധം.&lt;br /&gt;&lt;br /&gt;ആറിനക്കരെ കാവില്‍ ഏറെ നാളായി പൂവിടാതിരുന്ന വയസിപ്പാല വീണ്ടും പൂത്തിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#006600;"&gt;§3. ഇടവഴികള്‍&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;നാണുനായരും വേണുവും കൂടി ഷാപ്പില്‍ നിന്ന് അന്നു നേരത്തേയിറങ്ങി. എന്നിട്ടും നാട്ടുവഴികളില്‍ ആളനക്കം കുറവ്. ആണുങ്ങള്‍ നേരത്തേ വീടണയുന്നു. വീടുകളില്‍ പുറത്തെ വെളിച്ചം അണച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;സന്ധ്യമയങ്ങിയാല്‍ നാട്ടുവഴിയിലെ കാറ്റിന് ഇപ്പോള്‍ പാലപ്പൂവിന്റെ മണമാണ്. വയസ്സിപ്പാലയുടെ ചോട്ടില്‍ പണ്ടു കുടിയിരുത്തിയ യക്ഷി ഉണര്‍ന്നു എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു.&lt;br /&gt;&lt;br /&gt;‘ആ തേവിടിശ്ശിയാ പിള്ളേച്ചാ കാരണം. അവളവിടെ വീണ്ടും വിളക്ക് വച്ചു തുടങ്ങീന്ന്..’ വേണു പറഞ്ഞു. രോഹിണിയെക്കുറിച്ചാണ്. കാവിനു പിന്നില്‍ അല്പം മാറിയാണ് അവളുടെ വീട്. അമ്പലത്തില്‍ പതിവായി പോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കാവിലും തിരിതെളിച്ചുതുടങ്ങി.&lt;br /&gt;&lt;br /&gt;‘നിയ്യത് വിട് വേണു. അവിടെ പണ്ടും പലരും തിരിവച്ചിട്ടൊണ്ട്. ഒക്കേം ഓരോ നിമിത്തമാണ്.’&lt;br /&gt;&lt;br /&gt;അതെ നിമിത്തമാണ്. പക്ഷെ പല നിമിത്തങ്ങള്‍ ഒത്തുചേര്‍ന്നാലോ?&lt;br /&gt;&lt;br /&gt;കടത്തുകാരന്‍ കുമാരന്റെ അനുഭവങ്ങളെക്കുറിച്ചാണ് നാണുനായര്‍ ഓര്‍ത്തത്. വള്ളം കെട്ടിയിട്ട് വള്ളക്കടവിലെ പഴഞ്ചന്‍ കുടിലില്‍ കിടന്നുറങ്ങാറുണ്ട് കുമാരന്‍. പാതിരാവടുക്കുമ്പോള്‍ ഇലഞ്ഞിമരത്തിനു താഴെയുള്ള കടവില്‍ നീന്താനെത്താറുണ്ടത്രേ ആ പരദേശി‍. ചിലപ്പോള്‍ പുഴയുടെ പകുതിവരെ. ചിലപ്പോള്‍ കാവിലെ വന്മരങ്ങളുടെ നിഴല്‍ വീണുകിടക്കുന്ന മറുകര വരെ. അയാളെത്തുമ്പോള്‍ നദിക്ക് ജീവന്‍ വയ്കം.&lt;br /&gt;&lt;br /&gt;‘അവന്‍ സത്യം ചെയ്തെടാ വേണൂ. കഴിഞ്ഞ ഞായറാഴ്ച അയാള്‍ നീന്തിച്ചെന്ന നേരത്ത് കാവിനുള്ളില്‍ ഒരു വെളിച്ചം മിന്നീന്ന്. അവനാണേല്‍ പേടിച്ചോടി എന്റെ വീട്ടില്‍ വന്നുകിടന്നുറങ്ങി’&lt;br /&gt;&lt;br /&gt;‘അതവളായിരിക്കും. ആ രോഹിണി. വെളക്കും കൊളുത്തിവന്നതാ അവള്‍ടെ മറ്റവനെ കാണാന്‍ ‘ വേണു അരിശപ്പെട്ടു. വേണുവിന് രോഹിണിയെ നോട്ടമുണ്ടായിരുന്നു എന്നാണ് നാട്ടിലെ പഴങ്കഥ.&lt;br /&gt;&lt;br /&gt;‘ഓ അതൊന്നുമല്ലെടാ.. ആ കൊച്ചിന് അത്രക്ക് ധൈര്യമൊന്നും കാണത്തില്ല. അവന്‍ വെള്ളമടിച്ച് കിടന്നോണ്ട് തോന്ന്യതാവും..’&lt;br /&gt;&lt;br /&gt;ഈ സംഭവം കഴിഞ്ഞ ദിവസം വൈകിട്ട് ഷാപ്പില്‍ നിന്ന് പോകുന്നവഴിക്കാണ് കുമാരനുമായി വഴക്കിട്ടതെന്ന് നാണുനായര്‍ പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;ലഹരികലര്‍ത്തി നാട്ടുവിശേഷം പറയുന്ന കൂട്ടത്തിലാണ് കുമാരന്‍ ചോദിച്ചത്: അല്ല കൊച്ചാട്ടാ.. പാപ്പാത്യവരെ കടവിലൊന്നും കാണുന്നില്ലല്ലോ...&lt;br /&gt;&lt;br /&gt;ഭാര്യയെക്കുറിച്ച് മുന്‍പ് കുമാരനോട് പങ്കുവച്ച ഇക്കിളിയൊക്കെ നാണുനായര്‍ മറന്നു. നിനക്കെന്താടാ എന്റെ ഭാര്യ കുളിക്കുന്നത് കാണാഞ്ഞിട്ട്... പിന്നെപ്പറഞ്ഞത് കല്ലുവച്ച തെറിയാണ്. അങ്ങനെ ഒന്നുപറഞ്ഞ് രണ്ടുപറഞ്ഞ് കലഹമായി.&lt;br /&gt;&lt;br /&gt;പക്ഷെ അത് നാണുനായരുടെയും പാപ്പാത്യമ്മയുടെയും കുമാരന്റെയും കഥ മാത്രമായിരുന്നില്ല. ചോഴിക്കാട്ടൂരെങ്ങും കൂട്ടുകാരനും കൂട്ടുകാരനും തമ്മില്‍ ജ്യേഷ്ഠനും അനുജനും തമ്മില്‍ അമ്മാവന്മാരും അനന്തരവന്മാരും തമ്മിലൊക്കെ തങ്ങളുടെ സംരക്ഷണയിലുള്ള സ്ത്രീകളെപ്രതി കലഹിച്ചു.&lt;br /&gt;&lt;br /&gt;സ്കൂളിലേക്കുള്ള വഴിയില്‍ ആദ്യമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേര്‍തിരിഞ്ഞ കൂട്ടങ്ങളായി നടന്നുതുടങ്ങി. അയലത്തെ കൂട്ടുകാരനോട് സൈക്കിളിന്റെ പിന്നില്‍ കയറ്റാന്‍ ചോദിച്ചതിന് പെണ്‍കുട്ടികളെ അച്ഛന്മാരും അമ്മാവന്മാരും ശകാരിച്ചു.&lt;br /&gt;&lt;br /&gt;കവലയിലേക്ക് സ്ത്രീകള്‍ തനിയേ പോകുന്നത് നന്നേ കുറഞ്ഞു. കുമ്പളക്കാട്ടെ മിനിയുടെ ബ്ലൌസിന്റെ അളവിനെക്കുറിച്ച് തമാശായെന്തോ പറഞ്ഞതിന് മിനിയുടെ ആങ്ങളമാര്‍ സുനിലിനെ വഴിയിലിട്ടു തല്ലി.&lt;br /&gt;&lt;br /&gt;പെണ്ണുങ്ങള്‍ ആറ്റില്‍ കുളിക്കാന്‍ പോകുന്നത് നിര്‍ത്തി. പലവീടുകളിലും അതുവരെ ഇല്ലാതിരുന്ന മറപ്പുരകള്‍ ഉയര്‍ന്നു.&lt;br /&gt;&lt;br /&gt;അമ്പലത്തില്‍ പോകാന്‍ പോലും സ്ത്രീകള്‍ തനിയെ വീടുവിട്ടിറങ്ങുന്നത് പുരുഷന്മാര്‍ വിലക്കി. രോഹിണി മാത്രം കഥയൊന്നുമറിയാത്തതു പോലെ പഴയതിലും സ്വതന്ത്രയായി നടന്നു.&lt;br /&gt;&lt;br /&gt;പതിവില്ലാത്തവിധത്തില്‍ നാട്ടില്‍ ഉണ്ടായി വന്ന കലഹങ്ങളെക്കാള്‍ നാണുനായരുടെ മനസ്സ് കുടുങ്ങി നിന്നത് മറ്റൊരു വിഷയത്തിലാണ്.&lt;br /&gt;&lt;br /&gt;‘വേണ്വേ ..ചോദിക്കുന്നതുകൊണ്ടൊന്നും തോന്നരുത്. നിന്റെ പെണ്ണിന്റെ പെരുമാറ്റത്തില്‍ എന്തേലും വ്യത്യാസം കാണുന്നുണ്ടോടാ..’&lt;br /&gt;&lt;br /&gt;പാലപ്പൂവിന്റെ മണത്തെക്കാള്‍ വേണുവിനെ അസ്വസ്ഥനാക്കിയിരുന്നതും അതാണ്. രാത്രിയില്‍ കാറ്റില്‍ സുഗന്ധമേറുന്നതോടെ ഭാര്യ ഉറക്കമുണര്‍ന്നു കിടക്കുന്നു.&lt;br /&gt;&lt;br /&gt;നാണുനായര്‍ അന്നുവൈകിട്ട് വൈദ്യരെ പോയിക്കണ്ടിരുന്നു. പണ്ടത്തേതുപോലെ ശരീരം വേണ്ടത്ര ഉണരുന്നില്ല. കഷായചികിത്സ വേണം. ഭാര്യ തന്നില്‍ നിന്ന് തനിക്ക് ആകാവുന്നതിലധികം പ്രതീക്ഷിക്കുന്നു എന്ന സംശയം നാണുനായര്‍ പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;വൈദ്യന്‍ സര്‍വമറിയുന്നവന്റെ ചിരി ചിരിച്ചു. ‘കഷായ ചികിത്സക്ക് ആ‍ളുകൂടിവരുവാണല്ലോ നാണ്വേ.. പാപ്പാത്യോടൊരു രണ്ടുദിവസം സ്വൈര്യം തരാന്‍ പറ. ഇവിടെ മരുന്നു തീര്‍ന്നു’&lt;br /&gt;&lt;br /&gt;ഗ്രാമത്തിലെങ്ങും പൂമണമുള്ള കാറ്റിനുകീഴെ ഉറക്കം മുറിഞ്ഞ കിടക്കകളില്‍ പുരുഷന്മാര്‍ അപമാനിതരായി കിടന്നു. സ്വന്തം തറയില്‍ ശത്രുസാന്നിദ്ധ്യം മണത്ത യോദ്ധാക്കളെപ്പോലെ അവര്‍ മറ്റുപുരുഷന്മാരുടെ മുന്നില്‍ അസ്വസ്ഥരായി.&lt;br /&gt;&lt;br /&gt;വീട്ടിലേക്ക് കയറുന്ന മുരുപ്പിനുതാഴെ വേണു യാത്രപറഞ്ഞുപോയപ്പോള്‍ നാണുനായര്‍ക്ക് പേടിതോന്നി. കുറച്ചുദൂരമേയുള്ളൂ. എങ്കിലും ..&lt;br /&gt;&lt;br /&gt;നല്ല നിലാവുണ്ട്. പതിയെ ഇടവഴി കയറി വീടിനു തൊട്ടുതാഴെയുള്ള പറമ്പിനരികിലെത്തിയപ്പോഴാണ് ലഹരിയുടെ മായയിലോ മായയുടെ ലഹരിയിലോ നാണുനായര്‍ക്ക് മുല്ലപ്പൂ പറിക്കാന്‍ തോന്നിയത്. അയല്‍ വീറ്റിന്റെ മുറ്റത്തിനും തൊടിക്കുമിടയില്‍ ഒരു കിളിമരം നിറയെ മുല്ല പൂത്തുകിടക്കുന്നു. രാത്രിയില്‍ കയറി പൂവ് പറിച്ചെന്നുവച്ച് ഒന്നും സംഭവിക്കാനില്ല. പാപ്പാത്യമ്മയ്ക്ക് സന്തോഷമാവും എന്നുറപ്പ്.&lt;br /&gt;&lt;br /&gt;വേലിച്ചെടികള്‍ ചാഞ്ഞുകിടന്ന ഒരിടം വകഞ്ഞ് നാണുനായര്‍ അകത്തുകയറി. കിളിമരത്തോടടുത്തതും അതിന്റെ ചുവട്ടില്‍ ആരോ പതുങ്ങി നില്‍ക്കുന്നുണ്ട് എന്ന് നാണുനായര്‍ക്ക് തോന്നി. പിന്നോട്ട് അടികള്‍ വച്ച് പിന്നെ പിന്തിരിഞ്ഞ് നാണുനായര്‍ വേഗത്തില്‍ നടന്നു. ആരോ പിന്തുടരുന്നുണ്ട്. നാണുനായര്‍ ഓടാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;ദിശതെറ്റിയോ? വലത്ത് താഴേ മൂലയിലെ പ്ലാവിന്റെ നിഴല്‍ രൂപം കാണാം. അവിടെ വേലി പൊളിഞ്ഞു കിടക്കുകയാണെന്ന് മിന്നായം പോലെ ഒരോര്‍മ്മ. കാലുകള്‍ വലിച്ചുവച്ചോടി. അവിടെയെത്തിയപ്പോള്‍ അവിടെ തോളറ്റം വേലി. വീണ്ടും ഇടത്തോട്ടു തിരിഞ്ഞാല്‍ വഴിയരികാണ്. എവിടെയെങ്കിലും ചാടാം. ഇല്ല. വേലി ഇടതൂര്‍ന്ന് മതിലുപോലെയായിരിക്കുന്നു.&lt;br /&gt;&lt;br /&gt;പിന്നിലെ കാലടികള്‍ അടുത്തുവരുന്നുണ്ട്. മുന്നോട്ടോടും തോറും വേലി പക്ഷെ കനത്ത് കറുത്ത് കാഴ്ചയെ വിഴുങ്ങുകയാണ്. നിലാവ് മാഞ്ഞുപോയിരിക്കുന്നു. കറുത്ത പെരുംകൈകളുള്ള ഒരു കാറ്റ് കാലുകളെ ചുറ്റിപ്പിടിച്ചു വലിക്കുന്നു. മുന്നോട്ടു വച്ച പാദം മണ്ണിലുറയ്ക്കാതെ കാറ്റിന്റെ തിരയിലെവിടെയോ...&lt;br /&gt;&lt;br /&gt;നാണുനായരുടെ ഒച്ച പുറത്തുവന്നില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#006600;"&gt;§4. കാവ്&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;മരണത്തിലേക്ക് തുറിച്ച കണ്ണോടെ നാണുനായര്‍ ചോഴിക്കാട്ടൂരുകാരുടെ ഉറക്കത്തെയും ഏകാന്തതയെയും വേട്ടയാടി.&lt;br /&gt;&lt;br /&gt;കലഹത്തില്‍ നിന്ന് തിരികെ വരാതെ നാണുനായര്‍ പോയതുകൊണ്ടാവണം ഏറ്റവും ഉലഞ്ഞുപോയത് കടത്തുകാരന്‍ കുമാരനാണ്. രണ്ടു ദിവസം അയാള്‍ വള്ളമെടുത്തില്ല. മൂന്നാം ദിവസം രാവിലെ അക്കരെക്കടവില്‍ രോഹിണി ഉണ്ടായിരുന്നു.&lt;br /&gt;‘നീ കയറണ്ട’ കുമാരന്‍ പറഞ്ഞു. ‘എന്റെ വള്ളത്തില്‍ നീ ഇനി അക്കരെക്ക് പോവണ്ട’&lt;br /&gt;&lt;br /&gt;എന്തുകൊണ്ടെന്ന് രോഹിണി ചോദിച്ചില്ല. കയ്യിലുണ്ടായിരുന്ന പൂമാല വെള്ളത്തില്‍ വലിച്ചെറിഞ്ഞ് അവള്‍ തിരികെപ്പോയി.&lt;br /&gt;&lt;br /&gt;‘നന്നായിപ്പോയി’ വള്ളത്തിലിരുന്ന് പഞ്ചായത്ത് മെംബര്‍ പറഞ്ഞു. ‘ഇനിയാ കുഞ്ഞച്ചനെ ഒന്നു കാണട്ടെ. ഇവിടെ യക്ഷീം വേണ്ട ഗന്ധര്‍വനും വേണ്ട’&lt;br /&gt;&lt;br /&gt;വാങ്ങിപ്പോയ പണത്തിന്റെ കണക്കു തീരുന്നതുവരെ താമസക്കാരനെ ഇറക്കിവിടില്ല എന്ന് കുഞ്ഞച്ചന്‍ വാശിപിടിച്ചു. എങ്കിലും നാട്ടുകാരെ പിണക്കുന്നതില്‍ അയാള്‍ക്ക് വല്ലാതെ വിഷമം തോന്നി. വൈകുന്നേരമാവാന്‍ കുഞ്ഞച്ചന്‍ കാത്തിരുന്നു.&lt;br /&gt;&lt;br /&gt;വെയില്‍ താണ് നിലാവ് തെളിഞ്ഞു. പൂര്‍ണചന്ദ്രന്‍ . അന്നത്തെ വര കഴിഞ്ഞ് അയാള്‍ ഓടക്കുഴല്‍ വായിച്ചില്ല. കുഞ്ഞച്ചന്റെ കടമുറിയിലേക്ക് പോയതുമില്ല.&lt;br /&gt;&lt;br /&gt;ഇരുട്ടായിക്കഴിഞ്ഞ് കവലയില്‍ നിന്ന് ബീഡി വാങ്ങി കുമാരന്‍ കടവിലേക്ക് പോകുമ്പോഴും അയാള്‍ പീടികത്തിണ്ണയില്‍ വെറുതെ ഇരിക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;രാ‍ത്രിയിലെപ്പോഴോ ഇലഞ്ഞി മരച്ചുവട്ടില്‍ ഓടക്കുഴലിന്റെ ശബ്ദം കേട്ടു. പുഴ കയറിവന്ന് തന്നെ കോരിയെടുക്കുന്നതും ഇളം ചൂടുള്ള വെള്ളത്തില്‍ ഒഴുകിനടക്കുന്നതും സ്വപ്നം കണ്ട് കുമാരന്‍ ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയില്‍ കിടന്നു.&lt;br /&gt;&lt;br /&gt;പാട്ടുമുറിഞ്ഞു പോയി. അക്കരെ പാലമരത്തിനു മീതേ തീയാളുന്നതുകണ്ട് കുമാരന്‍ ഞെട്ടിയെഴുന്നേറ്റു. തീയല്ല. നിലാവ് കാവിനുമുകളില്‍ തെളിഞ്ഞൊഴുകുകയാണ്. പാതിരാവ്. അരികില്‍ പുഴ. തൊട്ടപ്പുറത്ത് ഇലഞ്ഞിമരച്ചുവട്ടില്‍ ആറ്റുനീരില്‍ ആളനക്കം.&lt;br /&gt;&lt;br /&gt;കുമാരന്‍ കാതോര്‍ത്തു. പിന്നെ എഴുന്നേറ്റിരുന്നു. ഇലഞ്ഞിച്ചുവടില്‍ പുഴ ഓളം തല്ലുന്നു. കറുത്തമുടിയഴിച്ചിട്ട് സാവധാനം വെള്ളത്തില്‍ താണിരുന്ന് മുങ്ങി ഓളമുയരെ ഉല്ലാസത്തോടെയുയര്‍ന്ന് പുഴയുമായി രമിക്കുകയാണയാള്‍ . ഗന്ധര്‍വന്‍ .&lt;br /&gt;&lt;br /&gt;അയാള്‍ക്കുചുറ്റും നിലാവില്‍ ചെറുദീപങ്ങള്‍ തെളിഞ്ഞ ആയിരം ഓളങ്ങളില്‍ പുഴ പൊന്‍‌വലയായി. വലയില്‍ കുടുങ്ങിയ മീന്‍ പോലെ അയാള്‍ തുടിച്ചുനീങ്ങാന്‍ തുടങ്ങി. അക്കരക്ക് .&lt;br /&gt;&lt;br /&gt;ഓളങ്ങളിലെ തിരികള്‍ ജ്വാലകളായി വളര്‍ന്നു. തീയുടെ, തിളച്ചപൊന്നിന്റെ, തുടിപ്പില്‍ നദി വളര്‍ന്നു.&lt;br /&gt;&lt;br /&gt;നിലാവ് പാലമരത്തിനും കാവിനും മീതെ മഴയായി. പാലമരം മഴയില്‍ നനഞ്ഞു. ഇലത്തുമ്പുകളില്‍ നിലാവ് തുള്ളിയായി. ശിഖരങ്ങളില്‍ വെളിച്ചം ഒറവ പൊട്ടി. വാനം മുട്ടെ വിരിഞ്ഞുപോട്ടുന്നുന്നൊരു പൂക്കുറ്റി പോലെ തെളിഞ്ഞ വെളിച്ചമായി കാവ് തുള്ളിയുലഞ്ഞു.&lt;br /&gt;&lt;br /&gt;പിന്നെ വാനോളമുയര്‍ന്ന വെളിച്ചം മലവെള്ളം പോലെ പുഴയിലേക്ക് താണു. പുഴയില്‍ അതുവീണ്ടും തിരയടിച്ചുയര്‍ന്നു. തിരയില്‍ ഒരു ബിന്ദുവായി ഗന്ധര്‍വന്‍ ഉയര്‍ന്നുപോയി..&lt;br /&gt;&lt;br /&gt;എന്റെ ദേവീ രക്ഷിക്കണേ എന്നു നിലവിളിച്ച് കുമാരന്‍ ഇടവഴിയിറങ്ങി ഓടി. നാട്ടുവഴിയെത്തുന്ന കലുങ്കില്‍ മുഖവും നെഞ്ചും തല്ലി വീണു. എഴുന്നേറ്റ് പനി തീയായി മെയ് വിഴുങ്ങും വരെ പിന്നെയും ഓടി. കവലയ്ക്കടുത്ത വയല്‍ വരമ്പില്‍ ബോധംകെട്ടുവീണു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;*******&lt;br /&gt;കുഞ്ഞച്ചന്റെ കടയ്ക്കു മുകളിലെ ഒറ്റമുറിയിലേക്ക് ഗന്ധര്‍വന്‍ മടങ്ങിവന്നില്ല. ജ്വരജല്പനങ്ങളുടെ കാണാക്കരയില്‍ നിന്ന് കുമാരന്റെ ബോധം തിരികെ വള്ളം തുഴഞ്ഞില്ല.&lt;br /&gt;&lt;br /&gt;പാലപ്പൂമണത്തിന്റെ ആ നാളുകളില്‍ വീടുകള്‍ക്കും വഴികള്‍ക്കുമിടയിലുയര്‍ന്ന മതിലുകളില്‍ നിന്ന് ചോഴിക്കാട്ടൂരിലെ സ്ത്രീകള്‍ എന്നെങ്കിലും പുറത്തിറങ്ങിയോ ? അറിയില്ല.&lt;br /&gt;&lt;br /&gt;രോഹിണി പിന്നീട് പുഴകടന്ന്‍, കവല കടന്ന്, അമ്പലത്തിലേക്ക് പോയില്ല. പക്ഷെ തെളിഞ്ഞ മുഖത്തോടെ അവള്‍ കാവില്‍ എന്നും രാവിലെയും വൈകിട്ടും തിരികൊളുത്തി.&lt;br /&gt;&lt;br /&gt;അവളുടെ തെളിച്ചങ്ങള്‍ക്ക് അന്യമായ ഗ്രാമം കൊഴിഞ്ഞുപോയ പാലപ്പൂക്കളുടെ സുഗന്ധം വിട്ടുപോകാത്ത ഇരുളിലേക്ക് ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-2565177996024910133?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/2565177996024910133/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=2565177996024910133' title='32 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/2565177996024910133'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/2565177996024910133'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2009/03/blog-post.html' title='ഗാന്ധര്‍വം'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>32</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-5445112006507169262</id><published>2008-12-30T10:43:00.000-08:00</published><updated>2009-03-14T10:27:18.346-07:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രണയം'/><title type='text'>കടം കഥ</title><content type='html'>ഇന്നലെ വൈകിട്ട് കൂട്ടുകാരിയുമായി നടക്കാനിറങ്ങിയതാണ്. വഴിയരികില്‍ പുഴയോട് ചേര്‍ന്ന് ഒരു തണല്‍ മരം.&lt;br /&gt;&lt;br /&gt;വഴിക്കുമീതേ ഒരു പകുതി ഇലകൊഴിഞ്ഞും കരിഞ്ഞും; തളിര്‍ത്തും പൂത്തും മറുപകുതി പുഴയിലേക്ക് ചാഞ്ഞ്.&lt;br /&gt;&lt;br /&gt;കടംകഥ കണ്ടതുപോലെ കൂട്ടുകാരി പകച്ചു. ഞാന്‍ മുന്നോട്ടേറെ നടന്നിട്ടും അവള്‍ അനങ്ങിയതേയില്ല.&lt;br /&gt;&lt;br /&gt;സ്വന്തം രൂപകം മുന്നില്‍ കണ്ടാല്‍ ആര്‍ക്കാണ് അനങ്ങാനാവുക.?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-5445112006507169262?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/5445112006507169262/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=5445112006507169262' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/5445112006507169262'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/5445112006507169262'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/12/blog-post_30.html' title='കടം കഥ'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-222162347519789323</id><published>2008-12-23T01:52:00.000-08:00</published><updated>2009-03-14T10:27:18.347-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥയില്ലായ്മ'/><category scheme='http://www.blogger.com/atom/ns#' term='ബോറ്'/><title type='text'>മൂന്നു പെണ്ണുങ്ങള്‍</title><content type='html'>&lt;strong&gt;&lt;br /&gt;&lt;span style="color:#006600;"&gt;ബോറ് 14&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;“നീയിത്ര ചിലയ്ക്കാനൊന്നുമില്ല സാറ.. ഞാന്‍ എന്റെ മകനോടാണ് സംസാരിക്കുന്നത്..”&lt;br /&gt;&lt;br /&gt;“ആല്‍ബെര്‍ത്തോ നീ ഇനിയും ആ കൊടിച്ചിയുടെ മോങ്ങലും കേട്ടുനിന്നാല്‍ ഞാന്‍ എന്റെ മോളേയും കൊണ്ണ്ട് പോവും... എന്റെ വീട്ടിലേക്ക്...”&lt;br /&gt;&lt;br /&gt;അപ്പോള്‍ കുട്ടികള്‍ക്കുള്ള ഉന്തു വണ്ടിയില്‍ നിന്നൊരു പിഞ്ചു കൈ അയാളുടെ നേരേ നീണ്ടു വരികയും അയാളെ എത്തിപ്പിടിക്കാനെന്നോണം വായുവില്‍ വന്യമായി ചലിക്കുകയും ചെയ്തു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-222162347519789323?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/222162347519789323/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=222162347519789323' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/222162347519789323'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/222162347519789323'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/12/blog-post_23.html' title='മൂന്നു പെണ്ണുങ്ങള്‍'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-4668810461591912979</id><published>2008-12-17T10:01:00.000-08:00</published><updated>2009-03-14T10:27:18.347-07:00</updated><category scheme='http://www.blogger.com/atom/ns#' term='ബോറ്'/><title type='text'>പാഴ്</title><content type='html'>&lt;div class="msg Nth"&gt;&lt;strong&gt;&lt;span style="color:#006600;"&gt;ബോറ് 13&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div class="msg Nth"&gt; &lt;/div&gt;&lt;div class="msg Nth"&gt; &lt;/div&gt;&lt;div class="msg Nth"&gt;മനസ്സിലായില്ലേ.. ഗംഗയാണ്.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="msg Nth"&gt;എന്തുകഷ്ടപ്പെട്ടാണെന്നറിയോ പാട്ടും ഡാന്‍സും പഠിച്ചത്!.&lt;br /&gt;&lt;br /&gt;ആ കോന്തന്‍ സണ്ണി എവിടെന്നെങ്ങാണ്ടുവന്ന് സുഖപ്പെടുത്തിക്കളഞ്ഞു.&lt;br /&gt;&lt;br /&gt;എന്തൊക്കെ മനക്കോട്ട കണ്ടതാരുന്നു ഈശ്വരാ...&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-4668810461591912979?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/4668810461591912979/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=4668810461591912979' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/4668810461591912979'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/4668810461591912979'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/12/blog-post.html' title='പാഴ്'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-8799890091942102031</id><published>2008-11-25T16:02:00.000-08:00</published><updated>2009-03-14T10:27:18.348-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥയില്ലായ്മ'/><category scheme='http://www.blogger.com/atom/ns#' term='ബോറ്'/><title type='text'>ഇല്ലാത്ത വാക്ക്</title><content type='html'>&lt;strong&gt;&lt;span style="color:#006600;"&gt;ബോറ് 11&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;-- എന്താ കുട്ടീ ഇത് നിന്റെ അച്ഛന്‍ വീട്ടച്ഛനാണെന്നോ?&lt;br /&gt;-- ങ് ... ഹ്...ഹതേ മാം&lt;br /&gt;-- അങ്ങനെയൊരു വാക്കില്ല. നിന്റെ അച്ഛനെന്താ ജോലി?&lt;br /&gt;-- പ്രത്യേകിച്ചു ജോലിയൊന്നും ഇല്ല മാം.&lt;br /&gt;-- നിങ്ങള്‍ക്ക് പറമ്പില്ലേ?  അവിടെ കൃഷിയില്ലേ ?&lt;br /&gt;-- യെസ് മാം. ഉണ്ട്&lt;br /&gt;-- എങ്കില്‍ അച്ഛന്‍ കൃഷിക്കാരന്‍ എന്ന് എഴുതൂ&lt;br /&gt;-- മാം അത് .. ഏഴു സെന്റ് സ്ഥലമാണ് ..കുറച്ചു പയറും മലക്കറിയും. അച്ഛനും അമ്മയും കൂടിയാണ് ചെയ്യുന്നത്..&lt;br /&gt;-- അച്ഛന്‍ മറ്റെന്തു ചെയ്യും?&lt;br /&gt;-- അമ്മ രണ്ടു ഷിഫ്റ്റും ജോലിചെയ്യുന്നതുകൊണ്ട് അച്ഛന്‍ വീട്ടിലെ കാര്യങ്ങള്‍..&lt;br /&gt;-- ഹൊ അതല്ലെന്റെ കൊച്ചേ.. അച്ഛന്‍ വീടിനു പുറത്ത് മറ്റൊന്നും ചെയ്യുന്നില്ലേ?&lt;br /&gt;-- എല്‍ ഐ സിയുടെ കളക്ഷനും ഒക്കെ...&lt;br /&gt;-- അപ്പോള്‍ എല്‍ ഐ സി ഏജന്റ്റാണ്&lt;br /&gt;‌-- ഏജന്‍സി അമ്മയുടെ അനുജത്തിയുടെ പേരിലാണ് മാം. അച്ഛന്‍ നടത്തുന്നു എന്നേയുള്ളൂ&lt;br /&gt;-- നിന്റെ അച്ഛന്‍ എന്തായിരുന്നു ചെയ്തിരുന്നത് ?&lt;br /&gt;-- അച്ഛന്‍ മാലിയില്‍ ആയിരുന്നു മാം. അവിടെ നിന്ന്‍ കമ്പനി പൊളിഞ്ഞു വന്നതാണ്..കുറെക്കാലമായി..&lt;br /&gt;-- അപ്പോള്‍ നിന്റെ അച്ഛനു ജോലിയൊന്നുമില്ല.. അദ്ദേഹം ഒരു തൊഴില്‍ രഹിതനാണ്&lt;br /&gt;-- അച്ഛനാണ് മാം വീട്ടിലെ എല്ലാക്കാര്യവും നോ...&lt;br /&gt;-- യൂ ഗോ ആന്‍ഡ് ഡൂ വാട്ട് ഐ സേ&lt;br /&gt;-- ഹുഹ്! യെസ് മാം&lt;br /&gt;-- ഗോ ആന്‍ഡ് കറക്റ്റിറ്റ്. നിന്റെ അച്ഛന്‍ തൊഴില്‍രഹിതനാണ്.&lt;br /&gt;-- യെ.. യെസ് മാം..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-8799890091942102031?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/8799890091942102031/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=8799890091942102031' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/8799890091942102031'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/8799890091942102031'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/11/blog-post.html' title='ഇല്ലാത്ത വാക്ക്'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-6293832405687273324</id><published>2008-07-30T17:38:00.000-07:00</published><updated>2009-03-14T10:27:18.348-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥകള്‍'/><title type='text'>മഞ്ഞ</title><content type='html'>&lt;strong&gt;§ 1. സതീശന്‍&lt;br /&gt;&lt;/strong&gt;&lt;br /&gt;മരക്കൊമ്പില്‍ ഒരുവശം കൊണ്ടുഞാന്ന് തലതിരിച്ചു ചിറഞ്ഞുനോക്കുന്ന കടവാതിലിനെപ്പോലെ ബസിന്റെ ചവിട്ട് പടിക്കുമുകളിലെ കമ്പിയുടെ മുകളറ്റത്തു തൂങ്ങി ഒരുകാല്‍ പടിയില്‍ ചവിട്ടി മറുകാല്‍ വായുവില്‍ തുഴഞ്ഞ് സതീശന്‍ ദൈന്യമായ മുഖത്തോടെ എന്നെ നോക്കി. ഇറങ്ങണോ വേണ്ടയോ എന്ന് അവന്‍ ആകുലപ്പെടുന്നതുപോലെ തോന്നി. ‘ഇറങ്ങ്.. വേഗം ഇറങ്ങ്.. മനുഷ്യനെ മെനക്കെടുത്താത്താതെ’ ബെല്ലിന്റെ വള്ളി അക്ഷമയോടെ വെട്ടിച്ച് കണ്ടക്റ്റര്‍ അവന്റെ പിന്നില്‍ ദുര്‍മുഖം കാട്ടി. ഭയന്ന കടവാതിലിനെപ്പോലെ ചിറകുകുടഞ്ഞ് സതീശന്‍ പുറത്തുചാടി.&lt;br /&gt;&lt;br /&gt;ബേക്കര്‍ ജംഗ്ഷനില്‍ നിന്ന് ശാസ്തമംഗലത്തേക്ക് ഓട്ടോയില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ എങ്ങനെയോ ഒരു അപരിചിതത്വം പുകഞ്ഞു. കയറ്റം കയറി ട്രാഫിക് ഐലന്‍ഡിനടുത്തെത്തുന്നതിനു മുന്‍പ് സതീശന്‍ എന്തോ പറയാനെന്നപോലെ കൈപൊക്കി. വര്‍ഷങ്ങളായി ഉള്ളില്‍ കുരുങ്ങിക്കിടന്നതുപോലെ ഒരു കുശലം എന്റെ ഉള്ളില്‍ നിന്ന് പുറത്തുചാടി. ‘എന്തടാ മൂത്രമൊഴിക്കണോ?’&lt;br /&gt;&lt;br /&gt;ഓട്ടോയുടെ റിയര്‍ഗ്ലാസ്സില്‍ ഡ്രൈവറുടെ മഞ്ഞപ്പല്ലുകള്‍ ഞങ്ങളുടെ സൌഹൃദത്തിന് സിഗ്നല്‍ കാട്ടുന്നതുപോലെ തെളിഞ്ഞു. ഞാനും സതീശനും അറച്ചറച്ച് പരസ്പരം നോക്കിയൊന്നു ചിരിച്ചു.&lt;br /&gt;&lt;br /&gt;പതിനാലുവര്‍ഷമപ്പുറത്തെ ബാല്യത്തില്‍ നിന്ന് അന്നേരം ഇറങ്ങിവന്നതുപോലെ സതീശന്‍ എന്റെ കൈ പിടിച്ചു.&lt;br /&gt;&lt;br /&gt;ഉച്ചകളില്‍ ഇളം മഞ്ഞനിറമുള്ള വെയില്‍ ഇടറിനില്‍ക്കുന്ന മൊട്ടക്കുന്നിന്റെ ചരിവിലെ ക്ലാസ്മുറിയില്‍ ഉറക്കം ഒരു കോട്ടുവായുടെ വേഷത്തില്‍ മുഖങ്ങളില്‍ നിന്ന് മുഖങ്ങളിലേക്ക് കറങ്ങിനടക്കുന്ന നേരത്ത് പിന്നിലെ ജനലിന്റെ തെളിഞ്ഞചതുരത്തിനു കുറുകേ അറച്ചറച്ച് ഒരു കൈ പൊമ്മ്ങ്ങിവരും. മേരിക്കുട്ടി റ്റീച്ചര്‍ കണക്കോ സയന്‍സോ വറുത്തും കരിച്ചും മടുത്ത വീട്ടമ്മയുടെ പുകഞ്ഞമുഖഭാവം മാറ്റി കുസൃതിയോടെ ചിരിക്കും. ‘എന്താ സതീശാ പോണോ?’&lt;br /&gt;&lt;br /&gt;കുനിഞ്ഞമുഖങ്ങള്‍ പലകോണുകളില്‍ പിന്‍ ബഞ്ചിലേക്ക് കള്ളച്ചിരിയോടെ തിരിയുമ്പോള്‍ ഉറക്കം മന്ദതബാധിച്ച ഒരു കാറ്റായി ജനലിനു പുറത്തേക്ക് പോവും. വരിയായിട്ട ബഞ്ചുകളിലെ അടക്കിയ ചിരികള്‍ക്കിടയിലൂടെ സതീശന്‍ ആണ്‍കുട്ടിയെപ്പോലെ നടന്ന് ക്ലാസ്സിനുപുറത്തേക്ക് പോവും.&lt;br /&gt;&lt;br /&gt;ഇടയ്ക്കിടെ കയറിവരുന്ന ഈ മൂത്രമൊഴിപ്പുകൊണ്ടാണ് ഞാന്‍ സതീശനെ ശ്രദ്ധിച്ചുതുടങ്ങിയത്. പതുക്കെ അതൊരു കൂട്ടായപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു. ‘നിനക്ക് നാണമാവൂല്ലേ?’&lt;br /&gt;&lt;br /&gt;‘നാണിക്കാന്‍ ഞാന്‍ പെണ്ണല്ലല്ലോ’ എന്നായിരുന്നു അവന്റെ മറുപടി.&lt;br /&gt;&lt;br /&gt;ശരിയായിരുന്നു ആ മറുപടി. കുന്നിന്‍ ചരിവിലെ സ്കൂളില്‍ മൂത്രപ്പുരയുണ്ടായിരുന്നത് പെണ്‍കുട്ടികള്‍ക്കും ലേഡി റ്റീച്ചേഴ്സിനും മാത്രമാണ്. സ്കൂളിനോട് ചേര്‍ന്നുള്ള തോട്ടത്തിലെ ഏതു മരത്തിന്റെ ചുവട്ടിലും ആണ്മൂത്രത്തിന്റെ ചൂരും നനവും പ്രതീക്ഷിക്കാം.&lt;br /&gt;&lt;br /&gt;എങ്കിലും ഞങ്ങള്‍ ആണ്‍കുട്ടികള്‍ ഇഷ്ടപ്പെട്ടിരുന്നത് കുന്നിടിച്ചുണ്ടാക്കിയ പ്ലേഗ്രൌണ്ടിനു തൊട്ടുമുകളില്‍ ഉള്ള പുളിമരത്തിന്റെ ചുവട്ടില്‍ മൂത്രമൊഴിക്കാനാണ്. ഇടവേളകളില്‍ തിടിലിന്മേല്‍ നിരന്നുനിന്ന് മൂത്രമൊഴിച്ചാല്‍ ജലധാരപോലെ മൂത്രം താഴെ ഗ്രൌണ്ടിന്റെ പുല്ലുപിടിച്ച അരികിലേക്ക് പോകുന്നത് കാണാം. താഴെ കവലയിലെ ചായക്കടയും അതുവഴി കടന്നുപോകുന്നവരെയും കാണാം.&lt;br /&gt;&lt;br /&gt;പെണ്‍കുട്ടികള്‍ക്ക് മാത്രമേ മൂത്രമൊഴിക്കാന്‍ നാണിക്കേണ്ടതുള്ളൂ. ആണ്‍കുട്ടിക്ക് കവലയുടെ തുറിച്ചകണ്ണിലേക്കും മൂത്രമൊഴിക്കാം.&lt;br /&gt;&lt;br /&gt;സതീശനോടൊപ്പം സ്കൂളിനുപിന്നിലെ കുന്നുകയറുന്ന വേളകളിലാണ് മൂത്രമൊഴിപ്പിന്റെ നിഗൂഢകലകള്‍ എനിക്ക് തിരിച്ചറിയാനായത്.&lt;br /&gt;&lt;br /&gt;പാറക്കെട്ടുപോലെ പൊക്കമുള്ളിടത്ത് കയറിനിന്ന് അന്തരീക്ഷത്തിലൂടെ പിടയുന്ന ചാട്ടവാറായി മൂത്രമൊഴിക്കുക എന്ന കലാവിദ്യയാണ് ആദ്യം വെളിപ്പെട്ടത്.&lt;br /&gt;&lt;br /&gt;‘ലോകത്തേതെങ്കിലും പെണ്ണിനുപറ്റുമോടാ ഇങ്ങനെ പെടുക്കാന്‍?’ എന്ന് അവന്‍ വെല്ലുവിളിക്കും.&lt;br /&gt;&lt;br /&gt;സ്കൂളിന്റെ മതിലില്‍ വെപ്പുകാരി അമ്മുക്കുട്ടിയമ്മയെയും പ്യൂണ് തോമാച്ചനെയും ചേര്‍ത്ത് തെറി എഴുതിവച്ചതിന് ഹെഡ്മിസ്ട്രസ് തല്ലിയ ദിവസം ആ ചാട്ടവാറടി ഒന്നു കാണണ്ടത് തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;അവന്റെ അരിശം ഹെഡ്മിസ്ട്രസ്നോടായിരുന്നില്ല അമ്മുക്കുട്ടിയമ്മയോടായിരുന്നു. ‘ആ തള്ളേടെ മോങ്ങല്‍ കാരണമാടാ എല്ലാം. ആ തോമാച്ചനെ നോക്ക്. അയാളുചിരിച്ചതേയുള്ളൂ. അയാളാടാ ആണ്.’ പിടഞ്ഞുവീണ ചാട്ടവാറിന്റെ നീറ്റലില്‍ മരക്കുറ്റിക്കുതാഴെ കുനിഞ്ഞിരുന്നു നിലവിളിക്കുന്ന അമ്മുക്കുട്ടിയമ്മയെ കണ്ട് എനിക്ക് ഭയം തോന്നി.&lt;br /&gt;&lt;br /&gt;മൂത്രം കൊണ്ട് അക്ഷരമെഴുതുക വരിയായിപ്പോകുന്ന ഉറുമ്പുകളെ വരിയുടെ പിന്നാലെ മൂത്രമൊഴിച്ച് പ്രളയത്തില്‍ മുക്കിക്കൊല്ലുക രണ്ടുവശത്തെ പാറകളില്‍ കയറിനിന്ന് മൂത്രവാള്‍ കൊണ്ട് പടവെട്ടുക തുടങ്ങി ഒരുപാടുകലാവിദ്യകള്‍ അവനെന്നെ പഠിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഏഴാംക്ലാസ്സില്‍ വച്ച് കണിശക്കാരനായ അമ്മാവന്റെ വീട്ടില്‍ കയറി അയാളുടെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുടുംബവഴക്കുണ്ടായതോടെയാണ് സതീശനുമായുള്ള കൂട്ടിന് വിലക്കുകള്‍ വന്നത്.&lt;br /&gt;&lt;br /&gt;അടുത്തവര്‍ഷം ഞങ്ങള്‍ രണ്ടുപേരും രണ്ടുസ്കൂളിലായി. തമ്മില്‍ കാണല്‍ ചുരുക്കമായി. കണ്ടാല്‍തന്നെ മിണ്ടാന്‍ നേരമില്ലാതായി. കഴിഞ്ഞ ആഴ്ചയില്‍ ഫോണില്‍ അവന്റെ ശബ്ദം തിരിച്ചറിയാന്‍ പോലും പാടുപെട്ടു.&lt;br /&gt;&lt;br /&gt;തിരുവനന്തപുരത്തേക്ക് വരുന്നു. രണ്ടാഴ്ച താമസിക്കണം. എന്റെ മുറിയില്‍ ഒരാളെ താമസിപ്പിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. മാനേജരോട് ഒന്നു ചോദിക്കുകയേ വേണ്ടൂ. അങ്ങനെയാണ് അവനിപ്പോള്‍ എത്തിയിരിക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;§ 2. നഗരം&lt;br /&gt;&lt;/strong&gt;&lt;br /&gt;‘എവിടെയായിരുന്നു നീ?’ ഞാന്‍ ചോദിച്ചു. ഉറപ്പില്ലാത്ത ഉത്തരങ്ങളിലൂടെ അവന്‍ തപ്പിത്തടഞ്ഞു. പിന്നെ റോഡിലെ തിരക്കിലേക്ക് നോക്കി നിസ്സഹായനെപ്പോലെ ചിരിച്ചു.&lt;br /&gt;&lt;br /&gt;നഗരം അവനെ ഭയപ്പെടുത്തിയിരിക്കുന്നു. സ്വാഭാവികം.&lt;br /&gt;&lt;br /&gt;ബി ഏയ്ക്ക് ചേരാന്‍ തിരുവനന്തപുരത്ത് ആദ്യമെത്തിയപ്പോള്‍ സിനിമസ്ക്രീനിലേക്ക് ചെന്നുകയറിയതുപോലെ തോന്നി. വേഗം. തിരക്ക്. തിളക്കം.&lt;br /&gt;&lt;br /&gt;പക്ഷെ ശരിക്കും വിഷമിപ്പിച്ചത് സിനിമയിലെന്ന പോലെ നിറയെ പെണ്ണുങ്ങള്‍ നഗരത്തിലും ഉണ്ടന്നതാണ്. നാട്ടിലെപ്പോലെ നിഴലുകളില്‍ ഒതുങ്ങിനടക്കുന്ന പെണ്ണുങ്ങളല്ല. വണ്ടിയോടിക്കുന്ന പെണ്ണുങ്ങള്‍, ഓഫീസ് നടത്തുന്ന പെണ്ണുങ്ങള്‍, എന്തിന് ചെക്കന്മാരെ കമന്റടിക്കുന്ന പരിഷ്കാരിപ്പെണ്‍കുട്ടികള്‍ വരെ എല്ലാം സിനിമയിലെപ്പോലെ.&lt;br /&gt;&lt;br /&gt;വലിയ വീതിക്ക് നിറയെ റോഡുകളുണ്ടായിട്ടെന്തുകാര്യം. സ്വസ്ഥമായി നിന്ന് ഒന്നു മൂത്രമൊഴിക്കാവുന്ന ഒരു മൂലയില്ല. എല്ലായിടവും മൂത്രത്തിന്റെ ക്രിയാത്മകതയെ നിഷേധിക്കുന്ന പെണ്ണുടലിന്റെ കടന്നുകയറ്റമാണ്. ദുഷിച്ചവായു തങ്ങിനില്‍ക്കുന്ന ഇടുങ്ങിയ മുറികളും ഭിത്തികളിലൂടെ ഒളിഞ്ഞിഴയുന്ന തടിച്ചകുഴലുകളും കൊണ്ട് നഗരം മൂത്രത്തിന്റെ ലിഖിതങ്ങളെ തമസ്കരിക്കുന്നു. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം അപ്രസക്തമാവുന്നു.&lt;br /&gt;&lt;br /&gt;രാത്രിയില്‍ നഗരത്തിലിറങ്ങി നടക്കാന്‍ തുടങ്ങിയതോടെയാണ് ആ ശ്വാസം‌മുട്ടല്‍ മാറിയത്. പകലിന്റെ മോടികളഴിച്ചുവച്ചാല്‍ നഗരം നാട്ടിന്‍പുറത്തെ പോലെ ഒതുങ്ങും. ഓരോ പെണ്ണിന്റെയും പിന്നില്‍ ഒരാണിന്റെ നിഴലുണ്ടാവും. വഴി തിരിയുന്നമൂലകളിലും അടഞ്ഞകടകളുടെ മറവുകളിലും ഒക്കെ ഉടുമുണ്ടുയര്‍ത്തിനിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരുണ്ടാവും.&lt;br /&gt;&lt;br /&gt;നഗരം വേഷം മാറിയ ഒരു ഗ്രാമം മാത്രമാണ് സതീശാ. ഞാന്‍ മനസ്സില്‍ പറഞ്ഞു. നിനക്കെല്ലാം മനസ്സിലാവും. രാത്രിയില്‍ മുഖം മൂടിയില്ലാതെ ഒന്നു കാണുകയേ വേണ്ടൂ.&lt;br /&gt;&lt;br /&gt;കാമ്പസ് പരിചയപ്പെട്ടു വരുന്നകാലത്ത് ദുഃസ്വപങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു. ആവര്‍ത്തിച്ചു കണ്ടത് ഇന്‍ഡോര്‍ ബാസ്കറ്റ് കോര്‍ട്ടാണ്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരെ കാണാതാകുന്നു. പന്ത് ബൌണ്‍സ് ചെയ്യുന്ന ചടുലതാളത്തിന്റെ അകമ്പടിയോടെ ഒരു പെണ്‍പട പത്തോ ഇരുപതോ അല്ല ഒരുപാടൊരുപാട് പേര്‍ ഗ്രൌണ്ട് കീഴടക്കുന്നു. സെന്‍‌ട്രല്‍ സര്‍ക്കിളില്‍ പകച്ചുവീണുപോയ ഇരക്കുചുറ്റും അവര്‍ വലതുകയ്യില്‍ കുതിച്ചു ചാടുന്ന പന്തുമായി വട്ടമിടുന്നു. പിന്നെ പന്തുമായുള്ള നൃത്തവും പെണ്‍പടയും പോയി കോര്‍ട്ട് വലിയൊരു വലയായും കളിക്കാര്‍ നീണ്ടവലിയകാലുകളില്‍ അമര്‍ന്നും ഉയര്‍ന്നും ഉന്മാദനൃത്തം ചെയ്യുന്ന ചിലന്തികളായും രൂപം മാറുന്നു. നടുവില്‍ ഇരയായി സ്വയമറിഞ്ഞ് ഉറക്കം മുറിഞ്ഞ് വിളിച്ചുകൂവിയുണരുന്നു..&lt;br /&gt;&lt;br /&gt;ശരിക്കും ഭയന്നത് പെണ്‍പടയുടെ മുന്‍‌നിരയില്‍ ധ്വനിയെ തിരിച്ചറിഞ്ഞ ദിവസമാണ്. ഫുള്‍പാവാടയുടുത്ത് ഒതുങ്ങിയ കുസൃതികളുമായി നടക്കുന്ന പാവം പെണ്ണ് മിനിസ്കെര്‍ട്ടുമിട്ട് അശ്ലീലനൃത്തം പോലെ....&lt;br /&gt;&lt;br /&gt;രാവിലെ എഴുന്നേറ്റ് ഹോസ്റ്റലിനു പുറത്തെത്തി അമ്മാവന്റെ വീട്ടിലേക്ക് വിളിച്ചു. അവളെ കിട്ടുന്നതുവരെ ആധിയായി.&lt;br /&gt;&lt;br /&gt;‘നീ പ്രിഡിഗ്രി കഴിഞ്ഞാല്‍ എവിടെയാ ചേരുന്നെ..നാട്ടില്‍ തന്നെ പഠിച്ചാല്‍ മതി. വീട്ടില്‍ നിന്നുതന്നെ പോകാമല്ലോ’ യാദൃശ്ചികമെന്നോണം പറഞ്ഞു.&lt;br /&gt;&lt;br /&gt;‘ഉണ്യേട്ടനെന്താ വട്ടായോ ഇപ്പോ ഇതൊക്കെ ചിന്തിക്കാന് ?‍’ അവള്‍ ചിരിച്ചു.&lt;br /&gt;&lt;br /&gt;ആദ്യവര്‍ഷം കഴിയുന്നതിനു മുന്നേ കാമ്പസിന്റെ ഇരുണ്ടമൂലകളില്‍ വന്‍ ചിലന്തികളുണ്ടെന്ന ഭയം എങ്ങനെയോ ഒതുങ്ങി. ആണ്‍പൂമ്പാറ്റകളും പെണ്‍പൂമ്പാറ്റകളും ചിറകുരുമ്മിപ്പറക്കുന്ന കാഴ്ചകള്‍ മാത്രം. കാഴ്ച ഭയങ്ങളെ ഉച്ചാടനം ചെയ്യുന്ന മാന്ത്രികനാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;§ 3. പ്രളയം&lt;/strong&gt;&lt;br /&gt;&lt;br /&gt;‘ഇവിടെയല്ലേ സാര്‍?’ ഡ്രൈവര്‍ വണ്ടിയൊതുക്കുകയാണ്. ഞങ്ങളിറങ്ങി. പൈസ കൊടുത്തുതിരിയുമ്പോള്‍ സതീശന്‍ വാനം നോക്കി നില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;‘ഇവിടെ ഇവിടെയാണോ നീ താമസിക്കുന്നത്?’ അവന് അതിശയം.&lt;br /&gt;&lt;br /&gt;‘അതേ അവിടെ ഏറ്റവും മുകളിലെ നിലയില്‍’ ഞാന്‍ പറഞ്ഞു. അഞ്ചാമത്തെ നിലയാണ്. ടെറസിന്റെ അലോസരപ്പെടുത്തുന്ന ചൂടുണ്ടങ്കിലും സന്ധ്യകളില്‍ ജനലിനുപുറത്തേയ്ക്ക് നോക്കിനിന്നാല്‍ നഗരം വേഷം മാറുന്നത് കാണാം.&lt;br /&gt;&lt;br /&gt;‘അപ്പോള്‍ റ്റെറസിലൊക്കെ കയറാമോ?’ അവന്റെ ആവേശം കണ്ടപ്പോള്‍ ചിരി വന്നു. കൊച്ചുകുട്ടികളെപ്പോലെ.&lt;br /&gt;&lt;br /&gt;‘കയറാമെടാ വെയിലൊന്നു താഴട്ടെ. ഇപ്പം നീ വാ. നമുക്ക് വല്ലതും കഴിക്കാം’ പടികയറുമ്പോള്‍ അവന് ആവേശം കൂടുകയായിരുന്നു. മുന്നുനാലുതവണ നഗരത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും താമസിച്ചിട്ടില്ല. അഞ്ചുനിലയ്ക്ക് മുകളിലുള്ള റ്റെറസില്‍ കയറിയിട്ടില്ല.&lt;br /&gt;&lt;br /&gt;അതിശയം തോന്നിയില്ല. ആദ്യാനുഭവങ്ങള്‍ അങ്ങനെയാണ്.&lt;br /&gt;&lt;br /&gt;മുറിയിലെത്തിയതും അവന്‍ ജനാലയ്ക്കല്‍ പോയി കുറ്റിയടിച്ചതു പോലെ നിന്നു. വെയിലില്‍ വിജനമായ റ്റെറസുകള്‍ നഗരത്തെക്കുറിച്ചുള്ള ആധികള്‍ മാറ്റുന്ന ഒരു കാഴ്ചയാണ്. ഓരോ നഗരത്തിനും മീതെ കുറച്ചുപേര്‍ മാത്രമുള്ള തെളിവും ഒളിവുമുള്ള ഗ്രാമങ്ങള്‍ ഒളിച്ചിരുപ്പുണ്ട്.&lt;br /&gt;&lt;br /&gt;വൈകുന്നേരം റ്റെറസില്‍ അവന്‍ മനസ്സു തുറന്നു. കുടുംബസ്വത്തിന് അമ്മാവനുമായി കേസ്, അച്ഛന്‍ മരിച്ച വകയില്‍ കമ്പനിയില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍, അമ്മയ്ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍, അര്‍ഹതയുണ്ടായിട്ടും പെങ്ങള്‍ക്ക് കിട്ടാതെ പോകുന്ന ജോലി...&lt;br /&gt;&lt;br /&gt;നേരം ഇരുണ്ടു. ‘നീ കേസ് കൊടുത്തില്ലേ സതീശാ.. കുറഞ്ഞത് വേണ്ടപ്പെട്ടവര്‍ക്ക് ഒരു പരാതിയെങ്കിലും കൊടുത്തോ നീ?’.&lt;br /&gt;&lt;br /&gt;‘എനിക്കാരുടെയും കാലുപിടിക്കാന്‍ വയ്യ!’ അവന്‍ ദേഷ്യപ്പെട്ട് റ്റെറസിലെ അരമതിലിലേക്ക് നടന്നു. കഴിഞ്ഞ ഫോണ്‍കോളിനു ശേഷം വിളിച്ചപ്പോള്‍ അമ്മ പറഞ്ഞിരുന്നു: അമ്മാവനുമായി മത്സരിച്ചുവളര്‍ത്തിയ പകപ്പാമ്പുകളെപ്പറ്റി; ആത്മാഭിമാനവും ആദര്‍ശബോധവും കൂടി വ്യര്‍ത്ഥമാക്കിയ കാത്തിരിപ്പിന്റ്റെ കായ്ക്കാത്ത കൈതകളെപ്പറ്റി. അവരുടെ വീടിരിക്കുന്ന കുന്നുപോലെ കാടുകയറിയ ജീവിതത്തെപ്പറ്റി.&lt;br /&gt;&lt;br /&gt;'ഈ നശിച്ച ജീവിതം’ അവന്‍ നിലത്ത് ആഞ്ഞു ചവിട്ടി പാന്റ്സിന്റെ സിപ്പ് അഴിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;‘ടാ’ ഞാന്‍ ഇരുന്നിടത്തുനിന്ന് പിടഞ്ഞെഴുന്നേറ്റു ‘വേണ്ടാ’ പാരപ്പെറ്റിനോടുചേര്‍ന്നുള്ള അരണ്ടവെളിച്ചത്തില്‍നിന്ന് ഇളം മഞ്ഞനിറത്തില്‍ മൂത്രം ചീറ്റിതാഴേക്ക് പോയി. അവനെ കയറിപ്പിടിക്കാന്‍ എനിക്ക് ആ സമയത്ത് ഭയം തോന്നി എന്നതാണ് സത്യം. പക്ഷെ താഴെ മുറ്റത്താരോ കാറുകയും തെറിവിളിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ അവന്റെ കൈ പിടിച്ച് തിരിഞ്ഞു നോക്കാതെ ഓടി.&lt;br /&gt;&lt;br /&gt;മുറിയില്‍ കയറി കതകടച്ച് രണ്ട്മിനിട്ട് കഴിഞ്ഞപ്പോള്‍ സ്റ്റെയര്‍വേയിലൂടെ ആരൊക്കെയോ ഒച്ചവച്ച് കയറിപ്പോകുന്നത് കേട്ടു. ലൈറ്റിടാതെ അവനെ മുറിയുടെ മൂലയിലെ കസേരയിലേക്ക് തള്ളിയിട്ട് ഞാന്‍ കട്ടിലില്‍ വീണു.&lt;br /&gt;&lt;br /&gt;പുറത്തെ ബഹളങ്ങള്‍ അടങ്ങിയപ്പോള്‍ അവന്‍ കരയാന്‍ തുടങ്ങി. ‘നിനക്കറിയില്ല. പാവമെന്റെ അമ്മയും പെങ്ങളും..’ അതും കേട്ടിരുന്നു. മെക്കാനിക്കിന്റെ ദിവസശമ്പളത്തിന്റെ സുഭിക്ഷത അവന്. നാളെയെന്തെന്ന ആധി അവര്‍ക്ക്. അന്നന്നത്തേക്ക് ജീവിക്കുന്ന പുരുഷന്റെ തണലില്‍ പെണ്ണിന്റെ നാളെകള്‍ അനാഥമായിത്തുടങ്ങി. ആധിയാണിനി ബാക്കി. അവസാനത്തെ ശ്രമമാണ് ഇത്. നഗരത്തില്‍ ഒരു ജോലിസാധ്യതയുണ്ട്. അത് ശരിയായാല്‍...&lt;br /&gt;&lt;br /&gt;നഗരത്തിലെ തിരക്കുകളില്‍ ഒഴുകിനീങ്ങുന്ന സ്ത്രീരൂപങ്ങള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് തോന്നുകയാണ്. തണലുകളില്‍ ഇടറിനില്‍ക്കാതെ ഈ പൂമ്പാറ്റകള്‍ അവരുടെ പൂമ്പൊടിതിരയുന്നുണ്ടാവും. അര്‍ത്ഥശൂന്യതയില്‍ അമര്‍ഷം കൊള്ളുന്ന തണലുകളുടെ രോഷം ഇരുളില്‍ വായുവില്‍ ഒക്കെ പതുമ്മിപ്പറന്ന്....&lt;br /&gt;&lt;br /&gt;ഉച്ചയുറക്കം നഷ്ടമായതുകൊണ്ടും പെട്ടെന്നുണ്ടായ ക്ഷോഭം കൊണ്ടും ഞാന്‍ ക്ഷീണിച്ചിരുന്നു. കണ്ണടഞ്ഞു പോകുന്നപോലെ.&lt;br /&gt;&lt;br /&gt;‘നീയെന്താ ഉറക്കം തൂങ്ങുവാണോ.. വാടാ കയറ്.. ഒരു കാര്യം കാണിച്ചുതരാം.’ പൊത്തിപ്പിടിച്ചു കയറി. ഇരുണ്ടപാറയ്ക്കപ്പുറം സൂര്യോദയമാണ്. വെളിച്ചത്തില്‍ കുളിച്ചുനിന്ന് സതീശന്‍ കൈനീട്ടി.&lt;br /&gt;&lt;br /&gt;ഇളം മഞ്ഞ വെയിലിനു താഴെ ഗ്രാമങ്ങള്‍ ഉറക്കം തൂങ്ങിക്കിടക്കുന്നു. പിന്നെ കാഴ്ച ഓരോ വീട്ടുമുറ്റത്തേക്കും വഴുതിവഴുതി വ്യക്തമായി വന്നു.&lt;br /&gt;&lt;br /&gt;മുഖം പൊക്കുന്ന സൂര്യകാന്തിച്ചുവട്ടില്‍, ഇതള്‍പൊട്ടുന്ന മുളകുകൊടിയുടെ വേരില്‍, കറയിറ്റുനില്‍ക്കുന്ന റബറിന്റെ, കായ്ഫലമുള്ള തെങ്ങിന്റെയൊക്കെ ചുവട്ടില്‍, പുരുഷന്മാര്‍ മുണ്ടുപൊക്കി നിന്ന് മൂത്രമൊഴിക്കുകയാണ്. ഇളം മഞ്ഞയായ ദ്രവസ്വര്‍ണം വേരില്‍ നിന്ന് ചെടിയിലേക്ക് കയറി പൂവായ് കായായ് കറയായ്...&lt;br /&gt;&lt;br /&gt;അവയ്ക്കുതാഴെ സ്ത്രൈണമായ ഒളിവിടങ്ങള്‍ അപ്പോഴും ഉറക്കത്തിലാണ്ടുകിടന്നു.&lt;br /&gt;&lt;br /&gt;‘നോക്ക്.. അതു നോക്ക്’ അവന്റെ വിരല്‍ തുമ്പുകള്‍ നീങ്ങുന്ന ഇടങ്ങളില്‍ ഉറുമ്പുകളായി നിഴലുകളായി ആള്‍‌രൂപങ്ങളായി ചെറുപ്പക്കാര്‍ പുരുഷന്മാര്‍ മലകറുന്നുണ്ടായിരുന്നു. അവരങ്ങനെ നിരയായി വലിയൊരു ചങ്ങലയായി കിഴക്കന്‍ മലകളില്‍ നിരന്നു നിന്നു. പിന്നെ അവരെല്ലാവരും മൂത്രമൊഴിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;മലകളില്‍ നിന്ന് കുന്നുകളില്‍ നിന്ന് ഇളം‌മഞ്ഞ തോടായും അരുവിയായും ഒഴുകി. നെയ്യാറും കിള്ളിയാറും കരമനയാറും നിറഞ്ഞുവന്നു. മലയോരങ്ങളിലെ ജലാശയങ്ങളില്‍ ഇളം മഞ്ഞയുടെ തിരയുണര്‍ന്നു. തീക്ഷ്ണമായ ഗന്ധമുള്ള പൌരുഷമായ ഒരു കാറ്റ് ഞങ്ങളെ പിടിച്ചുലച്ചു.&lt;br /&gt;&lt;br /&gt;‘നോക്ക് നിന്റെ തിരുവനന്തപുരം ഇതൊന്നും അറിയുന്നില്ല’ സതീശന്‍ പരിഹസിച്ചു. തിരിഞ്ഞുനോക്കി. അവിടെ തിരുവനന്തപുരം ഉറക്കമുണരുകയാണ്. നീളമുള്ള നിഴലുകള്‍ നീങ്ങുന്ന നഗരപാതകള്‍. പിന്നെ നിഴലുകള്‍ മാഞ്ഞു. പലവര്‍ണങ്ങളിലുള്ള ചിത്രശലഭങ്ങള്‍ - തെരുവുകളും വഴികളും മുറ്റങ്ങളും മരച്ചുവടുകളും അവയെക്കൊണ്ട് നിറഞ്ഞു.&lt;br /&gt;&lt;br /&gt;പീരങ്കിവെടിപോലെ ഇളം മഞ്ഞയുടെ ഒരു ധാര എന്റെ അരികില്‍ നിന്ന് ചീറിത്തെറിച്ചു. ‘നിന്റെ നശിച്ച നഗരം ഇതോടെ തീരും.’ സതീശന്‍ അട്ടഹസിച്ചു. പിന്നെ.. അവനൊരാള്‍ വിചാരിച്ചാല്‍ എന്നോര്‍ത്ത് ഞാന്‍ തിരിയുമ്പോള്‍ പിന്നില്‍ ഒരു ആര്‍ത്തലയ്ക്കുന്ന മഞ്ഞ. ഇത് നഗരത്തിലെത്തിയാല്‍... ഓ ദൈവമേ.. ഇരുണ്ടുകിടക്കുന്ന തെരുവുകളില്‍ നിന്ന് ഓടകളില്‍ നിന്ന് അഴുക്ക്തോടുകളില്‍ നിന്ന് മഞ്ഞയുടെ അലകള്‍ ഉയര്‍ന്ന് നിറയുകയാണ്. തമ്പാനൂരില്‍: ചെങ്കല്‍ചൂളയില്‍ കിഴക്കേക്കോട്ടയില്‍...&lt;br /&gt;&lt;br /&gt;വിജയം ആഘോഷിക്കുന്നതുപോലെ സതീശന്‍ ആര്‍ത്തുവിളിച്ചു. ‘ടാ നിര്‍ത്ത്.’ ഞാന്‍ അലറി. ‘നിര്‍ത്തടാ...’&lt;br /&gt;&lt;br /&gt;ഇരുട്ട്. ലൈറ്റിന്റെ സ്വിച്ചിനു പരതി. മുറിയില്‍ സതീശനില്ല. ആരുമില്ല. സ്വപ്നത്തിന്റെ അവശിഷ്ടം പോലെ അവന്റെ ബാഗ് കസേരക്കരികില്‍ മലര്‍ക്കെത്തുറന്നിരുന്നു.&lt;br /&gt;&lt;br /&gt;ആ രാത്രിയില്‍ ഒറ്റയ്ക്ക് അവന്‍ എങ്ങൊട്ടാണ് പോയതെന്ന് എനിക്ക് ഊഹിക്കാനേ സാധിക്കുമായിരുന്നില്ല. ഞാന്‍ മുറിയില്‍ നിന്നിറങ്ങി താഴേക്ക് പോയി.&lt;br /&gt;&lt;br /&gt;‘സെക്കന്‍ഡ് ഷോയ്ക്ക് പോവുകയാണെന്നു പറഞ്ഞു സര്‍’ ഗേറ്റിലെ സെക്യൂരിറ്റി എന്നോട് പറഞ്ഞു. ‘വൈകി വന്നാല്‍ തിരികെ കയറ്റണം എന്നും പറഞ്ഞു.’&lt;br /&gt;&lt;br /&gt;തിരികെ കയറിപ്പോയി പന്ത്രണ്ടുമണിവരെ ആധിയില്‍ ഉണര്‍ന്നുകിടന്നു. അന്നേരം ഫോണ്‍ അടിച്ചു. പോലീസ് സ്റ്റേഷന്‍.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;§ 4. ശലഭം&lt;br /&gt;&lt;/strong&gt;&lt;br /&gt;‘ന്നാലും നീയെന്തിനാടാ അതു ചെയ്തത്?' ആശുപത്രിയിലെ നാറുന്ന കിടക്കയില്‍ ജനലിനുപുറത്തേക്ക് കണ്ണുനട്ടുകിടക്കുന്ന സതീശനോട് ഞാന്‍ ചോദിച്ചു.&lt;br /&gt;&lt;br /&gt;‘നിനക്കറിയില്ല ഒന്നും’ എന്നു പിറുപിറുത്ത് അവന്‍ റ്റവല്‍ വലിച്ചിട്ട് മുഖം മൂടി.&lt;br /&gt;&lt;br /&gt;പതിനൊന്നരയ്ക്ക് തിരക്കൊഴിഞ്ഞ സ്റ്റാച്യൂ ജംഗ്ഷനിലെ ട്രാഫിക് ഐലന്‍ഡില്‍ വലിഞ്ഞുകയറി വട്ടത്തില്‍ മൂത്രമൊഴിക്കുമ്പോഴാണ് സതീശനെ പോലീസ് പിടിച്ചത്. അല്പം വീശി നിന്ന ഒരു പോലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കുറ്റകൃത്യത്തിന് ഉപയോഗിച്ച അവയവത്തില്‍ തന്നെ പെരുമാറി.&lt;br /&gt;&lt;br /&gt;കത്തീറ്റര്‍ എടുക്കാന്‍ ഒരാഴ്ചയോളം വേണ്ടിവന്നു. ഇന്‍ഫെക്ഷന്‍ ബാക്കി. ഇടക്ക് പൊരിഞ്ഞപനിക്കിടെ കടും മഞ്ഞനിറത്തില്‍ റ്റ്യൂബില്‍കൂടി പൊയ്ക്കൊണ്ടിരുന്ന ദ്രാവകം വായുവില്‍ നിശ്ചലചിത്രമായി നിന്നത് പഴയൊരു ചാട്ടവാര്‍ ആരോ ഭിത്തിയില്‍ ആണയടിച്ചു തൂക്കിയതിനെ ഓര്‍മ്മിപ്പിച്ചു.&lt;br /&gt;&lt;br /&gt;പനി ശമിച്ച ഒരു ഉച്ചയ്ക്കാണ് സതീശന്‍ പേനയും പേപ്പറും ആവശ്യപ്പെട്ടത്. കട്ടിലില്‍ ചരിഞ്ഞുകിടന്ന് വെയിലിനക്കരെ ചുമക്കുന്നതുവരെ അവന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു. ഒരു സ്കൂളില്‍ ഒരുമിച്ചുപഠിച്ചിട്ടും മൂത്രം കൊണ്ടല്ലാതെ അവന്‍ എന്തെങ്കിലുമെഴുതുന്നത് കണ്ടിട്ടുണ്ടോ എന്ന് ഉള്ളില്‍ തിരഞ്ഞു തിരഞ്ഞ് ഞാന്‍ തളര്‍ന്നു.&lt;br /&gt;&lt;br /&gt;കാപ്പിവാങ്ങാന്‍ പടിയിറങ്ങുമ്പോള്‍ ആശുപത്രിയുടെ മഞ്ഞമതിലിലൂടെ വലിയകുഴലുകള്‍ അശ്ലീലമായ ശരീരം വലിച്ച് ഇഴഞ്ഞുപോകുന്നു. വായുവില്‍ ഓര്‍മയായി തൂങ്ങിനില്‍ക്കുന്ന പഴയ ചാട്ടയുടെ അറ്റത്ത് നിസ്സഹായനായിക്കിടന്ന സതീശനെ ഓര്‍ത്ത് ഞാന്‍ അവിടെത്തന്നെ ഒരുനിമിഷം നിന്നു.&lt;br /&gt;&lt;br /&gt;ഭൂമിയിലെ ഇരുളറകളിലേക്ക് ആണ്ടുപോകുന്ന നിര്‍വീര്യമാക്കപ്പെട്ട മൂത്രത്തിന്റെ ഭീകരമായ ശൌര്യം ഒരിക്കല്‍ തിരയടിച്ചുയര്‍ന്നാല്‍...&lt;br /&gt;&lt;br /&gt;‘കൂട്ടുകാരന് എങ്ങനെയുണ്ട്?‘ പടികയറിവന്ന സുന്ദരിയായ നേഴ്സ് കുശലം ചോദിച്ചു. കുടുംബത്തില്‍ പിറന്നപിള്ളേരൊന്നും ചെയ്യാത്തപണി എന്ന് അമ്മാവന്‍ പറഞ്ഞത് വെറുതെ ഓര്‍മ്മവന്നു. വായുവില്‍ പറക്കുന്ന ചിത്രശലഭം ഒരു നിമിഷമൊന്ന് നിന്ന് പിന്നെ പറന്നുപോകുന്നതുപോലെ നഴ്സ് ചിരിച്ചുകൊണ്ട് പടി കയറിപ്പോയി.&lt;br /&gt;&lt;br /&gt;നോക്കൂ സ്നേഹിതാ നിങ്ങളൊരു നിശ്ചലചിത്രം കാണുകയാണ്. ഒരു സ്റ്റെയര്‍ കെയ്സ്. ഇറങ്ങിവരുന്ന ഒരാള്‍. അയാളെതൊട്ടുരുമ്മി മുകളിലേക്ക് പറന്നുപോകുന്ന ഒരു ചിത്രശലഭം. സ്റ്റെയര്‍കെയ്സിനുതാഴയുള്ള പൊട്ടിയ റ്റൈത്സിട്ട പഴയ തറയില്‍ നിന്ന് ഏതുനിമിഷവും ഒരു മഞ്ഞസമുദ്രം പൊട്ടിത്തെറിച്ചുവരാം. അതുകൊണ്ടാണ് ചിത്രശലഭം പരക്കുമ്പോള്‍ പോലും താഴേക്കിറങ്ങുന്നയാള്‍ ഉറഞ്ഞുനില്‍ക്കുന്നതും ഇത് ഒരു നിശ്ചലചിത്രമാവുന്നതും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-6293832405687273324?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/6293832405687273324/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=6293832405687273324' title='33 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/6293832405687273324'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/6293832405687273324'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/07/blog-post_30.html' title='മഞ്ഞ'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>33</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-7674292221138752215</id><published>2008-07-21T17:55:00.000-07:00</published><updated>2009-03-14T10:27:18.348-07:00</updated><category scheme='http://www.blogger.com/atom/ns#' term='ബോറ്'/><title type='text'>തവളയും രാജകുമാരിയും : ഒരു മോഡേണ്‍ പഴങ്കഥ</title><content type='html'>അങ്ങനെ കണ്ണടച്ച് കഴുത്തോളം തികട്ടി വന്ന മനം‌പുരട്ടല്‍ മറച്ചുവച്ച് രാ‍ജകുമാരി തവളയെ ചുംബിച്ചു.&lt;br /&gt;&lt;br /&gt;സത്യം പറഞ്ഞാല്‍ രാജകുമാരിക്ക് തവളകളെ അറപ്പായിരുന്നു, എല്ലാവരെയും പോലെ.&lt;br /&gt;&lt;br /&gt;എല്ലാ പൂന്തോട്ടത്തിലെയും പോലെ കൊട്ടാരത്തിലെ പൂന്തോട്ടത്തിലും ചെറിയകുളവും എല്ലാ കുളത്തിലെയും പോലെ ആ കുളത്തിലെ വെള്ളത്തിലും തവളകളും ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;എങ്കിലും ഒരിക്കല്‍ പൂന്തോട്ടത്തില്‍ കളിച്ചുക്ഷീണിച്ച് തിരികെ വരുമ്പോള്‍ അമ്മയുടെ മുറിയില്‍ നിന്ന് ഒരു തവള ചാടിപ്പോകുമ്പോഴാണ് രാജകുമാരി ആദ്യമായി തവളയെക്കണ്ട് പേടിച്ചത്.&lt;br /&gt;&lt;br /&gt;‘തവളയോ എവിടെ?' അമ്മ റാണി ഞെട്ടിക്കൊണ്ട് ചോദിച്ചു. അവരുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോള്‍ തവള ഒരു ഭീകര ജന്തുവാണെന്ന് രാജകുമാരിക്ക് മനസ്സിലായി.&lt;br /&gt;&lt;br /&gt;പിന്നെ തവളകള്‍ ചൊറിയുണ്ടാക്കുന്ന ഭീകരജീവികളാണെന്നും അവകിടക്കുന്ന വെള്ളം പോലും തൊടരുതെന്നും തവളകളെക്കണ്ടാല്‍ തിരിഞ്ഞുനോക്കരുതെന്നും ഉറക്കത്തിലെങ്ങാനും തവള ഉള്ളില്‍ പോയാല്‍ വയറുതുരന്ന് പുറത്തുവരും എന്നും അമ്മറാണി രാജകുമാരിയെ പഠിപ്പിച്ചു.&lt;br /&gt;&lt;br /&gt;എന്നാലും ഒരുദിവസം സ്കൂളില്‍ പോയപ്പോള്‍ കൂട്ടുകാരി കുപ്പിക്കുള്ളില്‍ അടച്ച് പുന്നാരിച്ചുവളര്‍ത്തുന്ന തവളയെ രാജകുമാരി കണ്ടു.&lt;br /&gt;&lt;br /&gt;തവളയെ കൈകൊണ്ടെടുത്താലും തൊട്ടാലും കുഴപ്പമൊന്നുമില്ല എന്ന് കൂട്ടുകാരി രാജകുമാരിയോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;എന്നാല്‍ നിന്റെ തവളയെ ഞാന്‍ ഒന്നു തൊട്ടോട്ടെ എന്ന് രാജകുമാരി കൂട്ടുകാരിയോട് ചോദിച്ചു. പക്ഷേ കുപ്പിതുറന്നാല്‍ തവള ചാടിപ്പോകും എന്ന് കൂട്ടുകാരി പറഞ്ഞു.&lt;br /&gt;&lt;br /&gt;പിന്നീട് കൂട്ടുകാരിപറഞ്ഞകാര്യമാണ് രാജകുമാരിയെ അത്ഭുതപ്പെടുത്തിയത്. ‘ രാജകുമാരീ ആരോടും പറയൂല്ലെങ്കില്‍ ഞാന്‍ ഒരു രഹസ്യം പറയാം’&lt;br /&gt;&lt;br /&gt;കണ്ണുകള്‍ വിടര്‍ത്തി ചെവി കൂട്ടുകാരിയുടെ മുഖത്തോട് ചേര്‍ത്ത് രാജകുമാരി പറഞ്ഞു. ‘പറ.. ഞാന്‍ ആരോടും പറയൂല്ല’&lt;br /&gt;&lt;br /&gt;‘സത്യം?'&lt;br /&gt;&lt;br /&gt;‘സത്യം!’&lt;br /&gt;&lt;br /&gt;‘വൈകിട്ടേ ഞാന്‍ കെടക്കാന്‍ പോവുമ്പം...ശോ നീയാരോടും പറയില്ലാല്ലോ’&lt;br /&gt;&lt;br /&gt;‘പറയില്ലാടീ കഴുതേ നീ പറ!’&lt;br /&gt;&lt;br /&gt;‘വൈകിട്ടേ ഞാന്‍ കെടക്കാന്‍പോവുമ്പം മുറിയുടെ കതകെല്ലാം അടച്ച് കുപ്പി തുറക്കും’&lt;br /&gt;&lt;br /&gt;‘അന്നേരം?'&lt;br /&gt;&lt;br /&gt;‘അന്നേരം... എന്റെ തവള പുറത്തിറങ്ങിവരും’&lt;br /&gt;&lt;br /&gt;‘എന്നിട്ട്’&lt;br /&gt;&lt;br /&gt;‘എന്നിട്ട് ഞാനുണ്ടല്ലോ... നോക്ക് നീ ആരോടും പറയല്ലും!’&lt;br /&gt;&lt;br /&gt;‘ഇല്ലെടീ മണ്ടൂസേ..ഇത് നമ്മുടെ രഹസ്യല്ലേ!’&lt;br /&gt;&lt;br /&gt;‘ഞാനെന്റെ തവളയ്ക്ക് ഒരുമ്മകൊടുക്കും’ കൂട്ടുകാരിയുടെ മുഖം ചുവന്നു.&lt;br /&gt;&lt;br /&gt;‘യ്യേ!’ രാജകുമാരി മുഖം ചുളിച്ചു.&lt;br /&gt;&lt;br /&gt;‘അപ്പഴേ..’ കൂട്ടുകാരിയുടെ കണ്ണില്‍ നക്ഷത്രം വിരിഞ്ഞു ‘തവള ഒരു രാജകുമാരനായി മാറും’.&lt;br /&gt;&lt;br /&gt;‘യ്യോ..!’ രാ‍ജകുമാരി ഞെട്ടിത്തെറിച്ച് നോക്കിയപ്പോഴേക്കും കൂട്ടുകാരി കുപ്പിയിലെ തവളയെയും എടുത്ത് ഓടിക്കളഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;പിന്നെ പലതവണ ചോദിച്ചെങ്കിലും കൂട്ടുകാരി തവളയെക്കുറിച്ചൊന്നും പറഞ്ഞില്ല. ‘ശ്യോ ഈ രാജകുമാരീടെ ഒരു കാര്യം’ എന്ന് നാണിച്ച് ഒഴിഞ്ഞുമാറി.&lt;br /&gt;&lt;br /&gt;അങ്ങനെയാണ് രാജകുമാരി പുരാതന ചരിത്രങ്ങള്‍ തിരയാന്‍ ആരംഭിച്ചത്. എല്ലാ ചരിത്രപുസ്തകത്തിന്റെയും മൂന്നാം പാഠം തവളയെ ചുംബിച്ച രാജകുമാരിയുടേതായിരുന്നു എന്ന് രാജകുമാരി മനസ്സിലാക്കി.&lt;br /&gt;&lt;br /&gt;(ഒന്നാമത്തെ പാഠം ഉറങ്ങുന്ന രാജകുമാരിയെ ചുംബിച്ച രാജകുമാരന്റേതും രണ്ടാമത്തേത് രാക്ഷസനെ സ്നേഹിച്ചുപോയ രാജകുമാരിയുടേതും ആയിരുന്നു. നൂറുവര്‍ഷം ഉറങ്ങിപ്പോകുന്നത് പരമബോറായതുകൊണ്ടും രാക്ഷസന്മാര്‍ തവളകളെക്കാള്‍ ഭയങ്കരന്മാരായതുകൊണ്ടും രാജകുമാരിക്ക് ആ പാഠങ്ങളോട് ഇഷ്ടം തോന്നീല്ല.)&lt;br /&gt;&lt;br /&gt;വിമര്‍ശനാത്മക ബോധനശാസ്ത്രം അന്നത്തെയൊന്നും പാഠപുസ്തകത്തില്‍ ഇല്ലാത്തതില്‍ രാജകുമാരിക്ക് അതിശയവും ദേഷ്യവും തോന്നി.&lt;br /&gt;&lt;br /&gt;നിങ്ങളുടെ ഏറ്റവും അടുത്തകുളത്തില്‍ എത്ര തവളകള്‍ ഉണ്ടെന്ന് പരിശോധിക്കുക മുതലായ ചോദ്യങ്ങള്‍ ചരിത്രപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരുന്നെങ്കില്‍ എന്തെളുപ്പമായേനേ?&lt;br /&gt;&lt;br /&gt;എങ്കിലും പരീക്ഷിക്കാന്‍ തന്നെ രാജകുമാരി തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;കൊട്ടാരത്തിലെ തവളയെ പിടിച്ചാല്‍ അമ്മ റാണി കാണും. വഴക്കുപറയും.&lt;br /&gt;&lt;br /&gt;അങ്ങനെ നോക്കി നോക്കി നടന്ന് രാജകുമാരി ആറ്റരികിലെ തെളിഞ്ഞവെള്ളത്തില്‍ പൊങ്ങിക്കിടന്ന ഒരു തവളയുമായി ചങ്ങാത്തത്തിലായി.&lt;br /&gt;&lt;br /&gt;തൊട്ടും തടവിയും ഇക്കിളിയിട്ടും തവളക്കുള്ളില്‍ ഒരു രാജകുമാരന്‍ ഉണ്ടോ എന്ന് രാജകുമാരി നോക്കി. എന്നിട്ടൊന്നും ഉറപ്പായില്ല.&lt;br /&gt;&lt;br /&gt;എല്ലാ ദിവസവും രാജകുമാരിയോട് കിന്നാരം പറഞ്ഞ് അവന്‍ ആറ്റിലെ തെളിവെള്ളത്തിലേക്ക് തിരികെച്ചാടി പൊങ്ങിക്കിടന്നു.&lt;br /&gt;&lt;br /&gt;ആദ്യമൊക്കെ കൊട്ടാരത്തില്‍ തിരിച്ചുവന്ന രാജകുമാരി അമ്മകാണാതെ കൈ സോപ്പിട്ട് കഴുകി. പിന്നെപ്പിന്നെ തവളയെ ഓര്‍ക്കുമ്പോള്‍ കൈ കഴുകുന്നത് എന്തോ അപരാധമാണെന്ന് രാജകുമാരിക്ക് തോന്നി. പക്ഷെ.......&lt;br /&gt;&lt;br /&gt;ചുരുക്കിപ്പറഞ്ഞാല്‍ അങ്ങനെയാണ് രാജകുമാരി തവളയെ ചുംബിക്കാന്‍ തീരുമാനിച്ചത്.&lt;br /&gt;&lt;br /&gt;രാജകുമാരിയുടെ ചുംബനം കിട്ടിയ തവള കണ്ണുമിഴിച്ച് അവളെ നോക്കി. പിന്നെ സന്തോഷം കൊണ്ട് അവളുടെ കയ്യില്‍ നിന്നു തുള്ളിയ ശേഷം തിരിച്ച് വെള്ളത്തിലേക്ക് ചാടി. പതിവുപോലെ അന്നവന്‍ പൊന്തിവന്നില്ല.&lt;br /&gt;&lt;br /&gt;രാജകുമാരി ചുറ്റും പരതി പരതി നോക്കി. പാഠത്തില്‍ പറയുന്നതുപോലെ രാജകുമാരനും കുതിരയും വന്നില്ല. കാത്തുനിന്നിട്ടും കരഞ്ഞിട്ടും തവളപോലും പിന്നെ പൊന്തിവന്നില്ല.&lt;br /&gt;&lt;br /&gt;ആറിന്റെ മറ്റൊരരികില്‍ ചാഞ്ഞമുളംചില്ലക്കുകീഴില്‍ തവളകള്‍ ആര്‍ത്താര്‍ത്തു ചിരിച്ചു.&lt;br /&gt;&lt;br /&gt;‘ചിരിച്ചോടാ ..നായിന്റെ മോള്‍ടെ നശിച്ച വായ്നാറ്റം!’ രാജകുമാരിയുടെ തവള കാര്‍ക്കിച്ചുതുപ്പി.&lt;br /&gt;&lt;br /&gt;‘ന്നാലും നീ കാര്യം സാധിച്ചില്ലേ..’ ഒരു കൂട്ടുതവള പറഞ്ഞു.&lt;br /&gt;&lt;br /&gt;‘എന്ത് സാധിച്ചെന്ന്.. അവളോട് ഇവന്‍ രാജകുമാരനാണെന്ന് കള്ളം പറഞ്ഞാല്‍ അവളിവനെ ഇന്നു കൊട്ടാരത്തില്‍കൊണ്ട് പോയി കട്ടിലില്‍ കിടത്തി ജിംഗ്ജിഗാ..’ മറ്റൊരുത്തന്‍ സ്വപ്നത്തിലെന്നപോലെ കണ്ണുമിഴിച്ചു.&lt;br /&gt;&lt;br /&gt;‘ഇതാപറയുന്നെ ഇവനു ബുദ്ധിയില്ലാന്ന്. കള്ളം പറയാതിരിക്കാനാ മോനേ മൊബൈലും ബ്ലൂറ്റൂത്തും.. ദാ നോക്ക്’ മറ്റൊറ്റു തവള പറഞ്ഞു. അവന്റെ മൊബൈലിന്റെ വൈഡ് സ്ക്രീനില്‍ രാജകുമാരി തവളയെ പ്രണയപൂര്‍വം ചുംബിക്കുന്നത് തെളിഞ്ഞു.&lt;br /&gt;&lt;br /&gt;‘ഇനി അവള്‍ നമ്മള്‍ പറയുന്നിടത്താ... അല്ലെങ്കില്‍ ഈ ക്ലിപ്പ് വച്ച് നമ്മളൊരു കളി കളിക്കും.’&lt;br /&gt;&lt;br /&gt;‘യ്യോ പാവം’ ഒരു തവള പറഞ്ഞു. മറ്റൊരുത്തന്‍ വെള്ളത്തിലൊഴുകിവന്ന ഒരു കൊമ്പിന്‍ കഷണം പിടിച്ചെടുത്ത് അവനെ എറിഞ്ഞു. ‘എന്തു പാവം. കണ്ടില്ലേ നായിന്റെ മോള്‍ടെ ചപ്പലും വലീം. അവളൊരു വെടിയാടാ..’&lt;br /&gt;&lt;br /&gt;‘ഇനിവരുമ്പം പല്ലുതേച്ചാല്‍ മതിയായിരുന്നു’ ചുംബനം കിട്ടിയ തവള പറഞ്ഞു.&lt;br /&gt;&lt;br /&gt;കഥയിലെ രാജകുമാരി അപ്പോള്‍ കൊട്ടാരത്തിലേക്കുള്ള വഴിയിയിലൂടെ കലുങ്ക് കടക്കുകയായിരുന്നു. കലുങ്കിലുരുന്ന ഒരു തവള തന്റെ മൊബൈലിലേക്ക് സൂക്ഷിച്ചുനോക്കിയിട്ട് രാജകുമാരിയെ നോക്കി മധുരമായി ചിരിച്ചു.&lt;br /&gt;&lt;br /&gt;തവള പറഞ്ഞു ‘ഹായ്!’&lt;br /&gt;&lt;br /&gt;രാജകുമാരി അവനെ അമ്പരന്നു നോക്കി.&lt;br /&gt;&lt;br /&gt;‘ഒരുമ്മ തര്വോ’ തവള ചോദിച്ചു. ചരിത്രത്തിലെ പാഠത്തില്‍ എവിടെയാണ് പിഴവുപറ്റിയതെന്നറിയാതെ രാജകുമാരി പൊതുവഴിയില്‍ അന്തം വിട്ടു നിന്നു.&lt;br /&gt;&lt;br /&gt;കുപ്പിയിലടച്ച തവളകളും കുളത്തിലെതവളകളും ആറ്റിലെ തവളകളും തമ്മിലുള്ള വ്യത്യാസങ്ങളും പതിനാറാം നൂറ്റാണ്ടുമുതല്‍ ഇന്നോളം തവളകളും രാജകുമാരിമാരും തമ്മിലുള്ള ബന്ധത്തില്‍ വന്ന മാറ്റങ്ങളും വിഷയമാക്കി വിമര്‍ശനാത്മക ബോധനശാസ്ത്രം അനുസരിച്ചുണ്ടാക്കിയ റ്റെക്സ്റ്റ്‌ബുക്ക് ചര്‍ച്ചചെയ്യാന്‍ കൂടിയ കരിക്കുലം കമ്മറ്റി അന്നു വൈകുന്നേരത്തേക്ക് ചായകുടിച്ച് പിരിയുകയായിരുന്നു അന്നേരം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-7674292221138752215?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/7674292221138752215/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=7674292221138752215' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/7674292221138752215'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/7674292221138752215'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/07/blog-post.html' title='തവളയും രാജകുമാരിയും : ഒരു മോഡേണ്‍ പഴങ്കഥ'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-4640976621801293477</id><published>2008-04-26T03:52:00.000-07:00</published><updated>2009-03-14T10:27:18.349-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥയില്ലായ്മ'/><category scheme='http://www.blogger.com/atom/ns#' term='ബോറ്'/><title type='text'>പടിയിറങ്ങുമ്പോള്‍</title><content type='html'>&lt;strong&gt;&lt;span style="color:#cc0000;"&gt;ബോറ് 6&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഇറങ്ങിപ്പോടീ" ആയാള്‍ അലറി&lt;br /&gt;&lt;br /&gt;"പോകാന്‍ തന്നെയാ" ബാഗ് കയ്യിലെടുത്ത് അവള്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;"മേലില്‍ ഈ പടി ചവിട്ടരുത്" അയാള്‍ അവസാന മുന്നറിയിപ്പ് കൊടുത്തു.&lt;br /&gt;&lt;br /&gt;"എന്റെ പട്ടി വരും" അവള്‍ തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുത്തു.&lt;br /&gt;&lt;br /&gt;"നീ കുഞ്ഞിനെ എവിടെക്കൊണ്ടുപോകുന്നു" കയ്യിലിരുന്ന വിവാഹ ഫോട്ടൊ മുറിയുടെ മൂലയിലേക്കെറിഞ്ഞ് അയാള്‍ അവള്‍ക്കു നേരേ കുതിച്ചു.&lt;br /&gt;&lt;br /&gt;"ഇതിനെ പെറ്റത് ഞാനാ" അവള്‍ വാതിലിനു നേരേ പാഞ്ഞു.&lt;br /&gt;&lt;br /&gt;"കുഞ്ഞിനെ തിരികെത്താടീ" അയാള്‍ വാതില്‍ തടഞ്ഞു കൈവിരിച്ചു.&lt;br /&gt;&lt;br /&gt;"മാറാന്‍" അവള്‍ കൈമുട്ടുകൊണ്ട് അയാളുടെ വാരിയെല്ലില്‍ ഇടിച്ചു&lt;br /&gt;&lt;br /&gt;"നായിന്റെ മോളേ .. എന്റെ കുഞ്ഞിനെത്താടീ..' അയാള്‍ കുഞ്ഞിന്റെ കയ്യില്‍  പിടുത്തമിട്ടു.&lt;br /&gt;&lt;br /&gt;"കൊച്ചിനെ വിടാന്‍.." അവള്‍ ബാഗ് വീശി അയാളെ അടിക്കാന്‍ നോക്കി. കുഞ്ഞു വഴുതിവിഴാനാഞ്ഞ് കരയാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;"എന്റെ കുഞ്ഞിനേം കൊണ്ട് നീ ജീവനോടെ ഈ പടിയിറങ്ങില്ല" അയാള്‍ കുഞ്ഞിന്റെ രണ്ടുകയ്യിലും പിടിച്ചു.  &lt;br /&gt;&lt;br /&gt;"എന്നാലതൊന്നു കാണണം" അവള്‍ ബാഗ് നിലത്തു വച്ച് കുഞ്ഞിന്റെ കാലുകള്‍ മുറുകെപ്പിടിച്ചു.&lt;br /&gt;&lt;br /&gt;"വിടെടി കൂത്തിച്ചീ.." അയാള്‍ വലിച്ചു.&lt;br /&gt;&lt;br /&gt;"എന്റെ കൊച്ചിനെത്താടാ" അവളും.&lt;br /&gt;&lt;br /&gt;........&lt;br /&gt;&lt;br /&gt;........&lt;br /&gt;&lt;br /&gt;........&lt;br /&gt;&lt;br /&gt;........&lt;br /&gt;&lt;br /&gt;&lt;br /&gt; &lt;br /&gt;അങ്ങനെ അക്കാര്യത്തില്‍ തീരുമാനമായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-4640976621801293477?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/4640976621801293477/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=4640976621801293477' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/4640976621801293477'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/4640976621801293477'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/04/blog-post.html' title='പടിയിറങ്ങുമ്പോള്‍'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-5863872022538016402</id><published>2008-04-10T03:04:00.000-07:00</published><updated>2009-03-14T10:27:18.349-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥയില്ലായ്മ'/><category scheme='http://www.blogger.com/atom/ns#' term='ബോറ്'/><title type='text'>അമ്മ</title><content type='html'>&lt;span style="color:#ff9966;"&gt;&lt;strong&gt;ബോറ് . 3&lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;ഉറക്കം മടിച്ചു നില്‍ക്കുന്നു. അയാള്‍ തിരിഞ്ഞു കിടന്നു. തലയിണയില്‍ ചിതറിക്കിടക്കുകയാണ് അവളുടെ മുടി. അറപ്പ് തോന്നി. കൈ കൊണ്ട് വരഞ്ഞ് മാറ്റിയിട്ടു.&lt;br /&gt;&lt;br /&gt;പുറം തിരിഞ്ഞു കിടക്കുകയാണവള്‍. നിറം പോയ മാക്സി പഴയ തുണിക്കെട്ടു പോലെ. ജോലി കഴിഞ്ഞു വന്നുള്ള കിടപ്പാ‍ണ്. ചത്ത ഉറക്കം.&lt;br /&gt;&lt;br /&gt;പെണ്ണുകെട്ടിയാലുള്ള മെച്ചം ഉറക്ക ഗുളികവേണ്ടെന്നതാണ്. ഉറങ്ങാന്‍ കുറേക്കൂടെ നല്ല വഴി ഉണ്ടല്ലോ. അയാള്‍ ഇരുട്ടില്‍ ചിരിച്ചു.&lt;br /&gt;&lt;br /&gt;വിരലുകള്‍ കൊണ്ട് മാക്സി മുകളിലേക്കു വലിച്ചു നീക്കി ഉറക്കത്തിന്റെ അലസതയില്‍ അകന്നതുടകള്‍ക്കിടയിലൂടെ അയാള്‍ അവളിലേക്ക് പ്രവേശിച്ചു.&lt;br /&gt;&lt;br /&gt;കട്ടില്‍ ഉലയുന്നതിന്റെ കുലുക്കത്തിലോ നെഞ്ചില്‍ അലയുന്ന കയ്യുടെ നോവുള്ള കാര്‍ക്കശ്യത്തിലോ ഉറക്കം പാതി മുറിഞ്ഞ പെണ്ണ് ഞരങ്ങി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉറക്കത്തിലേക്ക് തിരിച്ചു പോയി.&lt;br /&gt;&lt;br /&gt;ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന കാര്യം അവള്‍ മറന്നു പോയിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-5863872022538016402?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/5863872022538016402/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=5863872022538016402' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/5863872022538016402'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/5863872022538016402'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/04/blog-post_10.html' title='അമ്മ'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-2525642561715656073</id><published>2008-04-08T15:39:00.000-07:00</published><updated>2009-03-14T10:27:18.349-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥയില്ലായ്മ'/><category scheme='http://www.blogger.com/atom/ns#' term='ബോറ്'/><title type='text'>11.05 ന്റെ വണ്ടി</title><content type='html'>&lt;p&gt;&lt;strong&gt;&lt;span style="color:#cc0000;"&gt;ബോറ് . 2&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;&lt;span style="color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;strong&gt;&lt;span style="color:#cc0000;"&gt;&lt;/span&gt;&lt;/strong&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;മാഷിനെ ഞാന്‍ ആദ്യം കാണുന്നത് കടവത്തൂന്ന് വള്ളം കയറി സ്കൂളിലേക്ക് വരുമ്പഴാന്നെന്നേ... ഞാന്നന്നേരം കോളേജിലോട്ട് പോകാന്‍ എതിരേയുള്ള വള്ളത്തില്‍ വരുവാരുന്നു. എന്റീശോ... അതൊക്കെ ഒരു കാലം&lt;br /&gt;&lt;br /&gt;അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ളം എന്നൊരു പാട്ടൊണ്ടല്ലോ... അത് ഞങ്ങളെക്കുറിച്ചാന്നല്യോ ഞാന്‍ വിചാരിച്ചേ. രാത്രീല് കെടന്നൊറങ്ങുമ്പോ പോലും മാഷിന്റെ കൂടെ വള്ളം തുഴയുന്ന സ്വപ്നന്മാരുന്നു മനസ്സില്‍.&lt;br /&gt;&lt;br /&gt;രാവിലെയും വൈകിട്ടും വെള്ളത്തിന്റെ മീതേ ആടിയും ഒലഞ്ഞും ഒരു പോക്കും വരവും. അതുകാണാന്‍‌വേണ്ടി കോളേജീപ്പോണ്ടെങ്കിലും ഞാന്‍ വീട്ടീന്നെറങ്ങി വരുവാരുന്നു. ഒന്നുകണ്ടാലായി. ഒന്നു മിണ്ടിയാലായി. അതെങ്ങനെ കല്യാണാലോചനവരെ പോയീന്നൊന്നും എനിക്കറിയത്തില്ല.&lt;br /&gt;&lt;br /&gt;കല്യാണാലോചന നടക്കുമ്പഴാ മാഷിന് ഇവിടെ ഈ നരകത്തിലോട്ട് ട്രാന്‍സ്ഫര്‍ വന്നത്. റെയില്‍‌വേ സ്റ്റേഷനടുത്തുനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍.&lt;br /&gt;&lt;br /&gt;ഒള്ളതൊക്കെ വാരിക്കെട്ടി ട്രെയിനിലാ കൊണ്ടുവന്നതുപോലും.&lt;br /&gt;&lt;br /&gt;വന്നിട്ടോ..&lt;br /&gt;&lt;br /&gt;ട്രെയിനിലാ മാഷിന്റെ വരവും പോക്കും. ഒരു സ്ടേഷനപ്പുറത്തല്യോ ജോലി. രാവിലെ ഒരോട്ടം. വൈകിട്ടൊരോട്ടം.&lt;br /&gt;&lt;br /&gt;മുന്‍പിലും പിന്‍പിലും ചായേടെകൂട്ടത്തില്‍ ഒരു നോട്ടം. ബാക്കിയെല്ലാം ക്ഷീണവും ജോലിയുമാ അങ്ങേര്‍ക്ക്.&lt;br /&gt;&lt;br /&gt;എല്ലാം സഹിക്കാം. വൈകിട്ട് ഉണ്ടതും ഉണ്ടാക്കിയതുമെല്ലാം കഴുകിപ്പെറുക്കി ക്ഷീണിച്ച് വന്ന് ബെഡേലോട്ടൊന്നു കിടക്കുമ്പം ട്രെയിനിന്റെ അനക്കം തൊടങ്ങും.&lt;br /&gt;&lt;br /&gt;11.05 ന്റെ വണ്ടി&lt;br /&gt;&lt;br /&gt;കണ്ണില്‍ മയക്കം പിടിക്കുമ്പോള്‍ അതിന്റെ ഒരു എളക്കോം അനക്കോം. പിന്നെ ഒരു ഭൂമികുലുക്കമല്യോ.. രണ്ടുമിനിറ്റ്. രണ്ടുമിനിറ്റേയൊള്ളൂ. കണ്ണേലോട്ട് പിടിച്ച ഒറക്കം പോയിക്കിട്ടും.&lt;br /&gt;&lt;br /&gt;ഇതിയാനതൊന്നും അറിയാത്തമട്ടില്‍ തിരിഞ്ഞുകിടക്കും. പിന്നെ കൂര്‍ക്കം വലിയേ കേള്‍ക്കൂ.&lt;br /&gt;&lt;br /&gt;ബോറ്...&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-2525642561715656073?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/2525642561715656073/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=2525642561715656073' title='29 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/2525642561715656073'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/2525642561715656073'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/04/1105.html' title='11.05 ന്റെ വണ്ടി'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-605043137780693082</id><published>2008-03-27T06:10:00.000-07:00</published><updated>2009-03-14T10:27:18.349-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥകള്‍'/><title type='text'>കിണര്‍</title><content type='html'>§&lt;br /&gt;ഇരുട്ട്. ചില്ലകളില്‍ നിന്ന് കൊഴിഞ്ഞും പറന്നും കരിയില പോലെ നിലാവ്.&lt;br /&gt;&lt;br /&gt;വേരുകളില്‍ എന്നല്ല മരങ്ങളില്‍ തന്നെ തട്ടാതെ നടക്കാന്‍ പ്രയാസം. കാഴ്ച നൃത്തം വയ്ക്കുകയല്ലേ.&lt;br /&gt;&lt;br /&gt;അല്പം അകലെ മരച്ചില്ലകള്‍ക്ക് താഴെ മതില്‍കെട്ടുപോലെ വെളിച്ചം. വഴിവിളക്കാണ്. വെളിച്ചത്തിന്റെ വാള്‍തലകൊണ്ട് യുദ്ധംചെയ്യുന്ന ജഡൈ യോദ്ധാക്കളെപ്പോലെ രണ്ട് വാഹനങ്ങള്‍ പോരടിച്ച് എതിര്‍ ദിശകളിലേക്ക് മറഞ്ഞുപോയി.&lt;br /&gt;&lt;br /&gt;തൊടിയിലെ ചുറ്റുകെട്ടില്ലാത്ത കിണര്‍ കഴിഞ്ഞിരിക്കുന്നു. വേലി അടുത്തെവിടെയോ ആണ്; സൂക്ഷിക്കണം. പത്തുകല്‍ത്തൂണുകള്‍ക്കിടെ ഒരു ചാരുകല്ലുണ്ട്. ബലത്തിനാണ്. അതും ഒരു സഹായം.&lt;br /&gt;&lt;br /&gt;വലിച്ചുകെട്ടിയ മുള്‍കമ്പിയില്‍ തട്ടാതെ ചാരുകല്ലില്‍ കയറി കല്‍തൂണിന്റെ മുകളില്‍ കാല്‍‌വച്ച് പതിയെ ചാടി. അടുക്കളപ്പുറത്തെ ചേമ്പിന്‍ തോട്ടമാണ്.&lt;br /&gt;&lt;br /&gt;പിന്‍‌പുറത്തെ മൂലയില്‍ ഒരു ബള്‍ബ് കത്തുന്നുണ്ട്. മുറ്റത്ത് നേരേകയറണ്ട. അകലെ ഏതുകണ്ണാണ് അടുക്കളപ്പുറത്ത് കറങ്ങിനില്‍ക്കുന്നതെന്നറിയില്ലല്ലോ. പെണ്ണുങ്ങള്‍ പാര്‍ക്കുന്ന വീടാകുമ്പോള്‍ പറയാനുമില്ല.&lt;br /&gt;&lt;br /&gt;പക്ഷെ പരതുന്നകണ്ണുകളുടെ ഭീഷണിക്കപ്പുറം അടഞ്ഞവീടിന്റെ രഹസ്യങ്ങളിലേക്ക് ഒരാളെ വിളിച്ചുകയറ്റുന്ന എന്തോ ഒന്ന് ഓരോ വീടിനുള്ളിലുമുണ്ട്.&lt;br /&gt;&lt;br /&gt;§§&lt;br /&gt;മുപ്പത്തിമൂന്നേ മുപ്പത്തിനാലേ മുപ്പത്തഞ്ചേ....&lt;br /&gt;&lt;br /&gt;ഒളിക്കാനിടം വേണം. ആരും കണ്ടുപിടിക്കരുത്. കണ്ടാലും നോക്കാന്‍ വരുന്നവനെക്കാള്‍ മുന്നേയോടി എണ്ണുന്നമൂലയില്‍ എത്താനാവണം.&lt;br /&gt;&lt;br /&gt;അല്ലെങ്കില്‍ അടുത്തകളിയില്‍ ഒളിച്ചിരിക്കുന്നതിന്റെ സുഖം നഷ്ടപ്പെടും. ഇരയ്ക്കുപിന്നാലെ മണത്തുനീങ്ങുന്ന വേട്ടപ്പട്ടിയെപ്പോലെ ഓടിയാല്‍ മാത്രം പോര. കാക്കാനുള്ള കന്നിമൂല കണ്ണില്‍ നിന്നുമായാതെ പതുങ്ങിവരുന്നവരെ പ്രതിരോധിക്കുന്ന കാവല്‍ നായ് കൂടിയാവണം. വയ്യ.&lt;br /&gt;&lt;br /&gt;ഒരു മറവ്. ഊര്‍ന്നിറങ്ങാന്‍ എളുപ്പമുള്ള ഒളിവ്.&lt;br /&gt;&lt;br /&gt;ആ മുറി. ആരുമില്ല. മൂല. അലമാര.&lt;br /&gt;&lt;br /&gt;അമ്പത്തെട്ടേ അമ്പത്തൊ..&lt;br /&gt;&lt;br /&gt;ചിന്തിക്കാനൊന്നുമില്ല&lt;br /&gt;&lt;br /&gt;അറൂപതേ...&lt;br /&gt;&lt;br /&gt;§&lt;br /&gt;&lt;br /&gt;പട്ടിയുടെ കൂട് വീടിനു മുന്‍‌വശത്താണ്. അത് നന്നായി.&lt;br /&gt;&lt;br /&gt;അടുക്കളവശം ഒഴിഞ്ഞ് മുളകിന്‍‌കൊടി പടര്‍ന്ന മാവിനുതാഴെ ഒരു കക്കൂസുള്ളത് നേരത്തേ ശ്രദ്ധിച്ചിരുന്നു. അതിനുചേര്‍ന്ന് ഒരു ജനലും. റോഡില്‍ നിന്നോ അയല്‍‌വീട്ടില്‍ നിന്നോ ഒരുകണ്ണും അവിടെയെത്തില്ല.&lt;br /&gt;&lt;br /&gt;ഓരോവീടും ഒരുകള്ളന് ഒതുങ്ങിനില്‍ക്കാനുള്ള ഒരുമൂല കരുതിവയ്ക്കുന്നു. അത് പ്രകൃതിനിയമം പോലെയാണ്. വിട്ടുവീഴ്ചയില്ല.&lt;br /&gt;&lt;br /&gt;ജനല്‍ തുറക്കാനും കമ്പി വളയ്ക്കാനും ആവശ്യമുള്ള ഉപകരണങ്ങള്‍ അരയില്‍ സുരക്ഷിതം.&lt;br /&gt;&lt;br /&gt;§§&lt;br /&gt;&lt;br /&gt;മുറി. മൂല. അലമാരി. ഇരുട്ട്.&lt;br /&gt;&lt;br /&gt;പുറത്തെമുറിയില്‍ ആരുടെയോ അനക്കമുണ്ട്. എന്നാലും ആരും ഇപ്പോള്‍ ഇങ്ങോട്ടുവരില്ല.&lt;br /&gt;&lt;br /&gt;അറുപത്താറേ....&lt;br /&gt;§&lt;br /&gt;&lt;br /&gt;വഴിയില്‍ വണ്ടികള്‍ ഇരമ്പുന്നുണ്ട്. ഉല്‍കണ്ഠ തോന്നിയതേയില്ല. ചിലവീടുകള്‍ കള്ളനെ കാക്കുന്നു. തൊടുമ്പോള്‍ ത്രസിക്കുന്ന ദലങ്ങള്‍ വണ്ടിനെ മയക്കുന്നപോലെ വീടിന്റെ സ്പര്‍ശം കള്ളനെ ലഹരിപിടിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;ജനല്‍കമ്പികള്‍ പ്രതീക്ഷിച്ചതിലും എളുപ്പം വളഞ്ഞു. കയറുന്നത് ഒഴിഞ്ഞ ഒരു മുറിയിലേക്കാണ്. അകത്തു കയറി ജനല്പാളിയടച്ച് റ്റോര്‍ച്ച് തെളിച്ച് അയാ‍ള്‍ ഒന്നുകൂടി നോക്കി. മൂലക്ക് ഒഴിഞ്ഞ ഒരു പുസ്തകഷെല്‍ഫ്. ഒരു കസേര. ഒഴിഞ്ഞ കസേര. മറ്റൊന്നുമില്ല.&lt;br /&gt;&lt;br /&gt;ഭയം. ഉള്‍മുറിയിലെ ശൂന്യത പുറത്തെവേട്ടക്കാരനെക്കാള്‍ ഭയാനകമാണ്. സാരമില്ല, അയാള്‍ ആശ്വാസംകൊണ്ടു. അടുത്തമുറിയിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയല്ലേ.&lt;br /&gt;&lt;br /&gt;മൂന്നുപെണ്ണുങ്ങള്‍ താമസിക്കുന്ന രാവില്‍ ആളൊഴിയുന്ന വീടിന്റെ കൌതുകങ്ങളിലേക്ക് തുറക്കുന്ന വാതില്‍&lt;br /&gt;&lt;br /&gt;§§&lt;br /&gt;&lt;br /&gt;മൂല. അലമാരി. ഇരുട്ട്.&lt;br /&gt;&lt;br /&gt;എഴുപത്തൊന്നേ&lt;br /&gt;&lt;br /&gt;തൊട്ടരികെ അഴുക്കുതുണികള്‍ നിലത്ത് കൂട്ടിയിട്ടിരിക്കുന്നു. ഒരു സാരിത്തുമ്പ് മറ്റു തുണികളില്‍ നിന്നു നീണ്ട് അലമാരിച്ചുവടിനെ തൊട്ടുകിടക്കുന്നു.&lt;br /&gt;&lt;br /&gt;വിയര്‍പ്പിന്റെ -- അനാദിയും അരൂപിയും ആയ ശരീരത്തിന്റെ -- മണമാണ് മുറിയില്‍.&lt;br /&gt;&lt;br /&gt;പുറത്തെ കാലൊച്ചകള്‍ക്കെന്തേ പെരുമ്പറയുടെ മുഴക്കം. അറിയാതെ വിരല്‍തുമ്പില്‍ കൂടി ഒഴുകുന്ന സാ‍രിത്തുമ്പില്‍ ഉറവപൊട്ടുന്ന നദിയുടെ ചൂടും തുടിപ്പും...&lt;br /&gt;&lt;br /&gt;ആരോ വരുന്നുണ്ട്..&lt;br /&gt;&lt;br /&gt;തൊണ്ണുറ്റാറേ....&lt;br /&gt;&lt;br /&gt;§&lt;br /&gt;&lt;br /&gt;അകലെ അലാറം. കൂവല്‍ അലര്‍ച്ചയായി വളര്‍ന്ന് റോഡിലൂടെ പാഞ്ഞു പോകുന്നു. എന്തോ അത്യാഹിതം നടന്നിട്ടുണ്ട്. അപകടങ്ങള്‍ രാവിനെ ഉണര്‍ത്തുന്നു. ഉറക്കം നടിച്ചു കിടക്കുന്ന രാവ് കുഴപ്പക്കാരിയാണ്.&lt;br /&gt;&lt;br /&gt;പക്ഷെ അടുത്തഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ടും രണ്ടുനഴ്സുമാരും താമസിക്കുന്ന വീട് അപായം നടക്കുന്ന രാവില്‍ ഒരു കള്ളനു കൂടുതല്‍ സുരക്ഷിതമാകുന്നു. ചിലദിവസങ്ങള്‍ അങ്ങനെയാണ്. എല്ലാം അനുകൂലമായേ വരൂ.&lt;br /&gt;&lt;br /&gt;§§&lt;br /&gt;&lt;br /&gt;‘എന്താ ചെക്കാ ഇവിടെനിന്ന് തിരിയണെ..’&lt;br /&gt;‘ഉണ്ണിയെ നോക്കുവാ ചെറ്യമ്മേ..’&lt;br /&gt;‘കളിയൊക്കെ പുറത്ത്.. പോ.. അവന്‍ പുറത്തെവിടെയെങ്കിലും കാ‍ണും..’&lt;br /&gt;&lt;br /&gt;തിരച്ചില്‍കാരന്‍ അകന്നുപോകുന്നു. ഒളിച്ചിരിപ്പ് അനാഥമായ കാത്തിരിപ്പായി മാറിയെന്ന് വരുമോ....&lt;br /&gt;&lt;br /&gt;§&lt;br /&gt;&lt;br /&gt;ഉള്‍മുറിയിലേക്ക് റ്റോര്‍ച്ച്മിന്നിച്ചതും ഉള്ളിലെ ഉത്സാഹം ചോര്‍ന്നുപോകുന്നതുപോലെ. ഒരരികില്‍ ഒരു കട്ടില്‍ ഉണ്ട്. കട്ടിയുള്ള മെത്തയ്കുമുകളില്‍ ഭംഗിയുള്ള വിരി. മറ്റൊരരികില്‍ ഒരു അലമാരിയുണ്ട്. ഭിത്തിയോട് ചേര്‍ന്ന് പക്ഷെ മുറിയുടെ മൂലയില്‍ നിന്ന് മാറിയാണ്. അതിനപ്പുറം ഒരു വാതില്‍ ചാരിയിട്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;അലമാരി പൂട്ടിയിട്ടില്ല. ഉടനെ തുറക്കുന്ന അലമാരകള്‍ ഉള്ള് ശൂന്യമാണെന്ന മുന്നറിയിപ്പാണ്. അലക്കി അടുക്കിയ തുണിയുടെ എന്തോ സുഗന്ധവസ്തുവിന്റെ മടുപ്പിക്കുന്ന മണം.&lt;br /&gt;&lt;br /&gt;വിരസതയോടെ അടുക്കിവച്ച തുണികള്‍ ഉയര്‍ത്തി നോക്കി അലമാര അടച്ച് തിരിയുമ്പോള്‍ മറുവശത്ത് മറ്റൊരു മുറിയിലേക്ക് കയറാന്‍ മൂന്നാമതൊരു വാതില്‍.&lt;br /&gt;&lt;br /&gt;തിരികെയിറങ്ങി മടങ്ങിയാലോ? ഉള്ളറകളിലെ ഓരോ വാതിലും കിണറിന്റെ തൊടി പോലെയാണ്. ഓരോ വാതില്‍ കടക്കുമ്പോഴും വീട് ഇരുളിന്റെ ഒരു പുതിയ ആവരണം കൊണ്ട് സന്ദര്‍ശകനെ പൊതിയുന്നു.&lt;br /&gt;&lt;br /&gt;പക്ഷെ ഒരു കള്ളന്റെ മനസ്സിനു ചില പ്രത്യേകതകളുണ്ട്...&lt;br /&gt;&lt;br /&gt;§§&lt;br /&gt;&lt;br /&gt;ഒളിച്ചുകളി കുഴപ്പം പിടിച്ച ഒരുകളിയാണ്.&lt;br /&gt;&lt;br /&gt;ഇരുളിന്റെ അവ്യക്തത കാഴ്ചകള്‍ തിരയുന്നവനില്‍ നിന്ന് ഒളിച്ചിരിക്കുന്നവനെ മറച്ചുവയ്ക്കുന്നു. കാഴ്ചകളില്ലാതെ കാലൊച്ചയായി നടക്കുന്നവനില്‍ നിന്ന് മറഞ്ഞിരിക്കുന്നത് ഒരു ലഹരിയായി ഒളിച്ചിരിക്കുന്നവനെ പൊതിയുന്നു.&lt;br /&gt;&lt;br /&gt;അരൂപിയായ മറ്റൊരു ഉടലിന്റെ സാന്നിധ്യം, തിരയുന്നവന്റെ കാലൊച്ച കേള്‍ക്കാത്തപ്പോള്‍ പോലും, ഒറ്റക്കിരിക്കുക എന്ന വിരസതയില്‍ നിന്ന് ഒരു പക്ഷെ ഒളിച്ചിരിക്കുന്നവനെ മോചിപ്പിച്ചേക്കാം.&lt;br /&gt;&lt;br /&gt;അപ്പോള്‍ കാത്തിരിപ്പിന്റെ ശാന്തതയിലേക്ക് ഇരുളില്‍ തങ്ങിനില്‍ക്കുന്ന മറ്റൊരുടല്‍ രുചിയായ് മണമായ് നനവായ് ഇറങ്ങിവരുന്നു...&lt;br /&gt;&lt;br /&gt;§&lt;br /&gt;&lt;br /&gt;കിണറിനുള്ളില്‍ നിന്ന് മുകളിലേക്കു നോക്കും‌പോലെയാണ് റ്റോര്‍ച്ചിന്റെ പ്രകാശം. അരണ്ട വെളിച്ചം ഒരു കുഴല്‍ പോലെ വളര്‍ന്ന് അതിനറ്റത്ത് കാഴ്ച്ചയുടെ ഒരു വളയം വിരിയുന്നു. പക്ഷെ അത് പലപ്പോഴും ഒരേമരക്കൊമ്പുകളുടെ ഒരേ ആകാശത്തിന്റെ....&lt;br /&gt;&lt;br /&gt;ഈ മുറിയും മറ്റതിന്റെ കോപ്പി തന്നെ. വിരിച്ചിട്ട കട്ടില്‍. അടക്കാത്ത അലമാര. അടുക്കിവച്ച വസ്ത്രങ്ങള്‍. സുഗന്ധദ്രവ്യങ്ങളുടെ മടുപ്പിക്കുന്ന മണം.&lt;br /&gt;&lt;br /&gt;ചെറുപ്പക്കാരികളായ നഴ്സുമാര്‍ വാരാന്ത്യത്തില്‍ വീട്ടില്‍ പോയിവരുന്നവരാണ്. അവര്‍ ഇവിടെ ഒന്നും സൂക്ഷിക്കുന്നുണ്ടാവില്ല. നാശം പിടിക്കാന്‍. അവിവാഹിതകളായ പെണ്‍കുട്ടികള്‍ വാടകക്ക് താമസിക്കുന്നയിടം ശവപ്പറമ്പ് പോലെയാണ്. ആരൊക്കെയോ ജീവിച്ചിരുന്നു എന്നതിന്റെ ഓര്‍മകള്‍ മാത്രം അവശേഷിക്കുന്ന ഇടം.&lt;br /&gt;&lt;br /&gt;വിരിച്ചിട്ട കട്ടില്‍.. അടുക്കിവച്ച അലമാര... പക്ഷെ..പക്ഷെ... മുറിയുടെ മറുവശം സ്വര്‍ണക്കൈപ്പിടിയുള്ള അടച്ചിട്ട വാതില്‍.&lt;br /&gt;&lt;br /&gt;നഴ്സിംഗ് സൂപ്രണ്ട് മധ്യവയസ്കയാണ്. ഉച്ചിയില്‍ കെട്ടിവച്ച മുടി. വസ്ത്രത്തിന്റെ നിറത്തിനൊപ്പം മാറുന്ന ആഭരണങ്ങള്‍. സ്വര്‍ണക്കണ്ണട. വിയര്‍ക്കുന്ന ഉടല്‍.&lt;br /&gt;&lt;br /&gt;ആ മുറിക്കുള്ളില്‍ അവര്‍ ഉറങ്ങുന്നുണ്ടാവണം. ഇന്നൊരുപക്ഷെ എല്ലാ സന്ധ്യയിലെയും പോലെ വെള്ള വസ്ത്രം ധരിച്ച ചെറുപ്പക്കാരികള്‍ക്കൊപ്പം കടും നിറമുള്ള സാരിക്കുമീതെ വെള്ളക്കോട്ടിട്ട് അവര്‍ പുറത്തേക്ക് പോയിട്ടുണ്ടാവില്ല.&lt;br /&gt;&lt;br /&gt;ഉടമസ്ഥ ഉറങ്ങിക്കിടക്കുന്ന വീട് കവര്‍ച്ച ചെയ്യുന്നത് അറിയാത്തമൂലയില്‍ ഒളിച്ചിരുന്ന് അരുതാത്തതുകാണുന്നതു പോലെ രതിക്കും ഭയത്തിനുമിടയില്‍ ഉടല്‍ പകുത്തെടുക്കുന്ന...&lt;br /&gt;&lt;br /&gt;§§&lt;br /&gt;&lt;br /&gt;വാതില്‍ ഞരങ്ങുന്നുണ്ട്. അലമാരിയുടെ ഇരുളിനപ്പുറത്തേക്ക് ഒരു നിഴല്‍ അടുത്തുവരുന്നുണ്ട്.&lt;br /&gt;&lt;br /&gt;കടന്നുവരുന്ന പതിഞ്ഞ കാല്പാദങ്ങളില്‍ ഒളിച്ചിരിക്കുന്നവനെ തിരയുന്ന വേട്ടക്കാരന്റെ ജാഗ്രതയില്ല. അലയുന്ന കാഴ്ചയില്‍ നിന്ന് അരണ്ടവെളിച്ചത്തിലേക്ക് കടന്നുവരുന്നയാളിന്റെ ആലസ്യം മാത്രം.&lt;br /&gt;&lt;br /&gt;മുഷിഞ്ഞ വസ്ത്രങ്ങള്‍ക്ക് മീതേ മറ്റൊരുമേല്‍ വസ്ത്രംകൂടി വന്നു വീഴുന്നു.&lt;br /&gt;&lt;br /&gt;ഉച്ചിയിലേക്ക് മുടിവാരിക്കെട്ടി..പിന്നിലേക്ക് കയ്യണച്ച്...&lt;br /&gt;&lt;br /&gt;അരുതായ്കയുടെ തെളിച്ചമേ കണ്ണുകള്‍ തുരന്നെടുക്കരുതേയെന്ന് നിലവിളിക്കുന്ന ഹൃദയം തൊണ്ടയില്‍ വന്ന് മിടിക്കുന്നു.&lt;br /&gt;&lt;br /&gt;ഒരനക്കമിടാം. ഒന്നെഴുന്നേല്‍ക്കാം. പക്ഷെ ഒരു നിലവിളി. അടക്കിപ്പിടിച്ച ഒരു ശകാരം.&lt;br /&gt;&lt;br /&gt;പിന്നെ എന്താണുണ്ടാവുകയെന്നറിയില്ല. പൂമുഖത്തെ കസേരയുടെ ഞരങ്ങിപ്പിടഞ്ഞു നീങ്ങാം. ‘ഫ..നായിന്റെമോനേ’യെന്ന അലര്‍ച്ചയില്‍ വീ‍ടുകിടുങ്ങാം. പക്ഷേ ഓരാതിരിക്കെ കണ്മുന്നില്‍ വിരിയുന്ന ഈ വിസ്മയം....&lt;br /&gt;&lt;br /&gt;കാഴ്ചക്കിപ്പുറം വിറകൊള്ളുന്ന ഇരുളില്‍ വേര്‍പ്പിന്റെ രുചിക്കും ഗന്ധത്തിനുമപ്പുറം കത്തുന്നകാഴ്ചയാകുന്ന ഒരുടലിന്റെ തീക്ഷ്ണതയില്‍ ഉടല്‍ തളര്‍ന്നും ഉള്ളിലൊഴുകുന്ന ലാവയുടെ തിളപ്പില്‍ നീറിയും ഇരിക്കുമ്പോഴും ഉടല്‍കാഴ്ചയില്‍ നിന്ന് പിന്‍‌വലിയാന്‍ മടിക്കുന്ന കണ്ണുപോലെ...&lt;br /&gt;&lt;br /&gt;§&lt;br /&gt;&lt;br /&gt;വിറകൊള്ളുന്ന വിരലുകളില്‍ സുവര്‍ണ്ണവാതില്‍ പിടി ഒരു ഞരക്കത്തോടെ താഴുന്നു.&lt;br /&gt;&lt;br /&gt;ഉള്ളില്‍ നിന്ന് പെണ്മണമുള്ള ഒരുകാറ്റ് അദൃശ്യമായൊരുടല്‍ പോലെ വാതിലിലൂടെ നൂഴ്ന്നിറങ്ങുന്നുണ്ട്.&lt;br /&gt;&lt;br /&gt;എതിരെ വലിയൊരു കണ്ണാടിയില്‍ കിണറിന്റെ വായ്‌വട്ടം വലിയൊരു വെളിച്ചമായി ഒരു കറുത്തനിഴലിനെ പിന്നിലേക്കേടുത്തെറിഞ്ഞ് വീടിനെ നടുക്കുന്നു.&lt;br /&gt;&lt;br /&gt;കട്ടിലില്‍ ഉലഞ്ഞവസ്ത്രങ്ങള്‍ കുടഞ്ഞെറിഞ്ഞ് പിടഞ്ഞ്പൊന്തുന്നതാരാണ്&lt;br /&gt;&lt;br /&gt;§§&lt;br /&gt;&lt;br /&gt;ഉണ്ണീ... നീ..&lt;br /&gt;............&lt;br /&gt;§&lt;br /&gt;ബൌ...&lt;br /&gt;&lt;br /&gt;വായുവിനെ വിറപ്പിക്കുന്ന കുരയോടെ കറുത്തപട്ടി കുതിച്ചുചാടുന്നു. മുന്നിലെ കൂട്ടില്‍ നിന്ന് ഇതിനെ മുറിക്കുള്ളില്‍ അടച്ചിട്ടതാരാണ്... വീടിന്റെ ഉള്ളില്‍ ഉടല്‍ചൂ‍രുറങ്ങുന്ന വസ്തക്കെട്ടില്‍ വിണ്ടുവീഴുന്നവെളിച്ചത്തില്‍ പിടയുന്ന നിഴല്‍‌രൂപത്തില്‍ അതിനെ ഒളിച്ചുവച്ചതാരാ‍ണ്..&lt;br /&gt;&lt;br /&gt;അമ്മേ...&lt;br /&gt;&lt;br /&gt;നിഴലുകള്‍ വലിയകടവാതില്‍ ചിറകുകളില്‍ ശബ്ദം റാഞ്ചിപ്പറക്കുന്നു.... പിടഞ്ഞോടുന്ന കാല്‍പാദങ്ങള്‍ക്കു താഴെ വീട് വഴുതുന്നു. ദിശതിരയുന്ന കണ്ണുകളില്‍ ഇടത്തേക്കും വലത്തേക്കും തിരിയുന്നവാതിലുകള്‍ കെണിവയ്ക്കുന്നു.&lt;br /&gt;&lt;br /&gt;പിന്നില്‍ വെളിച്ചം വാര്‍ന്നുപോയ നിലക്കണ്ണാടി നിഴല്‍നൃത്തങ്ങളില്‍ ഉലഞ്ഞ് പിന്നെ തിരയടങ്ങിയ കടലായി സ്തംഭിക്കുന്നു.&lt;br /&gt;&lt;br /&gt;***&lt;br /&gt;&lt;br /&gt;ഓരോ കിണറിനുള്ളിലും ഇരുളുണ്ട്. ഇരുളിനൊടുവില്‍ ഒരു നിഴലുണ്ട്. ഉറക്കാ‍ത്തകാലുമായി ഉള്ളിലേക്ക് എത്തിനോക്കുന്നവരെ വലിയ നിഴല്‍ കറുത്ത വായ് പിളര്‍ന്ന് വിഴുങ്ങിക്കളയുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-605043137780693082?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/605043137780693082/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=605043137780693082' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/605043137780693082'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/605043137780693082'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/03/blog-post.html' title='കിണര്‍'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-2170425704875520131</id><published>2008-03-17T03:52:00.000-07:00</published><updated>2009-03-14T10:27:18.350-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥയില്ലായ്മ'/><category scheme='http://www.blogger.com/atom/ns#' term='ബോറ്'/><title type='text'>ബോറ്</title><content type='html'>രേണുകേ ഈ വൃത്തികെട്ട കോട്ടണ്‍ ഗൌണുമിട്ട് നെറം പോയ ഷീറ്റും പൊതച്ച് നീ‍യിങ്ങനെ ഒറങ്ങിക്കെടക്കുമ്പം നിന്റെ മൂക്കും പകുതിതൊറന്ന വായും ചേര്‍ത്ത് ഈ പഴേ തലേണയൊന്നമര്‍ത്തിയാ, വെറും മൂന്നുമിനിട്ട്, അത്രപോലും വേണ്ട രണ്ടുകയ്യുംകൊണ്ട് എന്റെ കയ്യീ മുറുകെപ്പിടിച്ച്, രണ്ടുകണ്ണും തുറിച്ച് എന്നെ മാത്രം നോക്കി, നീ പെടഞ്ഞുപെടഞ്ഞു ചാവും.&lt;br /&gt;&lt;br /&gt;നമ്മടെ അംബികേടെ അബോര്‍ഷന്‍ നടത്തിയ മോഹനന്‍ ഒണ്ടല്ലോ അവനും ഞാനും കൂടി ഇന്നലെ അപ്സരേന്ന് വെള്ളമടിച്ചതേയുള്ളൂ. നിന്റെ ആ എടക്കെടക്കുവരുന്ന കൊണപ്പെടാത്ത ഗാസ്ട്രബിളൊണ്ടല്ലോ അത് ഹൃദ്രോഗത്തിന്റെ ആരംഭമാരുന്നെന്നും ഒറക്കത്തിലെങ്ങാണ്ട് കാലന്‍ വന്ന് നിന്നെ കെട്ടിവലിച്ചോണ്ട്പോയെന്നും അവന്‍ സുന്ദരമായിട്ട് ചീട്ടെഴുതിത്തരും.&lt;br /&gt;&lt;br /&gt;എനിക്കറിയാം രേണുകേ നിനക്കൊരു വിചാരമൊണ്ട് നിനക്കെന്തെങ്കിലും പറ്റിയാല് പിള്ളേരെ ആരുനോക്കും എന്നൊക്കെ. കാലം പുരോഗമിച്ചു രേണുകേ. മൊലകുടിക്കുന്ന പ്രായം കഴിഞ്ഞാല്‍ അമ്മമാരെക്കോണ്ട് പിള്ളേര്‍ക്ക് പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല.&lt;br /&gt;&lt;br /&gt;പഠിപ്പിക്കാന്‍ ഇപ്പോള്‍ നല്ലത് ബോഡിംഗ് സ്കൂളുകളാ. അവധിക്കെങ്ങാനും വന്നാല്‍ തറവാട്ടീപോയി നില്‍ക്കാം. അമ്മയില്ലാത്ത കുട്ടികളെന്നു പറഞ്ഞ് എല്ലാരും നന്നായിട്ടു നോക്കിക്കോളും.&lt;br /&gt;&lt;br /&gt;എനിക്കു ബാങ്കീന്നു കിട്ടുന്നതൊക്കെ മതി അതുങ്ങളെ പഠിപ്പിക്കാന്‍. നിന്റെ ജാഡകളും അധികച്ചെലവും ഇല്ലെങ്കി എനിക്കെന്താ പ്രത്യേകിച്ചു ചെലവ്?&lt;br /&gt;&lt;br /&gt;എന്നുവച്ചാ നിന്റെയീ ഒടുക്കത്തെ സര്‍ക്കാരുദ്യോഗമുണ്ടല്ലോ അതുകൊണ്ട് പ്രത്യേകിച്ചു കൊണമൊന്നും ഇല്ല. നിനക്ക് രാവിലെ വീ‍ട്ടില്‍ നിന്നു പോകാനും വൈകിക്കേറിവരാനും ഒരു ഞായം. പെങ്കൊച്ചിനെന്നു പറഞ്ഞു സൊര്‍ണവും മാസത്തിനുമാസം സാരിയും വാങ്ങിച്ചു ഞെളിയാനൊരു വഴി. പിന്നെ ചേട്ടന്റെ ശമ്പളമൊക്കെ കണക്കാ.. ഞാന്‍ ഊറ്റിയും ഉറിഞ്ചിയും ഒണ്ടാക്കുന്നതുകൊണ്ട് ജീവിച്ചുപോന്നു എന്ന് കൂട്ടുകാരികളോടും ബന്ധുക്കളോടും ഒതുക്കത്തീ വീമ്പ് പറയാം.&lt;br /&gt;&lt;br /&gt;എനിക്കറിയാം, കിട്ടാവുന്ന പ്രമോഷന്‍ പോലും തട്ടിക്കളഞ്ഞ് ട്രാന്‍സ്ഫര്‍ വേണ്ടാന്നുപറഞ്ഞ് എന്തിനാ നീ സിറ്റി ഓഫീസില്‍ തന്നെ കടിച്ചുതൂങ്ങുന്നേന്ന്. അവിടെ നീ വലിയ മിടുക്കിയാന്നു വിചാരിക്കുന്ന കൊറെയെണ്ണം ഒണ്ട്.&lt;br /&gt;&lt;br /&gt;പിന്നെ നിന്റെ പൊറകെ വെള്ളമൊലിപ്പിച്ചു നടക്കുന്ന ആ ക്ലാര്‍ക്കൊണ്ടല്ലോ ആ മരങ്ങോടന്‍ സുകു. അവന്‍ നിനക്ക് ലൈബ്രറീന്നു പുസ്തകം തന്നും മഴയൊള്ളപ്പം കൊട തന്നും വണ്ടിയില്ലാത്തപ്പം ലിഫ്റ്റ് തന്നും സഹായിക്കുന്നതെന്തിനാന്നറിയാമോ? നിനക്ക് മറ്റെന്തെങ്കിലും കൊറവൊണ്ടെങ്കി അതും തീര്‍ക്കാന്‍ അവന്‍ തയ്യാറാന്നറിയിക്കാനാ.&lt;br /&gt;&lt;br /&gt;നീ വിചാരിക്കും എനിക്കവനോട് അസൂയയാണെന്ന്. സത്യമായിട്ടും ഇല്ല. നിന്നെയും അവനെയും കൂടി എവിടെയെങ്കിലും വച്ച് ഒന്നു പിടികൂടാന്ന് എന്തുമാത്രം പ്രതീക്ഷിച്ചിട്ടൊണ്ടെന്നറിയാമോ. ഒരു ദെവസം ബാങ്ക് ആവശ്യത്തിന് അടുത്തുവരെ വന്നപ്പം കയറിയതാണെന്ന മട്ടില് നിന്റെ ഓഫീസില്‍ കേറിയതും നിനക്ക് അവധിയുള്ള ഒരു ദെവസം അറിയിക്കാതെ ഹാഫ് ലീവെടുത്ത് തിരികെ വന്നതും ഒക്കെ ചുമ്മാതെ അങ്ങു സംഭവിച്ചതാന്നു വിചാരിച്ചു നീ.&lt;br /&gt;&lt;br /&gt;നിനക്ക് ബുദ്ധിയേയില്ല രേണുകേ. അല്ലെങ്കി ചെലപ്പം രാത്രീല് ബോറടി മാറ്റാന്‍ ഞാനെന്തെങ്കിലും പറയുകേം ചെയ്യുകേം ചെയ്യുന്നതൊക്കെ വച്ച് എനിക്കിപ്പോഴും നിന്നോട് പ്രേമമാന്ന് നീ കണക്കുകൂട്ടുകേലാരുന്നല്ലോ.&lt;br /&gt;&lt;br /&gt;ഞാനിങ്ങനൊക്കെ വിചാരിക്കുന്നത് നീയിങ്ങനെ വീട്ടിലുള്ളതുകൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നമൊണ്ടായതുകൊണ്ടൊന്നും അല്ല രേണുകേ. വൈകുന്നേരം അപ്സരേലൊന്നു കൂടാനോ ഉച്ചക്ക് ബാങ്കീന്നു മുങ്ങി ആ അന്നാമാഡത്തിന്റെ കിളുന്നുപെണ്‍പിള്ളേരുടെ കൂടെ രണ്ടുമണിക്കൂര്‍ കളയാനോ നീ ഇവിടൊള്ളത് എനിക്കൊരു പ്രശ്നമേയല്ല.&lt;br /&gt;&lt;br /&gt;നീയൊണ്ടേലും ഇല്ലേലും എന്റെ ജീവിതം ഒരുവഴിക്കൊക്കെ അങ്ങുപോവും. നിന്നോടെനിക്ക് ദേഷ്യോമില്ല. ഒള്ളതുപറഞ്ഞാല് എന്നെ ഒന്നു അരിശപ്പെടുത്താന്‍ പോലും പറ്റാത്ത മണുക്കൂസായിപ്പോയല്ലോ നീയെന്നോര്‍ക്കുമ്പഴാ എനിക്കരിശം.&lt;br /&gt;&lt;br /&gt;നിനക്കെന്നോട് വെറുതെ വഴക്കടിച്ചൂടേ? രാവിലെ പിള്ളേരുണര്‍ന്ന് വഴക്കുതൊടങ്ങുമ്പം രണ്ടിനും നല്ല തല്ലുകൊടുത്ത് കരയിച്ച് സ്കൂളില്‍ വിട്ടൂടെ? ഓഫീസില്‍ ഒഴിവുകിട്ടുന്ന നേരം ആ സുകുവിന്റെ അടുത്തു ചുറ്റിപറ്റിനിന്നൂടെ? വെള്ളമടിച്ച് ബോധം കെട്ടു വരുമ്പോഴെങ്കിലും നിനക്കിട്ടു രണ്ടുതല്ലാന്‍ ഒരു കാരണം ഒണ്ടാക്കിക്കൂടേ?&lt;br /&gt;&lt;br /&gt;ഇതിനൊന്നും വയ്യെങ്കി രേണുകേ, പാറ്റയെ കൊല്ലാന്‍ നല്ല വീര്യം കൂടിയ മരുന്ന് ഞാനല്ലേ വാങ്ങിക്കൊണ്ടുവന്നതും പിള്ളേരൊന്നും തൊടാതെ അതു സൂക്ഷിച്ചുവയ്ക്കണം എന്നു പറഞ്ഞതും? രാവിലെ ഈ വീട്ടീ ചായ മൊതല് വൈകുന്നേരത്തെ കഞ്ഞി വെരെ എല്ലാം ഒണ്ടാക്കുന്നത് നീതന്നല്ലേ? അതിലെനിക്കും പിള്ളേര്‍ക്കുമൊള്ള പങ്കെടുത്തു മാറ്റി അതീ മരുന്നൊഴിച്ചു നിനക്ക് കഴിച്ചൂടേ?&lt;br /&gt;&lt;br /&gt;വെറുതെയെന്തിന് എന്റെ കൈ മെനക്കെടുത്തണം. ഹോ ഒറക്കം വരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-2170425704875520131?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/2170425704875520131/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=2170425704875520131' title='58 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/2170425704875520131'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/2170425704875520131'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/03/blog-post_17.html' title='ബോറ്'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>58</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-1152557898334283525</id><published>2008-03-03T13:51:00.000-08:00</published><updated>2009-03-14T10:27:18.350-07:00</updated><title type='text'>കൊളാഷ്</title><content type='html'>ഇറങ്ങിപ്പോന്ന &lt;br /&gt;പടിവാതിലിനു പിന്നില്‍&lt;br /&gt;പകുതിമറഞ്ഞ&lt;br /&gt;വഴിക്കണ്ണായി ഒരുവള്‍;&lt;br /&gt;&lt;br /&gt;വഴിയില്‍&lt;br /&gt;മങ്ങിയും മറഞ്ഞും&lt;br /&gt;ഒളിച്ചേ കണ്ടേ കളിച്ച്&lt;br /&gt;നിഴല്‍ പോലെ മറ്റൊരുവള്‍;&lt;br /&gt;&lt;br /&gt;തൊട്ടും തലോടിയും പോകെ&lt;br /&gt;കരയില്‍ നിന്ന്&lt;br /&gt;നിറമുള്ള തണലുകള്‍ മാത്രം&lt;br /&gt;തൊട്ടെടുക്കുന്ന പുഴപോലെ&lt;br /&gt;ഇനിയുമൊരുവള്‍;&lt;br /&gt;&lt;br /&gt;വേലിത്തലക്കലെ&lt;br /&gt;പുഞ്ചിരിയിലൊരുവള്‍;&lt;br /&gt;നാളെച്ചിരിക്കാനുള്ള &lt;br /&gt;പൂമൊട്ടിലൊരുവള്‍;&lt;br /&gt;&lt;br /&gt;അഴിഞ്ഞുംചേര്‍ന്നും പോകുന്ന&lt;br /&gt;ഈ ശ്ലഥചിത്രങ്ങളില്‍ നിന്ന്&lt;br /&gt;ആരാണ് വായിച്ചെടുക്കുക&lt;br /&gt;ഒരു പുരുഷജന്മത്തിന്റെ&lt;br /&gt;അര്‍ത്ഥം?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-1152557898334283525?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/1152557898334283525/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=1152557898334283525' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/1152557898334283525'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/1152557898334283525'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/03/blog-post_03.html' title='കൊളാഷ്'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-9010773700105441877</id><published>2008-02-09T15:53:00.000-08:00</published><updated>2009-03-14T10:27:18.350-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥകള്‍'/><title type='text'>തിരുസ്വരൂപങ്ങള്‍</title><content type='html'>കണ്ണുകളിലെ ഇരുളില്‍ വെളിച്ചത്തിന്റെ കുമിളകള്‍ വന്ന് ഉലഞ്ഞുലഞ്ഞ് പൊട്ടി. കുമിളകളുടെ പൊട്ടിയ ഇതളുകളിലൂടെ ദൈവമാതാവിന്റെ മുഖം വ്യാകുലത്തോടെ ഹരിയെ നോക്കി. &lt;br /&gt;&lt;br /&gt;തലയുടെകീഴില്‍ നിന്ന് തടിച്ചപാമ്പിനെപ്പോലെ എന്തോ ഒന്ന് നടുവിനുകീഴേക്ക് ചുറ്റഴിഞ്ഞിഴഞ്ഞു. തലയിണയുടെ ഇളംചൂടറിയുന്നിടത്ത് എവിടെയോ ഒരു തേളിന്റെ വാള്‍‌മൂര്‍ച്ച. &lt;br /&gt;&lt;br /&gt;തൊടാതെയറിഞ്ഞു, തല കെട്ടിവച്ചിരിക്കയാണ്. ജനലിനപ്പുറത്തെ കാറ്റില്‍ ഞാവലിന്റെ ഇലയിളക്കം. അരികില്‍ വെളുത്ത കര്‍ട്ടന്‍. ആശുപത്രിയാണ്. &lt;br /&gt;&lt;br /&gt;തലയ്ക്കെതിരെ ഭിത്തിയിലെ ചെറിയതട്ടിലാണ് കന്യകമറിയത്തിന്റെ രൂപം. നന്നേമെലിഞ്ഞ വിളറിയ വെളുത്തമുഖം. കനല്‍ തൊട്ടത്തുപോലെ ഹരി ആകുലനായി.&lt;br /&gt;&lt;br /&gt;പതറുന്ന ഓര്‍മ്മകളില്‍ സാരിത്തലപ്പുകൊണ്ട് ശിരസ്സുമൂടി വിശുദ്ധകന്യകയുടെ മുഖമുള്ള ഒരുവള്‍ ഹരിയോടൊപ്പം റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഇടുങ്ങിയ ഇടനാഴിയിലൂടെ നടന്നു.&lt;br /&gt;&lt;br /&gt;ഇടനാഴിയുടെ അറ്റത്ത് അവര്‍ക്ക് പിന്നില്‍ സുന്ദരനായ നസറായക്കാരന്റെ രൂപത്തിനുമുന്നില്‍ മെഴുതിരികള്‍ നീറിയലിയുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;‘ദൈവവിശ്വാസം ഇല്ല എന്നല്ലേ അനിത മുന്‍പൊരിക്കല്‍ പറഞ്ഞത്?' ഹരി ചോദിച്ചു ‘എന്നിട്ടെന്തേ ആ സ്റ്റാച്യുവിനു മുന്നില്‍?'&lt;br /&gt;&lt;br /&gt;'ഹരി ഈ യേശുവിന്റെ ചിത്രങ്ങളോ രൂപങ്ങളോ സൂക്ഷിച്ചുനോക്കിയിട്ടുണ്ടോ?' ഇല്ല എന്ന് എളുപ്പത്തില്‍ ഉത്തരം പറയാന്‍ ഹരിക്ക് പ്രയാസം തോന്നി. ഉണ്ടോ? ഓര്‍മയില്ല.&lt;br /&gt;&lt;br /&gt;'മീശയും താടിയും പറിച്ചുകളഞ്ഞാല്‍ ആ രൂപത്തിന് പെണ്‍‌മുഖം ആണ്’ അനിതപറഞ്ഞു.ഓര്‍മകള്‍ കടഞ്ഞുനോക്കെ അത് ശരിയാണെന്ന് ഹരിക്ക് തോന്നി. പെണ്മയെ മൂടുപടങ്ങളില്‍ ഒളിപ്പിച്ച ഒരു മതം ചരിത്രത്തോട് ചെയ്യുന്ന വിചിത്രമായ പ്രായച്ഛിത്തം.&lt;br /&gt;&lt;br /&gt;എന്നിട്ടും അനിത എന്തിന് അവിടെ വന്നു എന്ന് ഹരിക്ക് മനസ്സിലായില്ല. ‘എനിക്ക് പ്രാര്‍ത്ഥിക്കണം എന്ന് തോന്നുന്നുണ്ട് ഹരീ..’ ഉത്തരം വന്നു. അതിലെ ഇടര്‍ച്ച ഹരിക്ക് അത്ഭുതമായിത്തോന്നി.&lt;br /&gt;&lt;br /&gt;ഒന്നരവര്‍ഷം മുന്‍പ് എച്ച്.ഐ.വി. ബാധിത എന്ന് ഉറപ്പാക്കിയ വിവരം ഒരുപാട് ശ്രദ്ധയോടെ അവതരിപ്പിക്കുമ്പോള്‍ അനിതയുടെ മുഖത്തുകണ്ട വിരസമായ ചിരിയാണ് ഹരിയെ ഒരു സാധാരണ മുന്‍-ലൈംഗികത്തൊഴിലാളി എന്നതില്‍ അപ്പുറം അനിതയോട് അടുപ്പിച്ചത്. &lt;br /&gt;&lt;br /&gt;അരികില്‍ വരുന്ന മരണത്തിന്റെ പ്രലോഭനത്തില്‍ ഇവളും ജീവിതത്തെ സ്നേഹിച്ചുതുടങ്ങിയോ?&lt;br /&gt;&lt;br /&gt;‘പറ്റുന്നില്ല.. പ്രാര്‍ത്ഥിക്കാനെന്നല്ല ഒന്നും.. ഈ നെഞ്ചിലിങ്ങനെ തൊട്ടുനോക്കിയാല്‍ എന്തോ മിടിക്കുന്നതറിയാം’ എന്താണ് പറഞ്ഞുവരുന്നതെന്നോര്‍ത്ത് ഹരി അസ്വസ്ഥനായി. &lt;br /&gt;&lt;br /&gt;ഹൃദയം കളഞ്ഞുപോയാല്‍ ആരാണ്, എങ്ങനെയാണത് കണ്ടുപിടിക്കുക?&lt;br /&gt;&lt;br /&gt;‘ഹരീ നിനക്ക് എന്നെ ഒരിടം വരെ കൊണ്ടുപോകാമോ?’ ആവാം, ചെന്നെത്താവുന്ന ഇടമാണെങ്കില്‍, എവിടെയും. മറുപടി പറയാതെ ഹരി തോളില്‍കയ്യിട്ട് അവളെ അണച്ചുപിടിച്ചു. ‘പറയൂ’&lt;br /&gt;&lt;br /&gt;കാര്‍ മലയോര പട്ടണത്തിന്റെ തിരക്കുകളിലേക്ക് കയറുമ്പോള്‍ മുന്നുമണി കഴിഞ്ഞിരുന്നു. അകലെ കുന്നിന്മുകളില്‍ ഒരു പള്ളിയുടെ ഗോപുരം ഉയര്‍ന്നുനില്‍ക്കുന്നത് അനിത ചൂണ്ടിക്കാണിച്ചു. ആ കുന്നിന്റെ മറുചരിവില്‍ ആണ് സെമിത്തേരി.&lt;br /&gt;&lt;br /&gt;‘ഞാനും സിസ്റ്റര്‍ ഐറീനും തമ്മിലുള്ള സാമ്യം എന്തെന്ന് അറിയുമോ ഹരിക്ക്?’ സാമ്യം എന്ന വാക്ക് വച്ച് ഹരി ആ ചോദ്യം ഒരിക്കലും ചോദിച്ചിട്ടില്ലായിരുന്നു. എന്നാലും റിഹാബിലിറ്റേഷന്‍ സെന്ററിലെ ആ അപൂര്‍വ സൌഹൃദം ഏതുറവയില്‍ നിന്നാണെന്ന് സ്വയം ചോദിക്കാതെയിരുന്നിട്ടില്ല.&lt;br /&gt;&lt;br /&gt;മനസ്സിലാണ് കന്യത്വം എങ്കില്‍ നിങ്ങള്‍ രണ്ടുപേരും തുല്യരാണ് എന്ന വാചകത്തിന് മനം‌പുരട്ടിക്കുന്ന പഴക്കം.&lt;br /&gt;&lt;br /&gt;‘നിങ്ങള്‍ രണ്ടുപേരും ഈ നാട്ടുകാരാണോ?’ ഹരി രക്ഷപെടാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;‘അല്ല’ അനിത ഹരിയുടെ നേരേ തിരിഞ്ഞിരുന്നു. ‘എന്നെ വേശ്യയും ഐറീനെ കന്യാസ്ത്രീയും ആക്കിയത് ഒരേ പോലെയുള്ള അപ്പന്മാരാണ്.’&lt;br /&gt;&lt;br /&gt;ആ വാചകത്തിന്റെ സാധ്യതകളില്‍ ഹരി കുഴങ്ങി. അനിത നിര്‍‌വികാരമായി ചിരിച്ചു. ‘ഐറീന്റെ കഥയില്‍ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. എന്റെ അമ്മ അപ്പനെ തൃപ്തിപ്പെടുത്താനാവാത്തതിന്റെ ശിക്ഷ അനുഭവിച്ചു തീര്‍ത്തു.’&lt;br /&gt;&lt;br /&gt;ഹരിയുടെ ശരീരത്തില്‍ അസ്വസ്ഥത പടരുന്നത് കണ്ട് അനിത പുറത്തേക്ക് മുഖം തിരിച്ചു. &lt;br /&gt;&lt;br /&gt;‘അപ്പന്റെ കൈയ്യും കണ്ണും വഴിതെറ്റുന്നതു കണ്ട്‍ അവള്‍ മഠത്തിലേക്ക് ഒളിച്ചോടി. പിന്നെ എവിടെയോ ധ്യാനം കൂടി ഒക്കെ കരഞ്ഞുതീര്‍ത്തു എന്ന് പറയുന്നു.’&lt;br /&gt;&lt;br /&gt;അനിതയുടെ കഥ പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. വീട്ടിലെ ഡ്രൈവറാണ് അവളെ വീടിനു പുറത്തെത്തിച്ചതെന്ന് കേട്ടിരുന്നു. &lt;br /&gt;&lt;br /&gt;യാത്രയെന്തിനെന്ന് ഇപ്പോള്‍ ഊഹിക്കാനാവുമെന്ന് ഹരിക്ക് തോന്നി. മാപ്പ് കൊടുത്തിട്ടില്ലാത്ത ഒരാളോട് ക്ഷമിച്ചു എന്ന് പറയണം, ഇതേ പറഞ്ഞിരുന്നുള്ളൂ. രണ്ടുവര്‍ഷം മുന്‍പ് അപ്പന്റെ മരണവാര്‍ത്ത റിഹാബിലിറ്റേഷന്‍ സെന്ററില്‍ അറിയുമ്പോള്‍ ഹരി അവിടെയുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;‘അനിതയുടെ അമ്മ ഇപ്പോഴുമുണ്ടോ?' ചരിത്രത്തില്‍ നിന്ന് രക്ഷപെടാനുള്ള ധൃതി അനിത അറിയുന്നുവോ എന്ന് ഹരി ശങ്കിച്ചു.&lt;br /&gt;&lt;br /&gt;‘ഇല്ല ഹരീ.. ചില ഭാഗ്യവതികള്‍ക്ക് ആത്മഹത്യചെയ്യാന്‍ മറ്റൊന്നിന്റെയും ആവശ്യമില്ല. ജീവിതം അവരെ പതിയെ പതിയെ ശ്വാസം മുട്ടിച്ചുകൊല്ലും.’&lt;br /&gt;&lt;br /&gt;ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.&lt;br /&gt;&lt;br /&gt;കുന്നിനു താഴെനിന്ന് പള്ളിയിലേക്കുള്ള വഴിയില്‍ ചുമരില്‍ നിറയെ വേദവാക്യങ്ങള്‍. ആദ്യ കോളത്തില്‍ ധൂര്‍ത്തപുത്രന്റെ കുറ്റസമ്മതം ആണ്: പിതാവേ സ്വര്‍ഗത്തിനെതിരെയും അങ്ങേക്കെതിരെയും ഞാന്‍ പാപം ചെയ്തു...&lt;br /&gt;&lt;br /&gt;പുരുഷപാപങ്ങളുടെയും പുനസമാഗമങ്ങളുടെയും സുവിശേഷം. പാപം പൊറുക്കാന്‍ പിതാവിനുമാത്രം അവകാശം. പെണ്ണിന്റെ ഓഹരി എന്നും കരുണതേടുന്ന പാപിനിയുടേത്. ചുമരെഴുത്തുകളില്‍ അനിതയുടെ കണ്ണ് പതിയരുതേയെന്ന് ഹരി പ്രാര്‍ത്ഥിച്ചു.&lt;br /&gt;&lt;br /&gt;പള്ളിക്കുപിന്നിലൂടെ കുന്നിന്‍ ചരിവിലെ സെമിത്തേരിയിലേക്ക് നീണ്ടുപോകുന്ന നടവഴിയില്‍ കാറ്റ് കരിയിലകളെ മേയ്ക്കുന്നു. ജീവിതരഹസ്യം.&lt;br /&gt;&lt;br /&gt;മാലാഖമാര്‍ കാവല്‍നില്‍ക്കുന്ന വലിയ കുഴിമാടം. അടുത്തടുത്ത് രണ്ട് കല്ലറകള്‍. കണ്ണീര്‍ തുടച്ച് അനിത പിന്തിരിയുമ്പോള്‍ ഹരിക്ക് ഉള്ളില്‍ തികട്ടിവന്ന ചോദ്യം അടക്കാനായില്ല. ‘ക്ഷമിക്കാനാവുമോ അനിതയ്ക്ക് അപ്പനോട്?'&lt;br /&gt;&lt;br /&gt;പിന്‍‌കൈകൊണ്ട് കവിള്‍ത്തടം അമര്‍ത്തിത്തുടച്ച് അനിത ചീറി. ‘അപ്പനോടോ? ആ മനുഷ്യനെക്കുറിച്ച് എന്നെ ഇപ്പോള്‍ ഓര്‍മിപ്പിക്കരുത്..’&lt;br /&gt;&lt;br /&gt;കാര്യം മനസ്സിലായതുപോലെ ഹരി തലകുനിച്ചു നടന്നു. ഇരുട്ടില്‍ കൈവിട്ടുപോയ കുഞ്ഞുമകളുടെ വിരല്‍ തേടി ഒരു അമ്മ കുറ്റബോധത്തോടെ നിലവിളിക്കുന്നത് താന്‍ കേള്‍ക്കാതെ പോയതെന്തേ?&lt;br /&gt;&lt;br /&gt;‘അമ്മയെ മരിച്ച അന്നുതന്നെ അടക്കുകയായിരുന്നു’ അനിത പറഞ്ഞു. ‘ആരും വരാന്‍ കാത്തില്ല. ഒഴിവാക്കാന്‍ കാത്തിരുന്നതുപോലെ’.&lt;br /&gt;&lt;br /&gt;‘അനിതയ്ക്ക് വരണമെന്ന് ഉണ്ടായിരുന്നോ?’ ഹരി വെറുതെ ചോദിച്ചു.&lt;br /&gt;&lt;br /&gt;‘അറിയില്ല ഹരീ, അന്ന് ഞാന്‍ എവിടെയായിരുന്നു എന്നുപോലും എനിക്ക് ഓര്‍മയില്ല.’ അപ്പന്‍ മരിച്ചതേ വാര്‍ത്തയായുള്ളൂ എന്ന് അനിത നേരത്തെ പറഞ്ഞത് ഹരി ഓര്‍ത്തു. അച്ഛന്റെ കസേരയ്ക്കു പിന്നില്‍ വാതിലിനു മറഞ്ഞു നിന്നുമാത്രം സംസാരിക്കുമായിരുന്ന ഒരു അമ്മയെയും.&lt;br /&gt;&lt;br /&gt;‘ഇപ്പോള്‍ നാട്ടില്‍ എത്തിയപ്പോള്‍ അനിതക്ക് വീട്ടിലേക്ക് പോകണം എന്ന് തോന്നുന്നില്ലേ..’ മടിച്ചുമടിച്ചാണ് ഹരി അത് ചോദിച്ചത്.&lt;br /&gt;&lt;br /&gt;‘എന്ത് വീട്..ഹരി തമാശ പറയുകയാണോ?’ അനിത കരിയിലകളില്‍ കാല്‍‌പരതി നടന്നു. ‘അപ്പനെയും സമുദായത്തെയും നാണംകെടുത്തിയവള്‍ക്ക് ഈ നാട്ടില്‍ കാലുകുത്താന്‍ പറ്റിയതു തന്നെ ഭാഗ്യം’&lt;br /&gt;&lt;br /&gt;വാക്കുകളുടെ അര്‍ത്ഥം ചികഞ്ഞ് ഹരി മൌനിയായി. അവളുടെ പതനത്തിന്റെ ആരംഭം എങ്ങനെയെന്ന് കേട്ടറിഞ്ഞ ആരുമില്ലേ കുടുംബത്തില്‍? &lt;br /&gt;&lt;br /&gt;‘തിരികെ പോകുന്ന വഴിക്ക് എന്റെ കാര്‍ന്നോന്മാരെ ഒന്നും കാണരുതേയെന്ന് പ്രാര്‍ത്ഥിക്കൂ..’ അനിത മൌനത്തിന്റെ ഗൌരവം ചോര്‍ത്തിക്കളയാന്‍ ശ്രമിച്ചു. &lt;br /&gt;&lt;br /&gt;അപ്പനും അപ്പന്റെ ശരികളും ആണ് ചരിത്രം. അമ്മയും അമ്മയുടെ മൌനവും ഇരുട്ടിലെവിടെയോ ആരുമറിയാതെ വിതുമ്പിനില്‍ക്കുകയാണ്. ക്ഷമ തേടി. വിടുതല്‍ തേടി. &lt;br /&gt;&lt;br /&gt;നിന്റെ ജീവിതത്തിനുമീതേ തൂവിപ്പോയ മൌനത്തിന്റെ കറയ്ക്ക് നീ അവര്‍ക്ക് മാപ്പുകൊടുത്തുവോ? ഹരി ഉള്ളില്‍ കരഞ്ഞു. നിന്റെ, നിന്റെ മാത്രമെങ്കിലും ദയവ് അവര്‍ക്ക് ശാന്തിയാവട്ടെ.&lt;br /&gt;&lt;br /&gt;പള്ളിയുടെ മൂലതിരിഞ്ഞ് മുന്‍‌വശത്തേക്ക് തിരിയുമ്പോള്‍ മുന്നില്‍ മുന്നുനാലുപേര്‍. മുഖങ്ങള്‍ ഓര്‍മയില്ല. ‘എടീ ഒരുമ്പെട്ടോളേ..’ എന്ന അലര്‍ച്ച. പൊങ്ങിവന്ന ഒരു കൈ തടയാന്‍ മുന്നോട്ടാഞ്ഞത്..&lt;br /&gt;&lt;br /&gt;അനിത ഇപ്പോള്‍ എവിടെയായിരിക്കും എന്ന് ഓര്‍ത്ത് ഹരിക്ക് ആധിതോന്നിയില്ല. ജീവിതത്തിന് കൊടുക്കാനുള്ള അവസാനദാനവും കഴിഞ്ഞവളെക്കുറിച്ച് ആധിയെന്തിന്?&lt;br /&gt;&lt;br /&gt;കണ്മുന്നിലെ കന്യകമറിയാമിന്റെ രൂപം പക്ഷെ വല്ലാതെ അലോസരപ്പെടുത്തുന്നു. അനിതയ്ക്ക് തെറ്റുപറ്റി എന്ന് ഹരിക്കു തോന്നി. &lt;br /&gt;&lt;br /&gt;യേശുരൂപങ്ങളില്‍ എവിടെയും ആരും ഒരു പെണ്മുഖം ഒളിച്ചുവച്ചിട്ടില്ല. ഇവിടെ മറിയാമിന്റെ വിളറിയ മുഖത്ത്, കന്യത്വത്തിന്റെ പര്യായമെന്നോണം കൊത്തിയെടുത്ത മെലിഞ്ഞുണങ്ങിയ ഉടലില്‍, ഏതോ പുരുഷന്‍ അവന്റെ ഉള്ളിലെ പെണ്ണിനെ കൊത്തിവച്ചിരിക്കുന്നു. &lt;br /&gt;&lt;br /&gt;പ്രതിരോധങ്ങള്‍ നഷ്ടപ്പെട്ട മൌനിയായ പെണ്ണിന്റെ രൂപം.&lt;br /&gt;&lt;br /&gt;കണ്ണടയ്ക്കാന്‍ ശ്രമിച്ചു. ഉള്ളില്‍ ദീപയഷ്ടികള്‍ എരിഞ്ഞുതുള്ളുന്നു. കിലുകിലാരവത്തോടെ ആര്‍പ്പോടും ഘോഷത്തോടും കൂടെ ഉലയുന്നമാറില്‍ രക്തശോഭയണിഞ്ഞ് മൌനത്തിന്റെ കുടമുടച്ച് ഇരുളിന്റെ കടയറുത്ത് ഒരുവള്‍...&lt;br /&gt;&lt;br /&gt;ജ്വരബാധയുടെ തോറ്റക്കാഴ്ച്ചകളിലൂടെ ഡോക്റ്ററുടെ സൌമ്യമായ മുഖം പുഞ്ചിരിച്ചു. ‘വീ ആര്‍ ഹാപ്പി റ്റു സീ യൂ അവേക്ക് മിസ്റ്റര്‍ ഹരിനാരായണന്‍. ഹൌ ഡൂ യൂ ഫീല്‍ ?'&lt;br /&gt;&lt;br /&gt;തളര്‍ന്ന നാവ് നീട്ടി ഹരി ചുണ്ടു നനച്ചു: ‘ ആ ഭിത്തിയിലെ രൂപം നോക്കൂ ഡോക്റ്റര്‍.. അതുമാറ്റി ഒരു കാളീരൂപം വയ്ക്കുമോ?'&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-9010773700105441877?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/9010773700105441877/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=9010773700105441877' title='45 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/9010773700105441877'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/9010773700105441877'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/02/blog-post.html' title='തിരുസ്വരൂപങ്ങള്‍'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>45</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-3218879340321737102</id><published>2008-02-06T14:50:00.000-08:00</published><updated>2009-03-14T10:27:18.351-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥകള്‍'/><title type='text'>നിഴലുകള്‍</title><content type='html'>&lt;a href="http://s49.photobucket.com/albums/f282/danzinggirl/?action=view&amp;current=100_4657.jpg" target="_blank"&gt;&lt;img src="http://i49.photobucket.com/albums/f282/danzinggirl/100_4657.jpg" border="0" alt="Photobucket"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;മണല്‍ പുതയുന്നുണ്ട്‌. കാലില്‍ നനുത്ത നുരയുടെ തലോടല്‍. മുന്നില്‍ ഒരു ചിത്രം പോലും അവശേഷിക്കാത്ത ഈറന്‍ മണല്‍പരപ്പ്‌. തിരിഞ്ഞുനോക്കാന്‍ കൗതുകം തോന്നി. നടന്നുവന്ന കാല്‍പ്പാടുകള്‍ മാഞ്ഞുപോയിരിക്കുന്നു. എല്ലാം മായ്ചുകളയുന്ന തിരയുടെ വെളുത്ത ചിരി.&lt;br /&gt;&lt;br /&gt;നാട്ടിലേക്കുള്ള കഴിഞ്ഞമടക്കം അയാള്‍ ഓര്‍ത്തു.&lt;br /&gt;&lt;br /&gt;സ്നേഹിച്ചുപോയ പെണ്ണിനെ മറ്റൊരാളുടെ ഭാര്യയായി ആദ്യമായി എങ്ങനെ അഭിമുഖീകരിക്കും എന്ന ചോദ്യം സ്വയം ചോദിച്ചിരുന്നില്ല. അവളെ കാണാതിരിക്കാനാവില്ല എന്നുമാത്രമേ നിശ്ചയമുണ്ടായിരുന്നുള്ളു.&lt;br /&gt;&lt;br /&gt;പടികയറിച്ചെല്ലുമ്പോള്‍ വാതിലിനു പകുതി മറഞ്ഞ്‌ അത്ഭുതംകൊണ്ട്‌ വിടരുന്ന മുഖം. ഓര്‍മ്മകളുടെ പൂക്കാലം മുഖത്ത്‌. മുന്നോട്ടാഞ്ഞ്‌ കൈപിടിക്കാനെന്നപോലെ അവള്‍ കൈ നീട്ടി. പിന്നെ അബദ്ധം പിണഞ്ഞപോലെ കൈ വലിച്ചു.&lt;br /&gt;&lt;br /&gt;ഒരു ഞൊടികൊണ്ടേ പൂക്കാലമൊടുങ്ങിയിരുന്നു. മുഖത്ത്‌ തിര പോലെ നനുത്ത ചിരി. "വാ.." അവള്‍ ക്ഷണിച്ചു. "നീയെന്റെ കുഞ്ഞിനെ കണ്ടില്ലല്ലോ ഇതുവരെ.."&lt;br /&gt;&lt;br /&gt;മാറിമറിഞ്ഞുപോയ അവകാശബോധങ്ങളുടെ സമവാക്യങ്ങളില്‍ 'സുഖമല്ലേ' എന്ന പതിവുചോദ്യം അവള്‍ മറന്നിരുന്നു. നന്നായി.&lt;br /&gt;&lt;br /&gt;പ്രേമിക്കുന്ന പെണ്‍കുട്ടികള്‍ കടല്‍ത്തീരമിഷ്ടപ്പെടുന്നത്‌ വെറുതെയല്ല. തിരപോലെ ചിരിക്കാന്‍ അവര്‍ പരിശീലിച്ചല്ലേ മതിയാവൂ.&lt;br /&gt;&lt;br /&gt;നടന്ന വഴി മാഞ്ഞുപോയ ആ മണലില്‍ തനിച്ചുനടക്കാന്‍&lt;br /&gt;അയാള്‍ക്ക്‌ ഭയം തോന്നി. തന്റെ കാല്‍പ്പാടുകള്‍ മായ്ചുകളഞ്ഞേക്കാനിടയുള്ള തിരകളെ തോല്‍പിക്കാന്‍ അയാള്‍ അവിടെതന്നെ നിന്നു.&lt;br /&gt;&lt;br /&gt;പോക്കറ്റില്‍ ഫോണിന്റെ ചലനം. ചേച്ചിയാണ്‌. ഹലോ എന്ന്‌ പറയുന്നതിനു മുന്നേ ചിലമ്പുന്ന സ്വരം "മോനേ നീ ആ പൈസാ അയച്ചാരുന്നോടാ..?". എസ്‌.റ്റി.ഡി നിരക്കിനെ വേഗംകൊണ്ട്‌ തോല്‍പിക്കാനുള്ള ശ്രമമാണ്‌. നീ സുഖമായിരിക്കുന്നോ എന്ന്‌ അവര്‍ ഒരിക്കലും തന്നോട്‌ ചോദിച്ചിട്ടില്ല എന്ന്‌ അയാള്‍ പെട്ടെന്നോര്‍ത്തു.&lt;br /&gt;&lt;br /&gt;കൂട്ടിയിട്ടും കിഴിച്ചിട്ടും പരസ്പരം യോജിക്കാത്ത അക്കങ്ങളിലൂടെ മനസ്സ്‌ പായുമ്പോള്‍ അപ്പുറത്ത്‌ അക്ഷമ ഇരമ്പുന്നുണ്ടായിരുന്നു. ഒടുവില്‍ അമ്മയ്ക്ക്‌ അസുഖം എങ്ങനെയുണ്ട്‌ എന്ന ചോദ്യം മുഴുവനാകുന്നതിനു മുന്നേ ഫോണ്‍ താഴെയിടുന്ന ശബ്ദം.&lt;br /&gt;&lt;br /&gt;അയാള്‍ക്ക്‌ ചിരിവന്നു. അതും നന്നായി. അല്ലെങ്കില്‍ ആവലാതികളുടെ അടുത്ത കണക്കുപുസ്തകം തുറന്നേനേ ചേച്ചി. സുഖവും ദുഃഖവും അക്കങ്ങളില്‍ സൂക്ഷിക്കാനാവുന്നത്‌ എന്ത്‌ നല്ല ഏര്‍പ്പാടാണ്‌! താന്‍ പഠിച്ചപാഠങ്ങളില്‍ സുഖദുഃഖങ്ങളുടെ ബീജഗണിതം ഇല്ലാതെ പോയതെന്തേയെന്ന്‌ അയാള്‍ക്ക്‌ മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;കാല്‍ച്ചുവട്ടിലെ തിരയില്‍ ഉലയുന്ന നിഴല്‍. അറിയാതെ മനസ്സു വീണ്ടും അമ്മയിലെത്തി. അമ്മമാര്‍ നിഴലുപാലെയാണ്‌, ഏതു തിരയുടെ ചിരിയില്‍ ഉലഞ്ഞാലും മാഞ്ഞുപോകാത്ത ഓര്‍മ്മ.&lt;br /&gt;&lt;br /&gt;പിന്നില്‍ പൊടുന്നനെ വാനമിരുണ്ടത്‌ അയാളെ&lt;br /&gt;അസ്വസ്ഥനാക്കി. ചിരിയുടെ നിറം മാഞ്ഞ ഒരു കറുത്തകടല്‍ തന്റെ നിഴലിനെ മായ്ച്ചുകളഞ്ഞാലോ എന്ന്‌ ഭയന്ന്‌ അയാള്‍ തീരത്തിനരികിലെ വഴിവിളക്കിനരികിലേക്ക്‌ തിടുക്കത്തില്‍ നടന്നു.&lt;br /&gt;&lt;br /&gt;നടക്കുന്നതിനിടെ താനെന്തിനാണ്‌ പോക്കറ്റില്‍ നിന്ന്‌ ഫോണെടുത്തതെന്ന്‌ വഴിവിളക്കിന്റെ മഞ്ഞവെളിച്ചത്തില്‍ എത്തിയപ്പോഴേക്കും അയാള്‍ മറന്നിരുന്നു.&lt;br /&gt;&lt;br /&gt;ഇളകിമറിഞ്ഞുകിടക്കുന്ന മണലില്‍ തിരിച്ചറിയാനാകാത്ത കാല്‍പ്പാടുകള്‍. ഉടലോ ഗന്ധമോ ഇല്ലാത്ത ആ ആള്‍ക്കൂട്ടം സ്വകാര്യതയുടെ മടുപ്പില്‍ നിന്ന്‌ തന്നെ രക്ഷിച്ചതില്‍ അയാക്ക്‌ ആശ്വാസം തോന്നി. ഏഴുമണി ആകാന്‍ ഇനി പത്തുമിനിറ്റ്‌ കൂടി. ഏഴുമണിക്കാണ്‌ അവള്‍ സാധാരണ എത്താറുള്ളത്‌. അയാള്‍ റോഡില്‍ നിന്ന്‌ മണല്‍ത്തട്ടിലേക്കിറങ്ങാനുള്ള പടവില്‍ താണിരുന്നു.&lt;br /&gt;&lt;br /&gt;വാരാന്ത്യത്തില്‍ ബീച്ചില്‍ അധികമാരുമെത്താത്ത ആ കോണില്‍, കൃത്യമായി പറഞ്ഞാല്‍ ആ വഴിവിളക്കിനു താഴെ അയാള്‍ മുടങ്ങാതെ എത്തിയിരുന്നത്‌ അവളെ കാത്തിട്ടാണ്‌. ഉടലും ഗന്ധവുള്ള ഒരു നിഴല്‍.&lt;br /&gt;&lt;br /&gt;രമ എന്നായിരുന്നു അവള്‍ പറഞ്ഞ പേര്‌. എങ്കിലും രാവ്‌ വൈകി തിടുക്കത്തില്‍ എടുത്തിട്ട പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും ഊര്‍ന്നുപോയ നാണയം കണ്ടുപിടിക്കാന്‍ അവളെ ഉഷേ എന്നു വിളിച്ചപ്പോള്‍ കുളിമുറിയില്‍ നിന്നും അവള്‍ വിളികേട്ടത്‌ അയാളെ അത്ഭുതപ്പെടുത്തിയില്ല.&lt;br /&gt;&lt;br /&gt;ശനിയാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ താന്‍ തന്റെ കൂട്ടിലൊതുങ്ങുമ്പോള്‍ മറ്റേത്‌ നിഴല്‍ രൂപങ്ങളെയാണ്‌ അവള്‍ കടല്‍തീരത്തെ വാടകവീട്ടിലേക്ക്‌ ഒതുക്കത്തില്‍ കൂട്ടിക്കൊണ്ട്‌ പോകാറുള്ളതെന്ന്‌ അയാള്‍ ചോദിച്ചിരുന്നില്ല. നഗരത്തിലെ കുഞ്ഞുജോലിയും വാരാന്ത്യത്തിലെ ഒരു ദിവസവുംകൊണ്ട്‌ തീര്‍ക്കാനാകാത്ത ബാധ്യതകള്‍ നാട്ടില്‍ അവള്‍ക്കുണ്ടെന്ന്‌ അയാള്‍ക്കറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;ആഴ്ചക്കൊരിക്കല്‍ ശീലം പോലെ ഉടലിന്റെ താളങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അവളെതന്നെ പ്രാപിക്കണം എന്ന വാശിയൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല. മറ്റാരെയും പരിചയമില്ലായിരുന്നു. ഒരിക്കല്‍ അവളോട്‌ തന്നെ ചോദിച്ചതാണ്‌, അയാളുടെ പൂര്‍വകാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞ കാലത്ത്‌ ഒരു രാത്രിയില്‍.&lt;br /&gt;&lt;br /&gt;"നിങ്ങളുടെ കൂട്ടത്തില്‍ ഗര്‍ഭിണികളുണ്ടോ" എന്ന അയാളുടെ ചോദ്യത്തിന്‌ ആരുടെ കൂട്ടത്തില്‍ എന്ന മറുചോദ്യം അവള്‍ ചോദിച്ചില്ല. രണ്ടക്ഷരമുള്ള ആ വാക്കുച്ചരിക്കാന്‍ അയാള്‍ക്കിഷ്ടമുണ്ടാവില്ല എന്ന്‌ അവള്‍ തന്നോടുതന്നെ പറഞ്ഞു.&lt;br /&gt;&lt;br /&gt;അയാള്‍ ആ ചോദ്യം ആവര്‍ത്തിച്ചേക്കും എന്ന ചിന്ത ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ അവള്‍ തോല്‍വി സമ്മതിച്ചു. "നോക്കീട്ട്‌ ആരെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അടുത്ത ആഴ്ച കൊണ്ട്വരാം.."&lt;br /&gt;&lt;br /&gt;പതിവു സമയമാകാഞ്ഞിട്ടും അയാള്‍ വിരസതയോടെ കിടക്കയില്‍ നിന്നും എഴുന്നേറ്റു: "വേണ്ട..". തിടുക്കത്തില്‍ പുറത്തേക്കിറങ്ങുമ്പോള്‍ അയാള്‍ കൊടുക്കാന്‍&lt;br /&gt;മറന്നുപോയ പണത്തിന്റെ കാര്യം ഓര്‍മ്മിപ്പിക്കാന്‍ അവള്‍ പിന്നാലെ വിളിച്ചില്ല. ഗര്‍ഭിണികളായ പെണ്ണുങ്ങളുടെ കാര്യം ഓര്‍മ്മയുള്ളതായി പിന്നെ രണ്ടുപേരും ഭാവിച്ചുമില്ല.&lt;br /&gt;&lt;br /&gt;പിന്നില്‍ പാദസരങ്ങളുടെ ചെറിയ ശബ്ദം. അവളാണ്‌. അയാളുടെ ചുമലിനുമീതെ അവളുടെ നിഴല്‍ മഞ്ഞനിറമുള്ള മണലില്‍ വീണിട്ടും അയാള്‍ അനങ്ങാതെയിരുന്നു.&lt;br /&gt;&lt;br /&gt;"ന്തേ സുഖമില്ലേ...?" അവള്‍ ചോദിച്ചു.&lt;br /&gt;"ഏയ്‌ ഒന്നുമില്ല.." എന്ന്‌ മറുപടി പറയുമ്പോള്‍ ഈ ചോദ്യം ആരെങ്കിലും തന്നോട്‌ ചോദിച്ചിട്ട്‌ ഏറെനാളായി എന്ന്‌ അയാള്‍ ഓര്‍ത്തു.&lt;br /&gt;&lt;br /&gt;തിരിഞ്ഞുനോക്കാതെ എഴുന്നേല്‍ക്കാനുള്ള ഭാവമില്ലാതെ അയാളുടെ ഇരിപ്പു കാണ്‍കെ അവള്‍ക്ക്‌ ചിരിവന്നു. കാലുകൊണ്ട്‌ മണല്‍ അയാളുടെ മുതുകിലേക്ക്‌ തെറിപ്പിച്ച്‌ അവള്‍ മുരടനക്കി.&lt;br /&gt;&lt;br /&gt;"ഞാന്‍ അടുത്ത ആഴ്ച്ചയില്‍ നാട്ടില്‍ പോവ്വാണ്‌.." അയാള്‍ പറഞ്ഞു. എപ്പോഴാണ്‌ താന്‍ അതു തീരുമനിച്ചതെന്ന്‌ അയാള്‍ക്കുതന്നെ അത്ഭുതം തോന്നി.&lt;br /&gt;"...ന്തുപറ്റി... ന്തെങ്കിലും വിശേഷം?" അവള്‍ ഗൗരവം നുണഞ്ഞു.&lt;br /&gt;"അമ്മക്ക്‌ അസുഖം കൂടുതലാണ്‌..." അതും താന്‍ എങ്ങനെ അറിഞ്ഞു എന്ന്‌ അയാള്‍ക്ക്‌ അറിയാമായിരുന്നില്ല.&lt;br /&gt;ഒന്നും മിണ്ടാതെ അവള്‍ അയാളുടെ അടുത്തേക്കിരുന്നു. കൈകൊണ്ട്‌ മണല്‍ വാരി സ്വന്തം നിഴലിലേക്കെറിയുമ്പോള്‍ അവള്‍ ഏതോ ദുര്‍ഭൂതത്തെ ഉച്ചാടനം ചെയ്യുകയാണെന്ന്‌ തോന്നിച്ചു.&lt;br /&gt;&lt;br /&gt;കൈനീട്ടി അയാള്‍ അവളുടെ വിരല്‍ പിടിച്ചു: "നീ വരുന്നോ... ന്റെ&lt;br /&gt;കൂടെ വീട്ടിലേക്ക്‌?". അവളുടെ ഉടലിലെ വിറയല്‍ തൊട്ടിരിക്കെ ആ മുഖത്തെ നടുക്കം കാണാതിരിക്കാന്‍ അയാള്‍ ചിരിമാഞ്ഞ്‌ ഇരമ്പുന്ന കടലിന്റെ നിഴലിലേക്ക്‌ കണ്ണുനട്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;em&gt;&lt;br /&gt;(മുന്‍പ് ഈ കഥ കണ്ടിട്ടുള്ളവര്‍ ഞെട്ടാതിരിക്കുക. മഴനിലാവ് ബ്ലോഗില്‍ മുന്‍പൊരിക്കല്‍ പബ്ലിഷ് ചെയ്തതാണ്. പുതിയ കഥ വരുന്ന വീക്കെന്‍ഡില്‍ :) )&lt;/em&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-3218879340321737102?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/3218879340321737102/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=3218879340321737102' title='40 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/3218879340321737102'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/3218879340321737102'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/02/blog-post_06.html' title='നിഴലുകള്‍'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>40</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-3630145706316438841</id><published>2008-01-18T13:33:00.000-08:00</published><updated>2009-03-14T10:27:52.163-07:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രണയം'/><title type='text'>അരുത്</title><content type='html'>&lt;p&gt;ജനമേ,&lt;/p&gt;&lt;br /&gt;&lt;p&gt;ചുമലില്‍ കൂടാരം ചുമന്നും&lt;br /&gt;കരളില്‍ കാമം ചുരന്നും&lt;br /&gt;കാന്തവീചികളില്‍&lt;br /&gt;വാക്കുകളെറിഞ്ഞും&lt;br /&gt;തെരുവിലൂടെ&lt;br /&gt;ആധിയില്‍ നടക്കുമ്പോള്‍,&lt;/p&gt;&lt;br /&gt;&lt;p&gt;തലമൂടി&lt;br /&gt;ചുരുണ്ടുകൂടി&lt;br /&gt;ഉറങ്ങിക്കിടക്കുന്ന&lt;br /&gt;ആ അന്ധഗായകനെ&lt;br /&gt;അറിയാതെയെങ്കിലും&lt;br /&gt;ചവിട്ടിയുണര്‍ത്തരുത്.&lt;/p&gt;&lt;br /&gt;&lt;p&gt;നേരം തെറ്റിയുണരുന്ന&lt;br /&gt;ഒരു പാട്ടില്‍,&lt;br /&gt;പാദങ്ങളില്‍&lt;br /&gt;താളമുറയുകയും&lt;br /&gt;കാതില്‍&lt;br /&gt;മധുരമൂറുകയും&lt;br /&gt;കരളില്‍ കവിത&lt;br /&gt;ഉണരുകയും ചെയ്താല്‍,&lt;/p&gt;&lt;br /&gt;&lt;p&gt;നിങ്ങളുടെ ചുമലില്‍ നിന്ന്&lt;br /&gt;ആ കൂടാരം&lt;br /&gt;ഊര്‍ന്നു പോയേക്കാം.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-3630145706316438841?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/3630145706316438841/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=3630145706316438841' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/3630145706316438841'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/3630145706316438841'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2008/01/blog-post.html' title='അരുത്'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-4973714151038741557</id><published>2007-10-02T00:43:00.000-07:00</published><updated>2009-03-14T10:27:18.352-07:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രണയം'/><title type='text'>﻿മയില്‍‌പീലി</title><content type='html'>ഓര്‍മകളില്‍&lt;br /&gt;വെറുതെ കുരുങ്ങി&lt;br /&gt;തപസ്സിരിക്കെ,&lt;br /&gt;&lt;br /&gt;ജ്വരതീക്ഷ്ണമായ്&lt;br /&gt;നിറങ്ങള്‍ നീറുമീ-&lt;br /&gt;യുടല്‍ വെറുമക്ഷര‌-&lt;br /&gt;ക്കഷായത്തില്‍ &lt;br /&gt;തണുപ്പിക്കെ,&lt;br /&gt;&lt;br /&gt;കാലം&lt;br /&gt;ഇനിയൊരു വായന-&lt;br /&gt;യില്ലെന്നുറച്ചും&lt;br /&gt;അറുതിയില്ലാതെന്നും&lt;br /&gt;പുതുതാളുകള്‍&lt;br /&gt;മറിച്ചും പോകെ,&lt;br /&gt;&lt;br /&gt;വഴിതെറ്റിയൊരു &lt;br /&gt;വിരല്‍, ഒരു ശ്വാസം,&lt;br /&gt;തൊട്ടെന്നൊ, തടവറ-&lt;br /&gt;യൊരു മന്ദാരത്തിന്‍&lt;br /&gt;ദലം പോല്‍ തുടിക്കുന്നു.&lt;br /&gt;&lt;br /&gt;വിണ്ണൊരു മിഴിതന്‍&lt;br /&gt;നീല സാഗരം;&lt;br /&gt;പകലൊരു &lt;br /&gt;പട്ടുതൂവാ‍ല;&lt;br /&gt;&lt;br /&gt;ഉള്ളില്‍,&lt;br /&gt;നൃത്തലോലുപം&lt;br /&gt;ഒരു പക്ഷിതന്‍&lt;br /&gt;പ്രാണോത്സവം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-4973714151038741557?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/4973714151038741557/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=4973714151038741557' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/4973714151038741557'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/4973714151038741557'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2007/10/blog-post.html' title='﻿മയില്‍‌പീലി'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-7575685891622287834</id><published>2007-09-24T02:07:00.000-07:00</published><updated>2009-03-14T10:27:18.352-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥകള്‍'/><title type='text'>﻿പരാജിതര്‍</title><content type='html'>‘എന്നാല്‍ മാഷിവിടെ സംസാരിച്ചിരിക്ക് ഞാന്‍ കടയില്‍ ഒന്നു പോയിട്ടു വരാം’ എന്നു പറഞ്ഞ് രാജേഷ് പുറത്തേക്ക് പോയി. എനിക്ക് ആശ്വാസം തോന്നി.&lt;br/&gt;&lt;br/&gt;കുറ്റം പറയരുതല്ലോ അയാള്‍ അറിഞ്ഞുകൊണ്ട് എന്നോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നല്ല ഇറാക്കിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുന്നിടത്ത് നിന്ന് പത്രസ്ഥാപനത്തിലെ ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങുന്ന എന്നെ അയാളുടെ ഭാര്യയുടെ കോളേജ് കാലത്തെ ഗുരു എന്ന പരിചയത്തിന്റെ മാത്രം പേരില്‍ എയര്‍-പോര്‍ട്ടില്‍ വന്ന് സ്വീകരിച്ച് വീട്ടില്‍ കൊണ്ടുവന്നിരിക്കുകയാണ്. നാളെവൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതു വരെ എനിക്ക് അയാളുടെ വീട്ടില്‍ തന്നെയാണ് താമസം.&lt;br/&gt;&lt;br/&gt;എന്നോട് വളരെ മര്യാദയോടെയാണ് രാജേഷ് ഇടപ്പെട്ടത് എന്നും പറഞ്ഞുകൊള്ളട്ടെ. എങ്കിലും യുദ്ധത്തെ കാല്പനികമായ ഒരു ദേശീയതയില്‍ പൊതിഞ്ഞുകൊണ്ടാടുന്ന ആവറേജ് ഇന്ത്യക്കാരന്റെ അശ്ലീലച്ചിരിയോടെ യുദ്ധക്കെടുതികളെക്കുറിച്ച് ചികഞ്ഞുചോദിച്ച് എന്നെ അറപ്പിക്കുന്നതിനും മുന്നെ, ആവശ്യമെന്ന് തോന്നുമ്പോള്‍ നന്നായി അടച്ചുവയ്ക്കാന്‍ ഞാന്‍ ശീലിച്ചിട്ടുള്ള എന്റെ ചെവികളില്‍ ഉപചാരവാക്കുകള്‍ കോരിയൊഴിച്ച് വെറുപ്പ്കലര്‍ന്ന സഹതാപം കൊണ്ട് എന്റെ മനസ്സ് മടുപ്പിക്കുന്നതിനും മുന്നെ, അയാളുടെ സാന്നിധ്യം മറ്റൊരു യുദ്ധഭൂമിയിലേക്ക് വന്നിറങ്ങിയ പ്രതീതിയാണ് എനിക്ക് തന്നത്.&lt;br/&gt;&lt;br/&gt;അതിനുകാരണം അയാളുടെ ഇപ്പോഴത്തെ ഭാര്യയും എന്റെ പഴയകാല വിദ്യാര്‍ത്ഥിനിയുമായ ശ്രീജയോട് എനിക്ക് തോന്നിയിട്ടുള്ള എന്തെങ്കിലും അടുപ്പമാണെന്ന് നിങ്ങള്‍ ഒരു മലയാളിയാണെങ്കില്‍ ഊഹിച്ചിട്ടുണ്ടാവും. ശരാശരി മലയാളിയുടെ സാധാരണ മുന്‍‌വിധികളെ പോലെ ഇതും പൂര്‍ണമായും ശരിയല്ല എന്ന് ഞാന്‍ ക്ഷമാപണപൂര്‍വം അറിയിക്കുന്നു.&lt;br/&gt;&lt;br/&gt;എനിക്ക് ശ്രീജയോട് അടുപ്പമുണ്ടായിരുന്നു എന്നത് ശരി. മറ്റാരെയുംകാള്‍ അവളോടൊപ്പം എന്റെ നിമിഷങ്ങള്‍ ചിലവഴിക്കാന്‍ ഇപ്പോഴും ഞാന്‍ ഇഷ്ടപ്പെടുന്നു എന്നതും ശരി. പക്ഷെ ഇതൊന്നും ഞാന്‍ അവളോടുപോലും നേരേ പറഞ്ഞിട്ടില്ല.&lt;br/&gt;&lt;br/&gt;മൂന്നരവര്‍ഷം മുന്‍പാണ് ഞാനും ശ്രീജയും പരസ്പരം വിടപറഞ്ഞത്. കാമ്പസിന്റെ പുറം മതിലിനടുത്തുള്ള വാ‍കത്തണലില്‍ വച്ച്. ഞാന്‍ വാകമരം ചാരി നിന്നു. അവള്‍ ഒരു തോള്‍സഞ്ചി അലസമായി തൂക്കിയിട്ട് ചുരിദാറിന്റെ ഷോള്‍ ഒതുക്കിപ്പിടിച്ച് എന്റെ മുന്നിലും. അകലെ നിന്ന് കാമറഫോക്കസ് ചെയ്യുന്ന ഒരു ഫോട്ടോഗ്രാഫര്‍ക്ക് ഞങ്ങള്‍ മാത്യുമറ്റത്തിന്റെ നോവലില്‍ നിന്നും ഇറങ്ങിവന്ന കാമ്പസ്‌ പ്രണയ കഥാപാത്രങ്ങള്‍ ആണെന്ന് തോന്നുമായിരുന്നു.&lt;br/&gt;&lt;br/&gt;എങ്കിലും ഞങ്ങള്‍ പ്രണയത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല എന്നതാണ് സത്യം. എന്നല്ല അധികം സംസാരിച്ചതേയില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് ഞാന്‍ തിരികെവരുന്നതുവരെ കാത്തിരിക്കൂ എന്നെങ്കിലും അവളോട് പറയണോ എന്ന് ഞാനും അത്രയെങ്കിലും എന്നോട് പറഞ്ഞുകൂടേ എന്ന് അവളും ആ സമയം‌മുഴുവന്‍ ഉള്ളില്‍ ചോദിച്ചിരുന്നു എന്ന് ഞങ്ങള്‍ക്ക് മനസ്സിലായത് അഞ്ചുമാസം കഴിഞ്ഞ് അവള്‍ക്ക് വിവാഹാലോചന വന്നപ്പോഴാണ്.&lt;br/&gt;&lt;br/&gt;അവളുടെ പഠനം നന്നായി കൊണ്ടുപോകുന്നതിനെക്കുറിച്ചും നല്ല ഒരു ജോലി വാങ്ങി ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നതിനെക്കുറിച്ചും ഞാന്‍ എന്തോക്കെയോ പറഞ്ഞു. അവള്‍ പതിവുപോലെ എല്ലാം ശ്രദ്ധിച്ചുകേട്ടു. പിന്നെ അവള്‍ എനിക്കൊരു ചെറിയസമ്മാനം തന്നു. ഞങ്ങള്‍ പിരിഞ്ഞു.&lt;br/&gt;&lt;br/&gt;ഇതൊക്കെ സത്യമാണെങ്കിലും രണ്ടുവര്‍ഷം അവള്‍ കാത്തിരുന്നെങ്കില്‍ പോലും ഒരു പെണ്ണിനെ താലികെട്ടി കൂടെകൂട്ടാന്‍ ഞാന്‍ എന്നെങ്കിലും തയ്യാറാകുമായിരുന്നോ എന്ന് എനിക്കുറപ്പില്ലാത്തതിനാല്‍ ഞാന്‍ കേരളം വിട്ടതിനു ശേഷം ഏത് സാധാരണ ഇന്ത്യന്‍ ചെറുപ്പക്കാരനും ചെയ്യുന്നതുപോലെ ആകസ്മികമായ ഒരു വിവാഹാലോചന വഴി അവളെ വിവാഹം കഴിച്ച അയാളോട് എനിക്ക് വൈരാഗ്യം തോന്നേണ്ട കാര്യമില്ല. അയാളല്ലെങ്കില്‍ മറ്റൊരാള്‍ അവളെ വിവാഹം കഴിച്ചേനേ.&lt;br/&gt;&lt;br/&gt;രാജേഷിനെ പറ്റിപറയാന്‍ ശ്രീജയുടെ അമ്മക്ക് നാവുനൂറാണ്. അയാള്‍ക്ക് നഗരത്തില്‍ നല്ല ബിസിനസ് ആണ്. അയാള്‍ക്ക് രണ്ടുകാറും നല്ല വീടും ഉണ്ട്. എല്ലാവരോടും നല്ല പെരുമാറ്റമാണ്. അങ്ങനെ പറഞ്ഞാല്‍ തീരാത്ത ഉപദാനങ്ങള്‍ക്കിടയില്‍, സന്ധ്യാനാമത്തിനിടയില്‍ ‘രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം’ എന്ന് പാടുന്നതുപോലെ, ‘അവള്‍ക്കെന്തിന്റെ ഒരു കുറവാ’ എന്ന് ചോദിച്ചുകൊണ്ടിരിക്കും.&lt;br/&gt;&lt;br/&gt;ഇതൊക്കെ സത്യമാണെങ്കിലും രാജേഷിനോട് എനിക്ക് വെറുപ്പുതോന്നാന്‍ കാരണം ശ്രീജയില്‍ നിന്ന് എനിക്കു ബോധ്യപ്പെട്ടിട്ടുള്ള ചിലകാര്യങ്ങളാണ്. വിവാഹത്തിന്റെ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ അയാള്‍ അവളെ അയാളുടെ മനസ്സിന്റെ ഫോട്ടോകോപ്പി ആക്കി മാറ്റിയിരിക്കുന്നു.&lt;br/&gt;&lt;br/&gt;ബാക്കിയുണ്ടായിരുന്ന പരീക്ഷകള്‍ പോലും ചെയ്യാന്‍ അനുവദിക്കാതെ പഠിത്തം നിറുത്തി. ഐ.റ്റി. ഐ കാരനായ ബിസിനസ്സുകാരന് പഠിപ്പുള്ള ഭാര്യയെന്തിന്? എന്തെങ്കിലും ജോലികണ്ടുപിടിക്കാനുള്ള ആഗ്രഹം മുളയിലേ നുള്ളി. അവള്‍ക്ക് ചെലവിനുകൊടുക്കാന്‍ അയാള്‍ക്ക് ആവതുണ്ടല്ലോ.&lt;br/&gt;&lt;br/&gt;ഒരു സാധനം വാങ്ങാന്‍ പോലും വീട്ടില്‍ നിന്ന് ഇറങ്ങേണ്ട. ഒന്നും തെരഞ്ഞെടുത്ത് ബുദ്ധിമുട്ടണ്ട. അയാള്‍ വാങ്ങിക്കൊണ്ടുവരുന്നത് അവള്‍ പാചകം ചെയ്യുന്നു. അയാള്‍ തെരഞ്ഞെടുക്കുന്ന നിറങ്ങള്‍ ഉടുത്തൊരുങ്ങി അയാളുടെ നിഴലായിമാത്രം വീടിന്റെ പടിയിറങ്ങുന്നു.&lt;br/&gt;&lt;br/&gt;ഒരിക്കല്‍ എന്നോട് ഫോണില്‍ സംസാരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു. ‘അവളെ ഏല്പിച്ചാല്‍ ഒന്നും നടക്കില്ല മാഷേ’. അത് താങ്കളുടെ തെറ്റിദ്ധാരണയാണ്, ഞാന്‍ മനസ്സില്‍ പറഞ്ഞു.&lt;br/&gt;&lt;br/&gt;ആറുമാസം കഴിഞ്ഞ് അതുപോലെ എന്തോ പറഞ്ഞപ്പോള്‍ ഒരു പരാജിതയുടെ ശബ്ദത്തില്‍ അവളും എന്നോടുപറഞ്ഞു: ‘ഞാന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല മാഷേ’. ഞാന്‍ നിലവിളിക്കുന്നത് അവള്‍ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ ഫോണ്‍ താഴെയിട്ടു.&lt;br/&gt;&lt;br/&gt;നിങ്ങള്‍ക്കൊരുപക്ഷേ മനസ്സിലായിക്കാണും വിമാനത്താവളത്തിനു പുറത്ത് വേലിക്ക് ചെമ്പരുത്തി പൂത്തതുപോലെ വാടിയും തെളിഞ്ഞും കണ്ടമുഖങ്ങള്‍ക്കിടയില്‍ രാജേഷിനെ കണ്ടപ്പോള്‍, വീട്ടിലെത്തി തങ്ങള്‍ സന്തുഷ്ടരാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ എന്നവണ്ണം അവളെ ചേര്‍ത്തുപിടിച്ച് വിജയിയുടെ വിടര്‍ന്ന ചിരി അയാള്‍ മുഖത്ത് വിടര്‍ത്തുമ്പോള്‍ , എനിക്ക് സദ്ദാം ഹുസൈന്റെ മുഖം ഓര്‍മവന്നതും അയാളുടെ സാന്നിധ്യം എന്നെ യുദ്ധഭൂമിയെക്കുറിച്ചോര്‍മിപ്പിച്ചതും എന്തുകൊണ്ടാണെന്ന്.&lt;br/&gt;&lt;br/&gt;രാജേഷ് പുറത്തേക്ക് പോവുമ്പോള്‍ ശ്രീജ അകത്ത് കുട്ടിയെ ഉറക്കുകയായിരുന്നു. അവള്‍ പുറത്തേക്കുവരുന്നതു വരെ ഞാന്‍ റ്റി വി കണ്ടിരുന്നു. അവള്‍ എന്നോടൊപ്പം സെറ്റിയില്‍ വന്നിരുന്ന് എന്നോടെന്തോ പറയാന്‍ ശ്രമിച്ചു. അവള്‍ പറഞ്ഞത് ശരിയാകാഞ്ഞിട്ടോ ഞാന്‍ കേട്ടത് ശരിയാകാഞ്ഞിട്ടോ അടുക്കളയില്‍ ചെവി വട്ടം പിടിക്കുന്ന തമിഴത്തിപ്പെണ്ണിന്റെ സാന്നിധ്യം ഞങ്ങളെ അലോസരപ്പെടുത്തിയിട്ടോ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല.&lt;br/&gt;&lt;br/&gt;ചേട്ടന്‍ വരുമ്പോഴത്തേക്ക് ഞാന്‍ മുറ്റമടിക്കട്ടെ എന്നുപറഞ്ഞ് ശ്രീജ പുറത്തേക്ക് പോയി. മുറ്റത്ത് ചൂലുരയുന്ന ശബ്ദം കേട്ടു. എങ്കില്‍ ഉയര്‍ത്തിക്കെട്ടിയ ഇറയത്തിരുന്ന് അവളോട് സംസാരിക്കാം എന്നോര്‍ത്ത് ഞാന്‍ പിന്നാലെയിറങ്ങി.&lt;br/&gt;&lt;br/&gt;മുറ്റത്ത് അധികം അഴുക്കില്ലായിരുന്നെങ്കിലും ഒരേഭാഗം തന്നെ അവള്‍ വീണ്ടും തൂത്തുകൊണ്ടിരുന്നത് എന്നോട് സംസാരിക്കാനുള്ള വൈഷമ്യം കൊണ്ടാണൊ എന്ന് എനിക്ക് തോന്നാതിരുന്നില്ല. കുനിഞ്ഞുനിന്ന് മുറ്റമടിക്കുമ്പോള്‍ ഇളം മഞ്ഞനിറമുള്ള മാക്സിഗൌണിനുള്ളില്‍ അവളുടെ സമൃദ്ധമായ പിന്‍ഭാഗം ത്രിമാനചിത്രമായി തെളിഞ്ഞത് എന്നെ അലോസരപ്പെടുത്തി. അവളുടെ ഉടലിന്റെ പുഷ്ടി ഒരിക്കലും അതിനുമുന്നേ എന്റെ കണ്ണുകളില്‍ പെട്ടിരുന്നില്ല എന്നതില്‍ എനിക്ക് അതിശയവും തോന്നി.&lt;br/&gt;&lt;br/&gt;എന്തോ പറഞ്ഞ് അവള്‍ എന്റെ നേരേ തിരിഞ്ഞുനിന്ന് മുറ്റമടിക്കാന്‍ തുടങ്ങി. സ്വര്‍ണം കൊണ്ടുള്ള വലിയ താലിയുള്ള ഒരു മാല അവളുടെ കഴുത്തില്‍ ഉടമസ്ഥതയുടെ അടയാളം പോലെ തൂങ്ങിയാടുന്നുണ്ടായിരുന്നു. അതിന്റെ അര്‍ത്ഥങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ എന്റെ കണ്ണ് മറ്റൊരിടത്ത് ചെന്നുനിന്നു.&lt;br/&gt;&lt;br/&gt;ഗൌണിന്റെ കഴുത്തറ്റം താഴ്ന്നതായിരുന്നു. അതിന്റെ മുകളിലെ കൊളുത്ത് ഇട്ടിട്ടുണ്ടായിരുന്നില്ല. ചെറിയചിത്രപ്പണികളുള്ള കറുത്ത ബ്രായുടെ ഉള്ളില്‍ അവളുടെ മുലകള്‍ ഇളകുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. വിവാഹ ജീവിതം അവളുടെ ഉടലിനെ പുഷ്ടിപ്പെടുത്തി എന്ന് എനിക്കുറപ്പ് തോന്നി.&lt;br/&gt;&lt;br/&gt;എന്റെ കള്ളനോട്ടം അവള്‍ കണ്ടാല്‍ ഉണ്ടാകുന്ന ജളതയും അരുതാത്തനോട്ടത്തിന്റെ കുറ്റബോധവും എന്നെ അസ്വസ്ഥനാക്കി. എന്നിട്ടും അവളുടെ മാറിടങ്ങളില്‍ നിന്ന് ബലമായി വലിച്ചുനീക്കിയ നോട്ടം അങ്ങോട്ടു തന്നെ വഴുതിപ്പൊയ്ക്കൊണ്ടിരുന്നു. ഇഷ്ടമുള്ള ഒരു പെണ്ണിന്റെ ഉടലിനോട് തോന്നുന്ന സ്വാഭാവികമാ‍യ താല്പര്യം എന്ന് ഞാന്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചു. എങ്കിലും അവളുടെ ചലങ്ങള്‍ അനുസരിച്ച് കാഴ്ചയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുള്ള എന്റെ ശ്രമം ന്യായീകരിക്കാന്‍ ആകുന്നതായിരുന്നില്ല.&lt;br/&gt;&lt;br/&gt;മൂന്നോ നാലോ മിനുറ്റ് കഴിഞ്ഞപ്പോല്‍ മതിലിനപ്പുറം ഒരു മുരടനക്കം കേട്ടു. ‘രാജേഷില്ലേ മോളേ’ എന്നൊരു ചോദ്യവും. ഒരു മധ്യവയസ്കന്റെ മുഖം മതിലിനു മീതെ കണ്ടു. മലയാളിയായ ഒരു അയല്‍‌വാസിയെക്കുറിച്ച് രാജേഷ് സൂചിപ്പിച്ചിരുന്നത് ഞാന്‍ ഓര്‍ത്തു.&lt;br/&gt;&lt;br/&gt;അന്നേരമായിരുന്നു ശ്രീജ എന്ന് ഞെട്ടിച്ചത്. മുഖമുയര്‍ത്തി മറുപടി പറയുന്നതിനുമുന്നേ, മതിലിനപ്പുറം മുരടനങ്ങിയപ്പോഴേ, അവള്‍ അതിവേഗത്തില്‍ ഉടുപ്പിന്റെ കഴുത്ത് നെഞ്ചോട് ചേര്‍ത്തുപിടിച്ചു.&lt;br/&gt;&lt;br/&gt;അതിന്റെ അര്‍ത്ഥമെന്താണെന്ന് ഊഹിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ശ്രീജ അയാളെ യാത്രയാക്കിയിരുന്നു. വിയര്‍ത്ത മുഖം ഉടുപ്പിന്റെ കൈകൊണ്ട് തുടച്ചുകൊണ്ട് അവള്‍ തിരിഞ്ഞു. പിന്ന് തൂപ്പ് മടുത്തതുപോലെ ചൂല് മുറ്റത്തിന്റെ മൂലക്കിട്ട് അകത്തേക്ക് കയറിപ്പോയി.&lt;br/&gt;&lt;br/&gt;ഇരുന്നിടത്തുനിന്ന് എഴുന്നേറ്റതോ അവളുടെ പിന്നാലെ അകത്തേക്ക് പോയതോ എന്തിനെന്ന് ചിന്തിക്കാന്‍ തോന്നിയില്ല. അകത്തെത്തുമ്പോള്‍ ബാത്ത്‌റൂമിലെ വാഷ്‌ബേയ്സിനില്‍ മുഖം കഴുകി ബെഡ്‌റൂമിലേക്ക് ഇറങ്ങുകയായിരുന്നു ശ്രീജ. കുട്ടിയെ കിടത്തിയിരുന്ന തൊട്ടിലിനരികില്‍ നിന്ന് അവള്‍ മുഖം തുടക്കുന്നു.&lt;br/&gt;&lt;br/&gt;അടുത്തുചെല്ലുമ്പോഴും അവള്‍ വായിച്ചെടുക്കാനാകാത്ത ഒരു പുഞ്ചിരിയോടെ അവിടെത്തന്നെ നിന്നു. പിന്നെ കളിയായി എന്റെ നെഞ്ചില്‍ വിരലോടിച്ചു. ‘മാഷിനു കുടവയറായി തുടങ്ങി...’&lt;br/&gt;&lt;br/&gt;മറുപടിപറയാതെ അവളുടെ ഗൌണിന്റെ കഴുത്തിലെ ഫ്രില്ലുകളില്‍ വിരലോടിച്ചു. മാറിന്റെ മുഴുപ്പില്‍ വിരലുകള്‍ തൊട്ടും തൊടാതെയും നീങ്ങുമ്പോഴും അരയിലൂടെ കൈചുറ്റുമ്പോഴും അവള്‍ കുതറിയില്ല.&lt;br/&gt;&lt;br/&gt;പതിഞ്ഞ പാദങ്ങളുമായി വീടുകാക്കുന്ന വേലക്കാരിയെയും മുറ്റത്തേക്ക് തുറന്ന ജനലിനെയും ഏതുനിമിഷവും രാജേഷ് കയറിവരാവുന്ന തുറന്ന ഗേറ്റിനെയും വകവയ്ക്കാതെ അടുത്തുള്ള കിടക്കയില്‍ അവളെ കീഴ്പെടുത്തണം എന്ന് തോന്നി.&lt;br/&gt;&lt;br/&gt;ശ്വാസത്തിന്റെ വേഗവും ഹൃദയത്തിന്റെ താളവും അളന്നെടുത്ത് ചിരി വഴിമാറിയിട്ടും ചേര്‍ന്നടയാത്ത ചുണ്ടുകളിലേക്ക് ചുണ്ടുചേര്‍ത്ത് അവളെ രുചിക്കാനായി മുന്നോട്ടായുമ്പോഴേക്കും...&lt;br/&gt;&lt;br/&gt;തൊട്ടിലില്‍ നിന്ന് ഒരു കരച്ചിലുയര്‍ന്നു.&lt;br/&gt;&lt;br/&gt;ഒരുനിമിഷം ഒരുപാട് നിലവിളികളായി അത് ഓര്‍മയില്‍ പടര്‍ന്നു. യുദ്ധം ഇരമ്പുകയാണ്. വീണുപോയ സ്വേച്ഛാധിപതിയുടെ വികലമായ പ്രതിമക്കുമുകളില്‍ നൃത്തം വയ്ക്കുന്ന ജനം. പതിയെ നൃത്തത്തിന്റെ രംഗം മാറി. വിവാഹ വീടാണ്. പതിഞ്ഞ സംഗീതവും ഒതുക്കത്തിലുള്ള സംഭാഷണങ്ങളും മാത്രം. പിന്നെ വിമാനത്തിന്റെ ഇരമ്പല്‍...നിലവിളികളില്‍ പ്രകമ്പനങ്ങളില്‍ എല്ലാം ഒടുങ്ങുകയാണ്. കത്തുന്ന തെരുവുകളില്‍ കുരുന്നുകളുടെ അനാഥജഡങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചു വലിക്കുന്നു. ചുവന്ന അടിപ്പട്ടകെട്ടിയ വാര്‍ത്താ സ്ക്രീനില്‍ വിജയിയുടെ അശ്ലീലചിരിയോടെ ഒരാള്‍.. ‘ഹിംസ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയിലെ അനിവാര്യമായ തിന്മയാണ്.’ മനം പുരട്ടി വരുന്നതുപോലെ.&lt;br/&gt;&lt;br/&gt;‘മാഷേ..മോന്‍.. ഞാന്‍ മോനെയെടുക്കട്ടെ’ അവള്‍ കയ്യില്‍ നിന്നൂര്‍ന്നുപോയത് ശ്രദ്ധിച്ചില്ല. പരാജിതനെ പോലെ ഇറങ്ങി നടന്നു. ആരെയും സ്വതന്ത്രരാക്കാന്‍ മറ്റൊരാള്‍ക്കാകില്ലെന്നു തോന്നി.&lt;br/&gt;&lt;br/&gt;വീടിന്റെ ഗേറ്റിറങ്ങി വഴിയിലിറങ്ങുമ്പോള്‍ എതിരെ വരുന്നു രാജേഷ്. ‘എന്താ മാഷേ വെറുതെയിരുന്നു മുഷിഞ്ഞോ’&lt;br/&gt;&lt;br/&gt;മനസ്സ് എന്തോ യുദ്ധഭൂമിയില്‍ തന്നെയായിരുന്നു. ‘അത് .. രാജേഷിനറിയുമോ അമേരിക്കക്ക് ഒരിക്കലും ഇറാക്കില്‍ സമാധാനം കൊണ്ടുവരാനാവില്ല.’&lt;br/&gt;&lt;br/&gt;‘ഓ മാഷിപ്പോഴും യുദ്ധത്തില്‍ തന്നെയാണല്ലേ.’ സഹതാപപൂര്‍വം ചിരിച്ച് അയാള്‍ അകത്തേക്ക് പോയി.&lt;br/&gt;&lt;br/&gt;സഹതാപം തോന്നി. അയാളോടും. നിമിഷങ്ങള്‍ മുന്‍പ് വിരല്‍ തൊട്ട പൊട്ടിത്തരിക്കുന്ന ഉടല്‍ ഒരു പരാജിതന്റെ സാമ്രാജ്യമാണെന്ന് ഉറപ്പുള്ളതുകൊണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-7575685891622287834?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/7575685891622287834/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=7575685891622287834' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/7575685891622287834'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/7575685891622287834'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2007/09/blog-post_24.html' title='﻿പരാജിതര്‍'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-7319981212807134046</id><published>2007-09-13T11:12:00.000-07:00</published><updated>2009-03-14T10:27:18.352-07:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രണയം'/><title type='text'>ദാമ്പത്യം</title><content type='html'>&lt;p&gt;തിരിയും പൊരുളും തമ്മില്‍ &lt;br /&gt;അകലം കൂടുമ്പോഴും &lt;br /&gt;നിഴലും വെളിച്ചവും തമ്മില്‍&lt;br /&gt;എന്തൊരിഴയടുപ്പം !&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-7319981212807134046?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/7319981212807134046/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=7319981212807134046' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/7319981212807134046'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/7319981212807134046'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2007/09/blog-post.html' title='ദാമ്പത്യം'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-1953901068292045983</id><published>2007-09-11T01:26:00.000-07:00</published><updated>2009-03-14T10:27:18.353-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥകള്‍'/><title type='text'>യക്ഷി</title><content type='html'>﻿പ്രസാദം തരിക! ശബ്ദം പുറത്തുകേട്ടുവോ എന്തോ. കേട്ടെങ്കില്‍ കേള്‍ക്കട്ടെ. ഇനിയും ആ കണ്ണുകളുടെ കനല്‍ചൂടില്‍ നില്‍ക്കാന്‍ വയ്യ.&lt;br /&gt;&lt;br /&gt;നെയ്‌വിളക്കിന്റെ തെളിച്ചത്തില്‍ തുള്ളിവിറക്കുന്ന ഇരുട്ടില്‍നിന്ന് നടവാതില്‍ക്കലെ പുലര്‍വെളിച്ചത്തിലേക്ക്‌ നീണ്ട്‌ പ്രസാദമിറ്റിക്കുന്ന കറുത്തചരടുജപിച്ചുകെട്ടിയ, നിറയെരോമങ്ങളുള്ള കൈകളില്‍ വിറകലര്‍ത്തുന്നത്‌ ക്ഷോഭമോ മോഹമോ? അറിയണമെന്നില്ല.&lt;br /&gt;&lt;br /&gt;തിരികെ നടന്നു. ആരും കാണുന്നില്ലെന്നുറപ്പായപ്പോള്‍ കയ്യിലിരുന്ന പ്രസാദം അശുദ്ധവസ്തുപോലെ ശ്രീകോവിലിന്റെ പിന്നിലെ ഇടുങ്ങിയ ചാലിലേക്കിട്ടു.&lt;br /&gt;&lt;br /&gt;ജീവിതത്തില്‍ അഴുക്ക്‌ ആവശ്യത്തിനില്ലാഞ്ഞിട്ടാണോ ദേവീ നിന്റെ തൃക്കോവിലിലും വജ്രമെരിയുന്ന കണ്ണുകൊണ്ട്‌, ഓരാതിരിക്കെ ചുണ്ടുനനയ്ക്കുന്ന നാവുകൊണ്ട്‌, ഉടല്‍തീണ്ടി രുചിയും ഗന്ധവും തേടുന്ന സര്‍പ്പം?&lt;br /&gt;&lt;br /&gt;കറുത്തരോമങ്ങളുള്ള വയറിനുകുറുകേനീണ്ട്‌ നെഞ്ചിലേക്കിഴയുന്ന പൂണൂല്‍ കാവിലെ ചൂരല്‍പടര്‍പ്പിലേക്ക്‌ ഇഴഞ്ഞുപോകെ നിര്‍മമായ വിരക്തികൊണ്ട്‌ മോഹിപ്പിക്കുന്ന നാഗത്താന്മാരെപ്പോലെയാണെന്ന് മുന്‍പെന്നോ തോന്നിയിരുന്നു.&lt;br /&gt;&lt;br /&gt;സര്‍പ്പക്കാവിനരികിലെ ഇടവഴിയിലേക്കിറങ്ങുമ്പോഴേക്കും "യദ്‌ പക്ഷസ്ഥാ ത്രിവേദി ത്രിഗുണജലനിധിര്‍ ലംഘ്യതേ..." എന്ന് പഞ്ചാഷ്ടകം ജപിച്ചുതുടങ്ങുന്ന അമ്മയോട്‌ മാത്രമായിരുന്നോ നാഗങ്ങള്‍ക്ക്‌ വിരക്തി?&lt;br /&gt;&lt;br /&gt;ചൂരല്‍ വള്ളികളില്‍ നിന്ന് ഇരുള്‍ ഇറ്റുവീഴുന്ന വന്മരങ്ങള്‍ക്കു താഴെ നാഗത്താന്മാരും നാഗയക്ഷികളും മനുഷ്യരൂപം പൂണ്ട്‌ സല്ലപിക്കാറുണ്ടത്രേ. കഥയാണെന്നേ നിനച്ചുള്ളൂ.&lt;br /&gt;&lt;br /&gt;എന്നിട്ടും ഇന്നലെയുച്ചക്ക്‌ കാവിനുള്ളില്‍ നിന്ന് കളിചിരികേട്ടപ്പോള്‍ ആകാംക്ഷയടക്കാനായില്ല. ദേവക്രീഡകള്‍ മുടക്കുന്നത്‌ പാപമാണെന്ന് അറിഞ്ഞിട്ടും ചൂരല്‍ വള്ളികള്‍ വകഞ്ഞുനീക്കി നാലുചുവട്‌ ഉള്ളിലേക്ക്‌ കയറി.&lt;br /&gt;&lt;br /&gt;നാഗയക്ഷിക്ക്‌ പടിഞ്ഞാറേക്കരയിലെ ദേവിയേടത്തിയുടെ ചിരിപകര്‍ന്നുകിട്ടിയതില്‍ കൗതുകം തോന്നിയില്ല. ഒതുക്കത്തില്‍ ചിലതൊക്കെ കേട്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;പക്ഷേ ദേവിയേടത്തിയുടെ വിയര്‍ത്ത ചുമലിനുമീതേ എല്ലാ പുലരിയിലും ശ്രീകോവിലിനകത്തുനിന്ന് വജ്രക്കണ്ണുകൊണ്ട്‌ ഉടല്‍തീണ്ടുന്ന സര്‍പ്പത്തിന്റെ മുഖം കാണെ പകച്ചുപോയി. അയാളും കണ്ടിരിക്കുന്നു എന്ന് തീര്‍ച്ച.&lt;br /&gt;&lt;br /&gt;ഇത്രയും കഴിഞ്ഞിട്ടും നാണമില്ലല്ലോ മനുഷ്യന്റെ മുഖത്തേക്ക്‌ തുറിച്ചുനോക്കാന്‍. യോഗ്യതയെന്ന് വിചാരിക്കുന്നുണ്ടാവും. വൃത്തികെട്ടവന്‍.&lt;br /&gt;&lt;br /&gt;രാത്രികളില്‍ മുകളിലെ കിടക്കമുറിയില്‍ നിന്ന് കേള്‍ക്കാറുണ്ട്‌ അമ്മയുടെ ഞരങ്ങലും മൂളലും. ചെറിയച്ഛന്റെ ശിവതാണ്ഡവമാണ്‌. പ്രഭാതങ്ങളില്‍ പടിയിറങ്ങിവരുമ്പോള്‍ മുഖത്ത്‌ അമ്മയെ മെരുക്കിയെടുത്തതിന്റെ അഹന്ത കത്തുന്നതു കാണാം. മനംപുരട്ടും.&lt;br /&gt;&lt;br /&gt;സര്‍പ്പക്കാവില്‍ നിന്ന് തോടിറങ്ങിവേണം പാടവരമ്പത്തേക്ക്‌ കയറാന്‍. പാടം കുറുകേ കടന്ന് തെറിതിക്കാവുവഴി ഇടവഴി കയറിപ്പോയാല്‍ കവലയിലൂടെയുള്ള നാട്ടുവഴിചുറ്റാതെ വീട്ടിലെത്താം. വഴിയിലെവിടെയെങ്കിലും ഉണ്ണി കാത്തുനില്‍പുണ്ടാവും. വെറുതെ കൊച്ചുവര്‍ത്തമാനം പറയാന്‍.&lt;br /&gt;&lt;br /&gt;തോട്ടിലെ തെളിവെള്ളത്തില്‍ കാലുകഴുകാന്‍ തുടങ്ങിയിട്ട്‌ ഇത്തിരിനേരമായിരിക്കുന്നു. എന്തഴുക്കാണ്‌ പുരണ്ടതെന്നോര്‍മ്മയില്ല. ചിരിക്കാതെന്തുചെയ്യും.&lt;br /&gt;&lt;br /&gt;അമ്മയെ ആണ്‌ പിന്നെയും ഓര്‍മവരുന്നത്‌. സര്‍പ്പക്കാവിനരികിലൂടെ നടക്കുമ്പോള്‍ ഗരുഡപഞ്ചാഷ്ടകം ജപിക്കുന്ന വൈരുധ്യം എല്ലാക്കാര്യങ്ങളിലും അവര്‍ സൂക്ഷിച്ചിരുന്നോ?&lt;br /&gt;&lt;br /&gt;കവലയില്‍ പോകുന്നത്‌ ഇഷ്ടമായിരുന്നില്ല അവര്‍ക്ക്‌. എന്തെങ്കിലും ആവശ്യത്തിനുപോയി വന്നാല്‍ പിന്നെ വിസ്തരിച്ച്‌ മേലുകഴുകലാണ്‌.&lt;br /&gt;&lt;br /&gt;കവലയിലെ വായുവിന്‌ പുരുഷഗന്ധമാണെന്നത്‌ ശരി. ഊതിയും തുപ്പിയും നിറച്ച പുകയിലയുടെ, വെയിലുറയ്ക്കെ ആദ്യമുറ കള്ളെത്തുമ്പോള്‍ മുതല്‍ തുടങ്ങുന്ന ലഹരിയുടെ, ചടങ്ങിനുമാത്രം പല്ലുതേച്ച്‌, പുലര്‍ന്നിരുട്ടുവോളം ഉമിനീര്‍കലര്‍ത്തി ചവച്ചുതുപ്പുന്ന രാഷ്ട്രീയത്തിന്റെ, കിടപ്പറക്കഥകളുടെയും അംഗോപാംഗവര്‍ണനകളുടെയും ചൂരുകലര്‍ന്ന അശ്ലീലത്തിന്റെ, ഗന്ധം.&lt;br /&gt;&lt;br /&gt;അച്ഛനുള്ളപ്പോള്‍ അമ്മ പുറത്തുവന്ന് മേലുകഴുകി അടുക്കളകയറുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് ചിന്തിച്ചിരുന്നു. ഇപ്പോള്‍ കവലയിലെ ദുര്‍ഗന്ധം മുഴുവന്‍ ചെറിയച്ഛന്റെ രൂപത്തില്‍ വീടുവാഴുമ്പോള്‍ എന്തിനാണോ ഈ കഴുകലും കുളിയും?&lt;br /&gt;&lt;br /&gt;പേടിയാണ്‌. ചിലപ്പോള്‍ മുകള്‍മുറിയിലെ താണ്ഡവത്തിന്റെ താളമൊതുങ്ങുപോള്‍ കെട്ടുബീഡിയുടെ ഗന്ധവും ലഹരിയില്‍ പതിഞ്ഞപദതാളവുമുള്ള ഒരുനിഴല്‍ മുകള്‍നിലയില്‍ നിന്ന് പടികളിറങ്ങിവരുന്നുവോ എന്ന് ഭീതിയോടെ കാതോര്‍ക്കാറുണ്ട്‌.&lt;br /&gt;&lt;br /&gt;അമ്മയ്ക്കും ഭയമുണ്ടെന്ന് തോന്നുന്നു. ഉടല്‍ ഉണര്‍ന്ന പുത്രിയെ സ്വന്തം പുരുഷന്റെകണ്ണില്‍ നിന്ന് കാക്കാനല്ലേ എല്ലാവൈകുന്നേരവും തൈലം തേച്ചുകുളിച്ച്‌ പൂചൂടിയൊരുങ്ങുന്നത്‌? താണ്ഡവതാളത്തിനു താഴെയമരുമ്പോഴും നിലവിളികള്‍ ഞരക്കങ്ങളായി കാക്കുന്നത്‌?&lt;br /&gt;&lt;br /&gt;പാവം. ഇപ്പോള്‍ സര്‍പ്പക്കാവിലും ഭഗവതിക്ഷേത്രത്തിലുമുള്ള പോക്കുപോലും നിന്നിരിക്കുന്നു. വൈകുമ്പോള്‍ തെറിതിക്കുമാത്രം ഒരു വിളക്ക്‌.&lt;br /&gt;&lt;br /&gt;തെറിതിക്കാവില്‍ ആളനക്കമില്ല. അവിടെ അധികമാരും വരാറില്ല. വിളക്കുവച്ചുതൊഴുന്ന സ്ത്രീകളോടല്ലാതെ ആരോടും മമതയില്ലാത്തവളാണ്‌ തെറിതി. തെറിതിപ്പാല എന്നുവിളിക്കുന്ന വയസ്സന്‍ ചെമ്പകമരത്തിനു കീഴെക്കൂടെനടക്കാന്‍ പുരുഷന്മാര്‍ ഇപ്പോഴും മടിക്കും.&lt;br /&gt;&lt;br /&gt;പണ്ട്‌ ഭഗവതിയെതൊഴാന്‍ ഒരുമിച്ചുപോകുമായിരുന്ന കാലത്ത്‌ അമ്മ പറഞ്ഞിട്ടുണ്ട്‌ ആ കഥ. എല്ലാ യക്ഷികളുടെയും കഥ തന്നെ.&lt;br /&gt;&lt;br /&gt;ഊരാണ്മയും അധികാരവുമുള്ള മനയ്ക്കലെ കന്യകയായിരുന്ന ഭവത്രേയി, നാട്ടധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി അച്ഛനും അപ്ഫന്മാരും ചേര്‍ന്ന് അവളെ വൃദ്ധനായ നാടുവാഴിയുടെ നാലാം ഭാര്യയാക്കി വില്‍ക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ ചെമ്പകച്ചോട്ടില്‍ വച്ച്‌ ദുര്‍മരണപ്പെട്ട കഥ.&lt;br /&gt;&lt;br /&gt;പ്രണയാഭിലാഷങ്ങള്‍ മറ്റേതോ ഹൃദയത്തില്‍ കുരുങ്ങിപ്പോയിരുന്ന ഭവത്രേയി ഉഗ്രമൂര്‍ത്തിയായി ചെമ്പകമരത്തില്‍ കുടിയേറി.&lt;br /&gt;&lt;br /&gt;ചെമ്പകപ്പൂക്കള്‍ക്ക്‌ മൃതിഗന്ധമായി. ആണ്‍തരികള്‍ അപമൃത്യുവാര്‍ന്ന് മന അന്യംനിന്നു. കാവും കാടുമായിപ്പടര്‍ന്ന പറമ്പിനരികിലൂടെ വഴിതെറ്റിയെങ്കിലും കടന്നുപോയ പുരുഷന്മാര്‍ ചെമ്പകച്ചോട്ടില്‍ രേതസ്സും ചോരയുംവാര്‍ന്നുകിടന്നു.&lt;br /&gt;&lt;br /&gt;പതിറ്റാണ്ടുകള്‍ നീണ്ട പൂജകൊള്‍ക്കൊടുവില്‍ യക്ഷി പ്രസന്നമൂര്‍ത്തിയായ തിരുതെറിതിയായി, സ്ത്രീജനങ്ങളുടെ രക്ഷകയായി. പുരുഷന്മാര്‍ തെറിതിയെ ഇപ്പോഴും ഭയപ്പെടുന്നു.&lt;br /&gt;&lt;br /&gt;പ്രണയിനിയായ ഭവത്രേയി യക്ഷിയാകുമ്പോള്‍ അവളെന്തേ വിരക്തയായ പുരുഷവിദ്വേഷി ആകുന്നതിനുപകരം രതിതല്പരയായ കാമിനിയാകുന്നു എന്നൊരുചോദ്യം മനസ്സില്‍ വന്നത്‌ ചോദിച്ചില്ല. രതിയുടെ വശ്യഗന്ധം പൂക്കുന്ന ചെമ്പകക്കൊമ്പില്‍ നിന്ന് മരണത്തിലേക്ക്‌ പറന്നുപോകുന്ന പുരുഷനോട്‌ അസൂയ തോന്നിയോ?&lt;br /&gt;&lt;br /&gt;ഉണ്ണിയുടെ സൈക്കിളെന്തേ തെറിതിപ്പാലക്ക്‌ താഴെ? അമ്പലത്തില്‍ പോയിവരുന്ന വഴിക്ക്‌ കിന്നരിക്കാന്‍ കാത്തുനില്‍ക്കാറുണ്ടെങ്കിലും ഇവിടെ വന്നിട്ടില്ല ഇതുവരെ.&lt;br /&gt;&lt;br /&gt;ഈയിടെയായിട്ട്‌ കുന്നായ്മകൂടുന്നുണ്ട്‌ ചെക്കന്‌. കയ്യും കണ്ണും തപ്പിത്തടഞ്ഞ് വേണ്ടാത്തിടത്തൊക്കെ എത്തും ഇപ്പോള്‍. അറിയാഞ്ഞല്ല. "നീയെന്റെ മുറപ്പെണ്ണല്ലേടീ?" എന്നാണ്‌ അവകാശവാദം.&lt;br /&gt;&lt;br /&gt;അവനെ ഇഷ്ടമാണ്‌. പക്ഷെ ചെറിയച്ഛന്‍ തന്നെ ആര്‍ക്കെങ്കിലും വിലപറഞ്ഞു വില്‍ക്കും എന്നുറപ്പാണ്‌. വെറുതെയെന്തിന്‌ അവനെ മോഹിപ്പിക്കണം?&lt;br /&gt;&lt;br /&gt;കച്ചവടം കഴിയുന്നത്‌ വരെ ഇങ്ങനെ അവന്‍ പോലും നേരേ പറയാന്‍ മടിക്കുന്ന കിനാവുകളില്‍ അവന്റെ പെണ്ണായി ജീവിക്കാം. അതൊരു മോഹം.&lt;br /&gt;&lt;br /&gt;കാണുന്നില്ലവനെ. സൈക്കിള്‍ പാലച്ചോട്ടില്‍ അടയാളം പോലെ വച്ചിട്ട്‌, മരത്തിനപ്പുറം വള്ളിച്ചെടികള്‍ മൂടിക്കിടക്കുന്ന കാവിലെവിടെയോ മറഞ്ഞുനില്‍ക്കുകയാണ്‌ ‍. തേടിച്ചെല്ലും എന്ന് അവനറിയാം.&lt;br /&gt;&lt;br /&gt;ചെടിച്ചില്ലകളില്‍ കുരുങ്ങുന്ന പാവാടയൊതുക്കിപ്പിടിച്ച്‌ വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞ്‌ വേണം കാവിനുള്ളിലേക്ക് കയറാന്‍. വിളക്കുവയ്ക്കുന്ന തറയില്‍ അണഞ്ഞവിളക്കുകള്‍ക്കു ചുറ്റും തണ്ടോടെ ഒടിച്ചെടുത്ത മുല്ലപ്പൂങ്കുലകള്‍.&lt;br /&gt;&lt;br /&gt;അമ്മായി പൊന്നുപോലെ നോക്കുന്ന മുല്ലയില്‍ നിന്നാണ്‌. ഇവനിന്നു കിട്ടും.&lt;br /&gt;&lt;br /&gt;ഒരുകുലപ്പൂവു മുഖത്തോടുചേര്‍ത്തു. മഞ്ഞിന്റെ നനവുമാറിയിട്ടില്ല. നല്ലമണം. പൂങ്കുല കഴുത്തിലൂടെ മെല്ലെയോടിച്ച്‌ നെഞ്ചോട്‌ ചേര്‍ത്തുവച്ചു. ഉടലിലേക്ക്‌ സുഗന്ധം പടര്‍ന്നുകയറുന്നതുപോലെ.&lt;br /&gt;&lt;br /&gt;എവിടെയെങ്കിലും ഇരുന്ന് ഒളിഞ്ഞുനോക്കുന്നുണ്ടാവും കള്ളന്‍.&lt;br /&gt;&lt;br /&gt;പിന്നിലെ ആളനക്കവും കണ്ണുപൊത്തുന്ന കൈകളും പ്രതീക്ഷിച്ചതായിരുന്നു. കുതറിവട്ടം ചുറ്റുമ്പോള്‍ അവന്‍ പിന്നില്‍ തന്നെയൊളിക്കുന്നു.&lt;br /&gt;&lt;br /&gt;മുഖം തിരിക്കാന്‍ അനുവദിക്കാതെ മുറുകെപ്പിടിക്കുന്ന കൈക്ക്‌ പതിവില്ലാത്തബലം. മാറിലടുപ്പിച്ച മുല്ലപ്പൂക്കളിലേക്ക്‌ പാഞ്ഞുകയറുന്ന വിരലുകള്‍ക്ക്‌ ഇതുവരെയറിയാത്ത സര്‍പ്പവേഗം.&lt;br /&gt;&lt;br /&gt;കഴുത്തില്‍ വന്നമരുന്ന ചുണ്ടില്‍, ചുട്ടുപൊള്ളുന്ന ശ്വാസത്തില്‍ കെട്ടുബീഡിയുടെ ഗന്ധമുണ്ടോ? താടിയില്‍ ബലമായമര്‍ത്തിയ വിരലുകള്‍ക്കുതാഴെ കൈത്തണ്ടയില്‍ ജപിച്ചുകെട്ടിയ ചരടും കറുത്ത രോമങ്ങളുമുണ്ടോ?&lt;br /&gt;&lt;br /&gt;കാറ്റിലുലയുന്ന ചെമ്പകച്ചില്ലകളില്‍ അടഞ്ഞനിലവിളികള്‍ ഞരക്കങ്ങളായി വിതുമ്പുന്നോ? വിക്ഷോഭത്തില്‍ അടഞ്ഞുപോകുന്ന കണ്ണുകള്‍ക്കുമുന്നില്‍ സര്‍പ്പനേത്രങ്ങളുടെ വജ്രശോഭ മിന്നുന്നുവോ?&lt;br /&gt;&lt;br /&gt;അമ്മേ...&lt;br /&gt;&lt;br /&gt;പിന്നോട്ട്‌ ഇടിച്ചകൈമുട്ടുകളില്‍ എന്ത്‌ കരുത്താണ്‌ വന്നാവസിച്ചതെന്നറിയില്ല. പിന്തിരിയുമ്പോള്‍ കല്‍വിളക്കില്‍ തലയിടിച്ച്‌ നെറ്റിയിലൊഴുകുന്ന ചോരയുമായി നിലത്തുപിടയുന്ന ഉണ്ണി. അവന്റെ കണ്ണില്‍ പകപ്പ്‌.&lt;br /&gt;&lt;br /&gt;എന്റെ ഭഗവതീ...കണ്ണില്‍ ഇരുട്ടു കയറുന്നുവല്ലോ..&lt;br /&gt;&lt;br /&gt;അരികില്‍ മുട്ടുകുത്തി അവന്റെ തലപിടിച്ചുയര്‍ത്തി നെഞ്ചോട്‌ ചേര്‍ക്കുമ്പോള്‍ മാറിടം നനുത്ത ഇളം ചൂടില്‍ നനയുന്നു. ഭയം പോയ്‌മറഞ്ഞിരിക്കുന്നു. പകുതിയടഞ്ഞ അവന്റെ കണ്ണുകളില്‍ നിര്‍വൃതിയോ ആലസ്യമോ? അറിയില്ല. ചുണ്ടോട്‌ ചുണ്ട്‌ ചേര്‍ത്ത്‌ അവനെ ചുംബിക്കാന്‍ മോഹം തോന്നുന്നു.&lt;br /&gt;&lt;br /&gt;മുറിവില്‍ അമര്‍ന്നിരുന്ന അവന്റെ വലതുകൈ പിടിച്ചുമാറ്റി വിരലുകള്‍ മാറിടത്തില്‍ ചേര്‍ത്തു. ഇഴയുന്ന വിരലുകളില്‍ സര്‍പ്പവേഗമില്ല. തരളമായ വിറയല്‍ മാത്രം. കുനിഞ്ഞ്‌ അവനെ ഉമ്മവച്ചു. വിറയാര്‍ന്ന കണ്‍പോളകളില്‍, തുടികൊള്ളുന്ന കവിളുകളില്‍... ചോരവാര്‍ന്നൊഴുകുന്ന നെറ്റിയില്‍....&lt;br /&gt;&lt;br /&gt;പുല്‍തലപ്പുകളിലേക്ക്‌ അവനെ ചായ്ച്ചുകിടത്തി അരക്കെട്ടിലെ തുടിക്കുന്ന ചൂടിലേക്ക്‌ താഴ്‌ന്നിരുന്ന്, ഉണര്‍ന്ന മാറിടങ്ങള്‍ അവന്റെ നെഞ്ചോട്‌ ചേര്‍ത്ത്‌ അവന്റെ മുകളിലേക്ക്‌ ചായുമ്പോള്‍, ചുണ്ടില്‍ പടര്‍ന്ന ചോര നാവുകൊണ്ട്‌ രുചിയോടെ പരതിയെടുക്കുമ്പോള്‍ ഉള്ളില്‍ ലഹരിമാത്രം.&lt;br /&gt;&lt;br /&gt;പുലര്‍കാറ്റില്‍ കാലംതെറ്റിപ്പൂത്ത ചെമ്പകപ്പൂക്കളുടെ സുഗന്ധം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-1953901068292045983?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/1953901068292045983/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=1953901068292045983' title='29 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/1953901068292045983'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/1953901068292045983'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2007/09/blog-post_11.html' title='യക്ഷി'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>29</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-8215073269418347923</id><published>2007-08-28T06:51:00.000-07:00</published><updated>2009-03-14T10:27:18.353-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥകള്‍'/><title type='text'>ജഡം</title><content type='html'>&lt;a href="http://bp0.blogger.com/_qYpX2ohMA8g/RxuzvTEaZVI/AAAAAAAAAJk/0HXa6gjAozk/s1600-h/mathappan%5B1%5D.JPG"&gt;&lt;img style="display:block;text-align:center;cursor:hand;margin:0 auto 10px;" src="http://bp0.blogger.com/_qYpX2ohMA8g/RxuzvTEaZVI/AAAAAAAAAJk/0HXa6gjAozk/s400/mathappan%5B1%5D.JPG" border="0" /&gt;&lt;/a&gt;&lt;br /&gt;ഇടിഞ്ഞുതുടങ്ങിയകരയില്‍നിന്ന് പകുതി അടര്‍ന്ന് വെള്ളത്തിലേക്ക്‌ ചാഞ്ഞുകിടക്കുന്ന ഇല്ലിക്കെട്ടിനെ ചുറ്റിവളഞ്ഞാണ്‌ പുഴ ഒഴുകുന്നത്‌. ചാഞ്ഞുകിടക്കുന്ന മുളം കഴകളിലെ മുകളിലെ ചില്ലകള്‍ വെട്ടിമാറ്റിയുണ്ടാക്കിയ തെളിച്ചത്തിലൂടെ നടന്ന് നടുഭാഗത്തെത്തി, മുണ്ടു മടക്കിക്കുത്തി, കാലുകള്‍ മുള്ളുകൊള്ളാതെ സൂത്രത്തില്‍ നീട്ടിവച്ചിരുന്നാല്‍, ഇല്ലിക്കെട്ടിനടിയിലൂടെ വെള്ളം കുത്തിയൊഴുകിയുണ്ടായ കയത്തില്‍ ചൂണ്ടയിടുകമാത്രമല്ല, അകലെ വനത്തിന്റെ ഓരത്തുനിന്നും തൊട്ടരികില്‍ ഇലഞ്ഞിമരത്തണലിലെ കടവുവരെ ആറ്റരികത്ത്‌ നടക്കുന്ന സര്‍വതും ഒതുങ്ങിയ ഒരു നോട്ടത്തില്‍ കാണുകയും ചെയ്യാം. ഇല്ലിത്തുമ്പുകളെ ഒഴുക്ക്‌ അല്‍പമൊക്കെ വലിച്ചുനീക്കി ഇടക്കൊക്കെ ക്ഷീണിച്ച്‌ പിടിയയച്ച്‌ വിടുമ്പോള്‍ ഊഞ്ഞാലാടുന്ന സുഖവും വെയിലേറുമ്പോള്‍ നീരിലിറങ്ങി മുങ്ങിവരുന്നകാറ്റിന്റെ കുളിരും. &lt;br /&gt;&lt;br /&gt;എന്തിന്‌ പറയുന്നു, ചുരുക്കത്തില്‍ സുഖമായിരുന്നു മാത്തച്ചന്റെ ജീവിതം. രാവിലെ പറമ്പിലെ റബറുവെട്ടി പാലെടുത്തൊഴിച്ചാല്‍ വൈകുന്നേരം മൂഴിക്കലവറാന്റെ ഷെഡ്ഡില്‍  ഷീറ്റടിക്കാന്‍ പോകുന്നതുവരെ ചൂണ്ടയിടീല്‍. ഷീറ്റുവില്‍ക്കാനും പീടികയില്‍നിന്ന് സാധനം വാങ്ങാനും കവലയില്‍ പോയി, സുകുമാരന്റെ ഷാപ്പില്‍നിന്ന് ആറ്റുമീന്‍കൊടുക്കുന്നവകയില്‍ അന്തിക്കള്ളുമോന്തി, പിന്നെ കവലയില്‍നിന്ന് വയല്‍കടന്ന് കുന്നുകയറുന്നതിനുമുന്നെ നാരായണിയുടെ കൂരക്കുമുന്നില്‍ ഒന്ന് ഒതുക്കത്തില്‍ നിന്ന് ഊഴം ശരിയാണെങ്കില്‍ ....ഓ ഇരുട്ടിയാല്‍ വെളുക്കുന്നതെങ്ങിനെയെന്ന് ആര്‍ക്കറിയണം. &lt;br /&gt;&lt;br /&gt;അങ്ങനെ ഒരു ദിവസം ഉച്ചയോടടുത്തനേരം ക്യുട്ടിക്കൂറാ പൗഡറിന്റെ പഴകിയപാട്ടയില്‍ നിന്ന് ജീവനുള്ള ഇരയെ വലിച്ചെടുത്ത്‌ ചൂണ്ടക്കൊളുത്തില്‍ കൊരുത്ത്‌ കയ്യില്‍ പറ്റിപ്പിടിച്ച വഴുവഴുക്കുന്ന മെഴുക്ക്‌ തലയുടെപിന്നില്‍ ധാരാളമായുള്ള മുടിയില്‍ തേച്ച്‌ നിവര്‍ന്നുനോക്കുമ്പോഴാണ്‌ അല്‍പമകലെ പുഴയിലേക്ക്‌ വീണുപോയ ഒരു ആറ്റുവഞ്ചിയുടെ ചില്ലകളില്‍ കുരുങ്ങി ചുഴികുത്തുന്ന വെള്ളത്തില്‍ തിരിഞ്ഞ്‌ ഒരു തുണിക്കെട്ട്‌ ഒഴുകിവരുന്നത്‌ മാത്തച്ചന്‍ കണ്ടത്‌.&lt;br /&gt;&lt;br /&gt;തുണിക്കെട്ട്‌ തിരിഞ്ഞപ്പോഴേ അതിനുമുന്നില്‍ രണ്ടുപാദങ്ങള്‍ പൊങ്ങിനില്‍ക്കുന്നത്‌ കാണാനുംഅതിനുള്ളില്‍ ആരെങ്കിലും ഉണ്ടായിരിക്കാനുള്ള ഊഹിക്കാനും മാത്തച്ചനായുള്ളൂ. പുഴനിരപ്പിലേക്ക്‌ താഴ്‌ന്ന മുളംകൂട്ടത്തിലിരുന്ന് നോക്കുന്നതിന്‌ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് മാത്തന്‌ മനസ്സിലായത്‌ അന്നേരമാണ്‌. പുഴയുടെ കര കാണാനാവുമെങ്കിലും ഒഴുക്ക്‌ തിരശ്ചീനമായ കാഴ്ച്ചയില്‍ പലതും മറച്ചുവയ്ക്കുന്നു. &lt;br /&gt;&lt;br /&gt;ആരാണെന്നറിയാന്‍ മാത്തച്ചന്‌ ആകാംക്ഷതോന്നിയില്ല. എങ്കിലും തുണിക്കെട്ടിന്റെ ചുമപ്പ്‌ നിറത്തില്‍ നിന്ന് വാസുവാശാരിയുടെ ഭാര്യ ലളിതയാണതെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. രണ്ടുദിവസമായി അവര്‍തമ്മില്‍ വഴക്കുകൂടുന്നതും എവിടെയെങ്കിലും പോയി &lt;br /&gt;ചാകുമെന്ന് ലളിതയും ചത്തില്ലെങ്കില്‍ കൊല്ലുമെന്ന് ആശാരിയും പറയുന്നതും മാത്തച്ചന്‍ കേട്ടിരുന്നു. &lt;br /&gt;&lt;br /&gt;പന്ത്രണ്ടും പതിനാലുംവയസ്സുള്ള പെണ്മക്കളെ ലളിത അമ്മയുടെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയപ്പോഴേ എന്തെങ്കിലും നടക്കും എന്ന് മാത്തന്‍ ഊഹിച്ചതാണ്‌. ഒപ്പം കുടിക്കാന്‍ വൈകുന്നേരം ഷാപ്പില്‍ കണ്ടപ്പോള്‍ എന്തിനാണുവഴക്കെന്ന് ചോദിക്കണം എന്ന് വിചാരിച്ചെങ്കിലും അന്നേരം തങ്കപ്പന്‍ മാറ്റിനിപ്പടത്തിന്റെ കഥപറയുകയായിരുന്നതുകൊണ്ട്‌ സാധിച്ചിരുന്നില്ല. &lt;br /&gt;&lt;br /&gt;ഒഴുകിയടുടുത്തെത്തിയ ലളിത മുളംതലപ്പിനു ചുറ്റിപ്പോകുന്ന ഒഴുക്കിലേക്ക്‌ നീങ്ങിയപ്പോള്‍ മുഖത്തിന്റെ വശം കരുവാളിച്ചിരുന്നത്‌ മാത്തച്ചന്‍ കാണുകയും ആശാരി ലളിതയെ കൊന്നുവെള്ളത്തിലിട്ടതാണോ എന്ന ഒരു സംശയം അയാള്‍ക്ക്‌ തോന്നുകയും ചെയ്തു. എങ്കിലും ശ്രദ്ധയോടെ അയാള്‍ എഴുന്നേറ്റത്‌ ഒഴുകിപ്പോകുംമുന്‍പ്‌ ലളിതയെ ഒരിക്കല്‍ക്കൂടി നോക്കാനുള്ള ആഗ്രഹം കൊണ്ടാണ്‌.&lt;br /&gt;&lt;br /&gt;മാറിനുകുറുകെ വീതിയുള്ള ഈരിഴയന്‍തോര്‍ത്ത്‌ മാത്രം ചുറ്റിക്കെട്ടി മുകളിലെ കടവില്‍ കുളിക്കാനിറങ്ങുന്ന ലളിതയെ എത്രതവണയാണ്‌ മീന്‍ നോക്കാനായിചുറ്റിനടക്കുമ്പോള്‍ അയാള്‍ നോക്കിനിന്നിട്ടുള്ളത്‌. ഈരിഴയന്‍ തോര്‍ത്തിലൂടെ തെളിയുന്ന ഉടലിന്റെ ധാരാളിത്തത്തിനപ്പുറമൊന്നും ലളിത തനിക്ക്‌ അനുവദിച്ചിട്ടില്ലെന്നത്‌ മാത്തച്ചന്റെ സ്വകാര്യനോവുകളിലൊന്നായിരുന്നു. &lt;br /&gt;&lt;br /&gt;ഇപ്പോള്‍ മരിക്കാന്‍ പോയപ്പോഴും അവള്‍ ഈരിഴയന്‍ തോര്‍ത്തിലായിരുന്നുന്നെങ്കില്‍ പ്രതികൂലമായ കാറ്റില്‍ ഒഴുക്കിനെതിരെ കയറിവരുന്ന ഓളങ്ങള്‍ തനിക്ക്‌ ഒരുപകാരം ചെയ്തിരുന്നേനെ എന്ന് അയാള്‍ ഓര്‍ക്കാതിരുന്നില്ല. &lt;br /&gt;&lt;br /&gt;മുളം ചില്ലയില്‍ ചുവന്ന ഉടുപ്പിന്റെ അറ്റം കുരുങ്ങി ലളിത അവിടെത്തന്നെ നിന്നാല്‍ എന്തു സംഭവിച്ചേക്കുമെന്നോര്‍ത്ത്‌ മാത്തച്ചന്‍ അസ്വസ്ഥനായി. പോലീസും നാട്ടുകാരുമെല്ലാം ചേര്‍ന്ന് ആറ്റിറമ്പു നശിപ്പിച്ചാല്‍ ഇനി മീന്‍പിടിക്കാന്‍ പോലും മറ്റൊരു സ്ഥലം തിരയേണ്ടിവരും. കാല്‍ക്കീഴിലെ മുളംകഴകള്‍ ഒന്നു ചവിട്ടിക്കുലുക്കിയപ്പോള്‍ ലളിത വെള്ളത്തില്‍ ഒന്നുകൂടി തിരിഞ്ഞ്‌ കാല്‍പാദം മാത്തച്ചനു നേരേ തിരിച്ച്‌ വീണ്ടും ഒഴുകിപ്പോയി. &lt;br /&gt;&lt;br /&gt;അന്നുരാവിലെ മാത്തച്ചന്‍ ലളിതയെ കണ്ടിരുന്നു. ലളിത ആറിലൂടെ ഒഴുകാന്‍തുടങ്ങുമ്പോള്‍ താന്‍ മുളം‌തഴപ്പിലിരുന്ന് മീന്‍പിടിക്കുകയായിരിക്കണം എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ കൗതുകം തോന്നി. &lt;br /&gt;&lt;br /&gt;മാത്തച്ചന്റെ അമ്മ മരിക്കുന്നത്‌ മൂന്നുവര്‍ഷം മുന്‍പ്‌ ഇതുപോലെ മാത്തച്ചന്‍ ഇലഞ്ഞിച്ചോട്ടിനപ്പുറത്ത്‌ ചൂണ്ടയിടുന്ന നേരത്താണ്‌. രാവിലെ കാലുകള്‍ കോച്ചിപ്പിടിക്കുന്നതിനു തൈലം വേണം എന്ന് അമ്മ പറഞ്ഞിരുന്നതാണ്‌. വൈകുന്നേരം വാങ്ങാമെന്നോര്‍ത്ത്‌ മീന്‍ പിടിക്കാന്‍ പോന്നതാണ്‌ മാത്തച്ചന്‍. ഷീറ്റടിക്കാന്‍ നേരം വീട്ടില്‍ കയറുമ്പോള്‍ കാലുകള്‍ വല്ലാതെ പിണച്ച്‌ തുറിച്ചകണ്ണുമായി തറയില്‍ &lt;br /&gt;കിടക്കുകയായിരുന്നു അമ്മ. &lt;br /&gt;&lt;br /&gt;കാലുകോച്ചിപ്പിടിച്ചാല്‍ മനുഷ്യരാരും മരിക്കാറില്ലെന്ന് മാത്തച്ചനറിയാമായിരുന്നെങ്കിലും അന്നുമുതല്‍ ഇലഞ്ഞിച്ചോട്ടിനപ്പുറത്ത് മീന്‍പിടിക്കാന്‍ പോകാന്‍ മാത്തച്ചനു തോന്നിയില്ല. അടുത്ത മഴയില്‍ ഇല്ലിക്കാട്‌ ചായുംവരെ മാത്തച്ചന്റെ ചൂണ്ട വീടിന്റെ കഴുക്കോലില്‍ വിശ്രമിച്ചു. &lt;br /&gt;&lt;br /&gt;വെള്ളത്തില്‍ പെട്ടെന്നു കണ്ട നിഴലുകള്‍ മായ്ച്ചുകളയാന്‍ മാത്തച്ചന്‍ ചൂണ്ടവെട്ടിച്ചു. ചരടിലെ ഈയം വട്ടത്തില്‍ വളയങ്ങള്‍ വരച്ച്‌ വെള്ളത്തില്‍ പിടഞ്ഞുചാടിയിട്ടും വെള്ളത്തിലേക്ക്‌ വീണ്ടും നോക്കാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. ഇല്ലിത്തഴപ്പിനു താഴെ കയത്തിലെ ഇരുട്ടില്‍ പായുന്ന ഒഴുക്കില്‍ ഒഴുക്കില്‍ ശവങ്ങള്‍ നിരനിരയായി ഒഴുകിപ്പോകാറുണ്ടെന്നത്‌ വെറും ഒരു തോന്നലാണെന്ന് പലപ്പോഴും സ്വയം പറഞ്ഞുനോക്കിയിട്ടുണ്ട്‌ മാത്തച്ചന്‍. എന്നിട്ടും വെള്ളത്തില്‍ക്കൂടി നെടുകേ നീന്തുന്ന ചിലനിഴലുകള്‍ അയാളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. &lt;br /&gt;&lt;br /&gt;കാട്ടുപൊന്തകളില്‍ അനക്കം. അവനാണ്‌.ആറ്റിറമ്പില്‍ അടുത്തകാലത്ത്‌ കൂടുകൂട്ടിയ മലമ്പാമ്പ്‌. അടിവശം വെളുത്ത ഇലകളുള്ള പൊന്തയില്‍ നിന്ന് ഇലകള്‍ ചെറിയ ഉറവയായി ഒഴുകിവരുന്നതുപോലെ അവന്‍ ആദ്യം വന്നപ്പോള്‍ മാത്തച്ചന്‌ പേടിതോന്നി എന്നത്‌ നേര്‌. എങ്കിലും തനിക്ക്‌ വീട്ടില്‍ ആട്ടിന്‍കുട്ടിയോ കോഴിക്കുഞ്ഞോ ഇല്ലല്ലോ എന്നും പകലില്‍ പാമ്പ്‌ വിശ്രമിക്കുമ്പോഴല്ലാതെ ആറ്റിറമ്പില്‍ താന്‍പോകാറില്ലെന്നും ഓര്‍ത്തപ്പോള്‍ അവന്‍ സ്വയം കൂടുമാറുന്നതുവരെ ക്ഷമിക്കാന്‍ മാത്തച്ചന്‍ തീരുമാനിക്കുകയായിരുന്നു. &lt;br /&gt;&lt;br /&gt;പാമ്പ്‌ കാട്ടുപൊന്തയിലൂടെ ഇഴഞ്ഞ്‌ മുളംചുവട്ടിലെ മണ്‍കട്ടകളിലൂടെ അപ്പുറത്തുള്ള ഇഞ്ചക്കൂട്ടത്തില്‍ പകുതികടന്ന് വെള്ളത്തിലേക്ക്‌ ഊളിയിട്ടുപോകുന്നത്‌ അയാള്‍ ശ്രദ്ധിച്ച്‌ നോക്കിയിരുന്നു. പതിവുതെറ്റിച്ച്‌ പാമ്പ്‌ മുളംകെട്ടിലേക്ക്‌ കയറിയാല്‍ വെള്ളത്തിലേക്ക്‌ ചാടി നീന്തി കരകയറണം എന്ന് അയാള്‍ നേരത്തേ തീരുമാനിച്ചിരുന്നു. &lt;br /&gt;&lt;br /&gt;ചൂണ്ടയിലെന്തോ കൊത്തി. ചരട്‌ വെള്ളത്തില്‍ ഒരു വരയിട്ട്‌ ഒഴുക്കിനെതിരെ ഓടി.  പൊങ്ങായി ഇട്ടിരുന്ന തടിത്തണ്ട്‌ മുങ്ങാംകുഴിയിട്ടു പോയി. ചൂണ്ടയുടെ തണ്ട്‌ വെള്ളത്തിലേക്ക്‌ വളഞ്ഞുതാഴുമ്പോള്‍ കയത്തിലെ വെള്ളത്തില്‍ നേരേതാഴെ തന്റെ മുഖം നിഴലായ്‌ കണ്ടത്‌ മാത്തച്ചനെ ഭയപ്പെടുത്തി. &lt;br /&gt;&lt;br /&gt;ചൂണ്ടവിഴുങ്ങിയത്‌ പാമ്പാണോ എന്ന് സംശയിക്കുമ്പോഴേക്കും തനിക്ക്‌ കാലുകള്‍ അനക്കാന്‍ പറ്റുന്നില്ലെന്നും ചൂണ്ടയില്‍ നിന്ന് കൈവിടുവിക്കാനാവുന്നില്ലെന്നും മാത്തച്ചനുതോന്നി.&lt;br /&gt;&lt;br /&gt;ഇല്ലിക്കെട്ടിനുതാഴെ ചൂണ്ടയില്‍ കുരുങ്ങിയ വെളുത്ത നിഴലായി മലമ്പാമ്പ്‌ കുതിച്ചു നീന്തി. ഒഴുക്കിലേക്ക്‌ കൂപ്പുകുത്തുത്തുമ്പോള്‍ താഴെകയത്തില്‍ ഒരുപാടുജഡങ്ങള്‍ നിരയായി ഒഴുകിയിരുന്നത്‌ മാത്തച്ചനെ അത്ഭുതപ്പെടുത്തിയില്ല.&lt;br /&gt;&lt;br /&gt;(Drwaing by Simi)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-8215073269418347923?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/8215073269418347923/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=8215073269418347923' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/8215073269418347923'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/8215073269418347923'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2007/08/blog-post.html' title='ജഡം'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_qYpX2ohMA8g/RxuzvTEaZVI/AAAAAAAAAJk/0HXa6gjAozk/s72-c/mathappan%5B1%5D.JPG' height='72' width='72'/><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-311432940576126547</id><published>2007-06-20T00:55:00.000-07:00</published><updated>2009-03-14T10:27:18.354-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥകള്‍'/><title type='text'>ഏറ്</title><content type='html'>കുന്നിന്‍ ചരിവിലെ പാറക്കെട്ടില്‍ നിന്ന് ചൂളംവിളി. ഷിബുവാണ്‌. വന്നിട്ടുണ്ട്‌ എന്ന അടയാളമാണ്‌. അമ്മ ചന്തയില്‍ നിന്ന് വരാന്‍ സമയമെടുക്കും. നന്നായി. ഷിബുവിന്റെ കൂടെ കൂടുന്നത്‌ അമ്മയ്ക്കിഷ്ടമല്ല. വായിനോക്കിച്ചെറുക്കന്‍ എന്നാണ്‌ അവന്റെ കാര്യം പറയുന്നതുതന്നെ. &lt;br /&gt;&lt;br /&gt;ഷിബുവിനു സങ്കേതങ്ങള്‍ കണ്ടുപിടിക്കാന്‍ നല്ല കഴിവാണ്‌. ആറ്റരികിലെ ഇല്ലിക്കൂട്ടത്തിനുകീഴില്‍ നുഴഞ്ഞുകയറിയാല്‍ ഒരുകൂടാരം പോലെ ചൂണ്ടയിട്ടിരിക്കാന്‍ പറ്റിയസ്ഥലമുണ്ടെന്ന് കണ്ടുപിടിച്ചത്‌ അവനല്ലേ. മുളംകെട്ടിനിടക്കുകൂടെ സൂക്ഷിച്ചുനോക്കിയാല്‍ അടുത്തകടവില്‍ കുളിക്കാന്‍ വരുന്ന പെണ്ണുങ്ങള്‍ തുണിമാറുന്ന നീര്‍മരുതിയുടെ ചുവടും കാണാമത്രെ. മീന്‍ പിടിക്കാന്‍ അതിലും നല്ല്ല സ്ഥലം കിട്ടുമോ? അമ്മയറിയാതെ അവിടെയൊന്നു പോകണം.&lt;br /&gt;&lt;br /&gt;പാറക്കെട്ടും ഇല്ലിക്കെട്ടുപോലെ തകര്‍പ്പന്‍ സങ്കേതമാണ്‌. പൂക്കാതെയും കായ്ക്കാതെയും പരന്നുപടര്‍ന്നു നില്‍ക്കുന്ന വയസ്സന്‍ പറങ്കിമാവിന്റെ തണലില്‍ പകല്‍ മുഴുവന്‍ ഒരു കാറ്റ്‌ വെയില്‍കൊള്ളാതെ കറങ്ങി നില്‍ക്കും. പറങ്കിമാവിനുതാഴെ പാറകള്‍ കൂടിച്ചേരുന്നിടത്ത്‌ ഗുഹപോലെയൊരിടമുണ്ട്‌. അവിടെ ഇരിക്കുന്നവരെ മറ്റാരും ശ്രദ്ധിക്കില്ല. പക്ഷെ താഴെ ആറ്റരികുവരെ കുന്നിഞ്ചരിവില്‍ നടക്കുന്നതെല്ലാം അവിടെയിരുന്നാല്‍ കാണാം.&lt;br /&gt;&lt;br /&gt;അമ്മ വരുന്നതു കണ്ടാല്‍ പാറക്കെട്ടില്‍ നിന്നു നുഴഞ്ഞിറങ്ങി റബര്‍ തൈകള്‍ക്കിടയിലൂടെയോ നാട്ടുവഴിയിലൂടെയോ ഓടി, അമ്മ സാരിമാറാനെടുക്കുന്ന നേരംകൊണ്ട്‌ മുറ്റത്തെത്താം. &lt;br /&gt;&lt;br /&gt;ഇല്ലിക്കാടും പാറക്കെട്ടും പോലെയാണ്‌ ഒരുകണക്കില്‍ ഷിബുവും. മുതിര്‍ന്നവര്‍ക്ക്‌ അവനെ ഇഷ്ടമല്ല. പിള്ളേര്‍ക്ക്‌ അവനെ പേടിയാണ്‌. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്‌. പക്ഷേ ആണ്‍കുട്ടികള്‍ രഹസ്യമായി അവന്റെ ആരാധകരാണ്‌. മുതിര്‍ന്നവര്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അവര്‍ അവന്റെ സങ്കേതങ്ങള്‍ അന്വേഷിച്ചുചെല്ലുന്നു. &lt;br /&gt;&lt;br /&gt;വീടുപൂട്ടി നാട്ടുവഴിയിലേക്ക്‌ കയറുമ്പോള്‍ തൈമരങ്ങളുടെ ചില്ലയ്ക്കുമീതെ പറന്നുപോകുന്ന കരിങ്കല്‍ചീളുകണ്ടു. പറക്കുംതളികപോലെ കറങ്ങി, മഴവില്ലുപോലെ വായുവിലേക്കു വളഞ്ഞുകയറി ഒരുമാത്ര തങ്ങിനിന്ന് മറുപകുതിയിലേക്ക്‌ പറന്നിറങ്ങി പോകുന്ന കരിങ്കല്‍ ചീളുകള്‍ കല്ലുപുറപ്പെട്ട സ്ഥലത്ത്‌ ഷിബുവുണ്ട്‌ എന്നതിന്റെ തെറ്റാനാകാത്തസൂചനയാണ്‌. &lt;br /&gt;&lt;br /&gt;തൊഴുത്തിലേക്ക്‌ തിരിഞ്ഞിരുന്ന് അടുക്കളയിലേക്ക്‌ നോക്കുന്ന കാക്കയെപ്പോലെ തല ചരിച്ചുപിടിച്ച്‌,കൈമുട്ട്‌ മൂക്കിനുനേരെ വരാന്‍തക്കവിധം കൈവളച്ചുപിടിച്ച്‌, ഒരു കണ്ണില്‍ വിരല്‍തുമ്പിലെകല്ലും മറുകണ്ണില്‍ ഉന്നവും കണ്ട്‌, ഷിബു നില്‍ക്കുന്നതു കണ്ടാല്‍ തന്നെ അവന്‍ വെറുതെ കല്ലെറിയുന്ന ഒരു കുട്ടിയല്ല ഒരു കലാകാരനാണെന്ന് മനസ്സിലാകും. &lt;br /&gt;&lt;br /&gt;എത്ര ഉയരമുള്ള പുളിമരത്തില്‍ നിന്നും പുളി എറിഞ്ഞിടാന്‍, ഏത്‌ കണ്ണെത്താകൊമ്പില്‍ നിന്നും കണ്ണിമാങ്ങ എറിഞ്ഞുവീഴ്‌ത്താന്‍ അവനുള്ള കഴിവ്‌ ഒന്നുവേറേ തന്നെയാണ്‌. &lt;br /&gt;&lt;br /&gt;സാധാരണ വഴിയില്‍ അവനെക്കണ്ടാല്‍ പേടിച്ച്‌ 'ഉണ്ണ്യേട്ടാ ആ ഷിബു വരുന്നുണ്ട്‌ ഒന്ന് വേഗം നടന്നോളൂ' എന്നുപറഞ്ഞ്‌ പിന്നിലൊളിക്കുന്ന രമ്യയാണ്‌ ഞെട്ടിച്ചുകളഞ്ഞത്‌. രാഘവച്ചാന്നാരുടെ നാട്ടുമാവില്‍ നിന്ന് മാങ്ങ എറിഞ്ഞിടാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട്‌ നില്‍ക്കുമ്പോള്‍ കളിയാക്കിച്ചിരിച്ചു ഭയങ്കരി: " ആ ഷിബുചേട്ടനാരുന്നെകില്‍ ഇപ്പോള്‍ എത്ര മാങ്ങകിട്ടീന്ന് ചോദിച്ചാല്‍ മതിയാരുന്നു...". മാങ്ങയില്‍ കൊതിയുള്ള പെണ്‍പിള്ളേരെ വിശ്വസിക്കരുത്‌. &lt;br /&gt;&lt;br /&gt;ഉന്നം ഒന്നും പ്രത്യേകിച്ചില്ലെങ്കില്‍ വായുവിലേക്ക്‌ അര്‍ദ്ധവൃത്താകൃതിയില്‍ പറന്നുപോകുന്ന പറക്കും തളികകളായിട്ടോ, ആറ്റിലെ വെള്ളത്തില്‍ ഒട്ടൊന്നുതൊട്ടും പിന്നെ ഉയര്‍ന്നും പറന്നകലുന്ന നീര്‍ക്കിളിയായോ അവന്‍ കല്ലിനെ മാറ്റിയെടുക്കുന്നു.&lt;br /&gt;&lt;br /&gt;നാട്ടുവഴി കയറ്റം കയറിനിരപ്പാകുന്നിടത്താണ്‌ പാറക്കെട്ടിന്റെ തുടക്കം. പറങ്കിമാവ്‌ വലത്തുവശത്തെ ചരിവില്‍ അല്‍പ്പം താഴെയാണ്‌. പാറയിലേക്ക്‌ കയറുമ്പോള്‍ വീണ്ടും ചൂളം വിളി. ഒറ്റക്കിരുന്നു മടുത്തുകാണും. ഇന്നു മറ്റാരും വന്നിട്ടുണ്ടാവില്ല. &lt;br /&gt;&lt;br /&gt;മറ്റാരുമില്ലെങ്കില്‍ അവന്‍ നാട്ടിലെ പെണ്ണുങ്ങളുടെ ഒളിച്ചുകളികളുടെ കഥകള്‍ പറയും. മുഖമൊന്നു കോട്ടി കക്കാന്‍ മുതല്‍കണ്ട കാക്കയെപ്പോലെ കള്ളച്ചിരിചിരിച്ച്‌ ഒരോരുത്തരുടെയും ചരിത്രവും ഭൂമിശാസ്ത്രവും അവന്‍ വിവരിക്കുന്നത്‌ കേട്ടിരിക്കാന്‍ ഒരു പ്രത്യേക രസമാണ്‌. പെണ്ണുങ്ങള്‍ അസത്തുകളാണ്‌. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളില്ല.&lt;br /&gt;&lt;br /&gt;പറങ്കിമാവിന്റെ താഴ്‌ന്ന ചില്ലയില്‍പിടിച്ചുവേണം താഴത്തെ നിരയിലുള്ള പാറയില്‍ ഇറങ്ങാന്‍. അവിടെയാണ്‌ ഗുഹ. &lt;br /&gt;&lt;br /&gt;ഷിബുവിന്റെ മുഖത്തിനു തീരെ തെളിച്ചമില്ല. "എന്തുപറ്റിയെടാ അളിയാ?"&lt;br /&gt;&lt;br /&gt;"അമ്മക്ക്‌ പനിയാണ്‌". അലസമായ മറുപടി. കള്ളമാണ്‌. കുന്നിന്റെ ഏറ്റവും മുകളിലുള്ള അവരുടെ വീട്ടില്‍ നിന്നും ഇന്നലെ രാവേറെചെന്നിട്ടും അവന്റെ അച്ഛന്റെ അട്ടഹാസവും അമ്മയുടെ നിലവിളിയും കേട്ടിരുന്നു.&lt;br /&gt;&lt;br /&gt;"നിന്റെ അച്ഛന്‍ തിരികെപ്പോയോ?". അയാള്‍ക്ക്‌ ദൂരെയാണ്‌ ജോലി. മാസത്തില്‍ രണ്ടോ മൂന്നോ തവണതിരിച്ചെത്തും. അന്നു കുന്നിന്മുകളിലെ ചെറിയ വീടുകളില്‍ വെളിച്ചമണയാന്‍ വൈകും. &lt;br /&gt;&lt;br /&gt;ഷിബുവിന്റെ മരവിച്ച നോട്ടം കണ്ട്‌ പേടിയാവുന്നു. "ഉം.. ഇനി വരില്ല." &lt;br /&gt;&lt;br /&gt;എന്തിനാണോ ആ പാവം രമണിയെ ഇങ്ങനെ തല്ലുന്നത്‌, അയാള്‍ക്ക്‌ വേണ്ടെങ്കില്‍ കളഞ്ഞിട്ടുപൊയ്ക്കൂടെ എന്ന് ഇന്നലെയും അമ്മ അരിശം കൊള്ളുന്നതുകേട്ടിരുന്നു. പോയെങ്കില്‍ നന്നായി.&lt;br /&gt;&lt;br /&gt;ഷിബു കയ്യിലിരുന്ന കരിങ്കല്‍ ചീള്‌ വാശിയോടെ പാറയിലുരക്കുകയാണ്‌. "വന്നാല്‍ ഞാന്‍.." പകച്ച കണ്ണുമായി അവന്‍ പരതുന്നതുകണ്ടപ്പോള്‍ അയാള്‍ അരികിലിലെവിടെയോ ഉണ്ടെന്ന് തോന്നി. ".... എറിഞ്ഞു കൊല്ലും." ഇല്ലിയുടെ ചില്ലയില്‍ നിന്നൊരുപൊന്മാന്‍ വെള്ളത്തിലേക്ക്‌ കൂപ്പുകുത്തുന്നതു പൊലെ കല്‍ച്ചീള്‌ താഴെയൊരു റബറിന്റെ ചുവട്ടിലേക്ക്‌ പാഞ്ഞുപോയി. ഒരു മരയോന്ത്‌ രണ്ടായി മുറിഞ്ഞ്‌ മണ്ണില്‍ വീണ്‌ പിടയുന്നു. &lt;br /&gt;&lt;br /&gt;പറക്കാനൊരുങ്ങുന്ന പ്രാവിനെയും കാക്കയെയും വരെ അവന്‍ എറിഞ്ഞുവീഴ്‌ത്താറുണ്ട്‌. വായുവിലൊന്നു പിടഞ്ഞ്‌ നിലത്തുവീഴുന്ന കിളികളെ അടുത്തുചെന്ന് കാലുകൊണ്ടൊന്ന് ചവിട്ടി തിരിച്ചും മറിച്ചും നോക്കി ഇതിലൊക്കെ എന്തിരിക്കുന്നു എന്ന മട്ടില്‍ അവന്‍ ചിരിക്കും. പക്ഷെ ഇപ്പോള്‍ അവന്റെ മുഖം കണ്ടാല്‍ കരയുകയാണെന്നേ തോന്നൂ.&lt;br /&gt;&lt;br /&gt;നീയിവിടിരിക്ക്‌ ഞാന്‍ വരാം എന്ന് വേഗം പറഞ്ഞ്‌ അവന്‍ എഴുന്നേല്‍ക്കുന്നത്‌ കരയുന്നത്‌ കാണാതിരിക്കാനാണോ? അല്ല. പാറയിറങ്ങി തോട്ടത്തിലേക്ക്‌ അവന്‍ വേഗത്തില്‍ നടക്കുന്ന ദിശയില്‍ ആളനക്കമുണ്ട്‌. ചെറിയൊരു കല്‍കെട്ടിന്റെ മറവില്‍ ആരോ പുല്ല്ലുവാരിക്കെട്ടുന്നു. &lt;br /&gt;&lt;br /&gt;മറിയേടത്തിയാണ്‌. അവശന്‍ തോമാച്ചന്റെ ഭാര്യ. അവര്‍ക്ക്‌ ചില്ലറ സഹായം ഒക്കെ ചെയ്തുകൊടുക്കാറുണ്ട്‌ ഷിബു. തട്ടാനും മുട്ടാനും ഒക്കെ നിന്നുകൊടുക്കുമത്രേ പെണ്ണുമ്പിള്ള. പെണ്ണല്ലേ. വിശ്വസിക്കാന്‍ പറ്റില്ല.&lt;br /&gt;&lt;br /&gt;പാറയുടെ ഇരുണ്ടമൂലക്ക്‌ എന്തൊക്കെയോ കൂട്ടിയിട്ടിട്ടുണ്ട്‌. ഗോലികള്‍. തോടുള്ള കശുവണ്ടി. കടിച്ചമാങ്ങ. ഒരു മാസിക. തുണിയഴിച്ച പെണ്ണുങ്ങളുടെ പടമുള്ള ചില പുസ്തകങ്ങള്‍ അവന്‍ കൊണ്ടുവരാറുണ്ട്‌. ഇതു പക്ഷേ വലിയ മാസികയാണ്‌. എടുത്തുനോക്കി. വനിത വാര്‍ഷികപ്പതിപ്പ്‌. &lt;br /&gt;&lt;br /&gt;താഴെ ഷിബു മറിയേടത്തിക്ക്‌ പുല്ലുകെട്ട്‌ പിടിച്ച്‌ തലയില്‍ വച്ചുകൊടുക്കുന്നു. പാവം മറിയേടത്തിക്ക്ഗാസ്‌ കേറി വിലങ്ങിയെന്ന് തോന്നുന്നു. ഷിബു ചെറുതായി നെഞ്ച്‌ തടവിക്കൊടുക്കുന്നുണ്ട്‌. മറിയാച്ചേട്ടത്തിയുടെ മുഖത്ത്‌ ഗാസിന്റെ വേദനയും ചമ്മലുമുള്ള ചിരി. നാണംകെട്ട സ്ത്രീ. റോഡില്‍ വച്ചെങ്ങാനും ഷിബുവിനെ കണ്ടാല്‍ പരിചയം പോലും കാണിക്കില്ല. &lt;br /&gt;&lt;br /&gt;വനിത വെറുതെ മറിച്ചുനോക്കിയിരുന്നു. ഷിബു കയറിവരുന്നുണ്ട്‌. മുഖത്ത്‌ പെണ്‍വിശേഷങ്ങള്‍ പറയുമ്പോള്‍ പതിവുള്ള കാക്കച്ചിരി. ഇനിയിപ്പോള്‍ മറിയേടത്തിയുടെ നെഞ്ചിടിപ്പിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം. &lt;br /&gt;&lt;br /&gt;വനിതയുടെ അവസാനതാളിലെ ഒരു സമ്മാനക്കൂപ്പണ്‍ കീറിയെടുത്തിരിക്കുന്നു. വെറുതെയല്ല ഒരു പരിചയം തോന്നിയത്‌. ഇത്‌ വീട്ടില്‍കിടന്നതാണല്ലോ. ഇതെങ്ങനെ ഇവിടെ വന്നു? &lt;br /&gt;&lt;br /&gt;"ഇന്നലെ നിന്റെ അമ്മ തന്നതാണ്‌." പറങ്കിമാവില്‍ ചാരിനിന്ന് ഷിബു പരിസരവീക്ഷണം നടത്തുന്നു. മുഖത്തെ ചോദ്യം കണ്ടിട്ടെന്ന പോലെ അവന്‍ കൂട്ടിച്ചേര്‍ത്തു. "മീന്‍കറിക്ക്‌ മാങ്ങ പറിക്കാന്‍ ഇന്നലെ നിന്റമ്മ വിളിച്ചാരുന്നു". &lt;br /&gt;&lt;br /&gt;മാങ്ങപറിച്ചിട്ട്‌ കേറിവന്നപ്പോള്‍ മാസിക കണ്ടിട്ട്‌ ഇതെടുത്തോട്ടേ ചേച്ചീന്ന് ചോദിച്ചുകാണും. വായിച്ചു കഴിഞ്ഞതായതുകൊണ്ട്‌ കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞുകാണും അമ്മ. അതിന്‌ അവനെന്തിനാണ്‌ കാക്കച്ചിരി ചിരിക്കുന്നത്‌? &lt;br /&gt;&lt;br /&gt;നിറയെ ഉറുമ്പുള്ള കിളിച്ചുണ്ടന്‍ മാവില്‍നിന്ന് മാങ്ങ എറിഞ്ഞുവേണം പറിക്കാന്‍. ഇവന്‍ ഏറിന്റെ ആശാനാണെന്ന് അമ്മയോട്‌ ആരുപറഞ്ഞോ ആവോ.&lt;br /&gt;&lt;br /&gt;"നീ വരുന്നോ ഇല്ലിച്ചോട്ടില്‍ ചൂണ്ടയിടാന്‍.." പോകണമെന്ന് വിചാരിച്ചിരുന്നതാണ്‌. നീര്‍മരുതിയുടെ ചുവടൊന്നു കാണാമല്ലോ. ഇപ്പോള്‍ വേണ്ടെന്ന് തോന്നുന്നു. &lt;br /&gt;&lt;br /&gt;"ഇല്ല. അമ്മയെങ്ങാനം അറിഞ്ഞാല്‍ ശരിയാവത്തില്ലെടാ.." അമ്മയറിയാനും ന്യായമുണ്ട്‌. കിണറ്റില്‍ വെള്ളംകുറവായതുകൊണ്ട്‌ തുണിയലക്കാന്‍ ചിലപ്പോള്‍ കടവില്‍ പോകും. കിണര്‍ ആഴം കൂട്ടാന്‍ ആളിനെ വിളിക്കണമെന്ന് പറഞ്ഞിട്ട്‌ രണ്ടുദിവസമായി. മടികാരണം പോയില്ല. ഇന്ന് പോകണം. കിണറ്റില്‍ വെള്ളമായാല്‍ പിന്നെ അമ്മ ആറ്റില്‍ പോകില്ല.&lt;br /&gt;&lt;br /&gt;പാറയിലിന്ന് വല്ലാത്ത ചൂട്‌. ഒരിക്കലും ഇല്ലാത്തപോലെ. ഇവിടെ പതുങ്ങിനില്‍ക്കാറുള്ള കാറ്റെവിടെപ്പോയി.&lt;br /&gt;&lt;br /&gt;ഷിബു പറങ്കിമാവില്‍ കയറിയിരുന്നു കാലാട്ടി ചൂളം വിളിക്കുന്നു. അവന്റെ വിഷമമെല്ലാം പോയതുപോലെ. മറിയേടത്തിയെക്കണ്ടപ്പോള്‍ രമണിയേടത്തിയെ മറന്നുകാണും. ദുഷ്ടന്‍. &lt;br /&gt;&lt;br /&gt;അകലെയെങ്ങോ ഓട്ടോയുടെ മുരള്‍ച്ച കേള്‍ക്കുന്നില്ലേ? അമ്മ വരുന്നുണ്ടാവും. വീട്ടില്‍ പോയി ഇരിക്കാം. &lt;br /&gt;&lt;br /&gt;"നീയെന്താ പൊവാണോ" മരക്കൊമ്പിലിരുന്ന് അവന്‍ എവിടെയോ ഉന്നം പിടിക്കുകയാണ്‌. പറങ്കിമാവിന്റെ കട്ടിയുള്ള ഒരു പൊളി ചിറകുവച്ച്‌ പറന്നുപോകുന്നു. ഇതത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല. ഒരു പരന്ന കല്ല് തപ്പിയെടുത്ത്‌ ഉന്നം പിടിച്ചു. ഷിബു പിടിക്കാറുള്ളതു പോലെ കല്ലുപിടിച്ച്‌, ഒന്നം പിടിച്ച്‌ ഒറേറ്‌. വേണ്ടായിരുന്നു. ഉദ്ദേശിച്ചതിന്റെ പകുതിവഴിക്കെത്തിയുമില്ല, കറങ്ങിവേച്ചുപോയ കല്ല് ദിശതെറ്റി ഒരു റബറില്‍ ചെന്നു കൊണ്ട്‌ റബര്‍ പൊട്ടി പാലൊഴുകുന്നു.&lt;br /&gt;&lt;br /&gt;മരക്കൊമ്പില്‍ നിന്ന് ഷിബുവിന്റെ പൊട്ടിച്ചിരി. "ടാ ..ഇങ്ങനെയാ എറിയുന്നതെങ്കില്‍ നീ ആ ചെട്ടിയാരുടെ കൊച്ചുമോളേ സ്ത്രീധനമില്ല്ലാതെ കെട്ടേണ്ടിവരും... "&lt;br /&gt;&lt;br /&gt;അയ്യട ഒരു ഏറുവിദഗ്ദ്ധന്‍... അവന്റെ മോന്തനോക്കിയൊരു ഏറുകൊടുക്കാന്‍ തോന്നി.&lt;br /&gt;&lt;br /&gt;താഴെ ഓട്ടോ വന്നു നില്‍ക്കുന്നു. അമ്മയാണ്‌. ഭാഗ്യം. ഇവിടുന്നു രക്ഷപെടാമാല്ലോ. അയലത്തെ മണിയങ്കിളിന്റെ ഓട്ടോയാണ്‌. അമ്മയും മണിയങ്കിളും ചേര്‍ന്ന് സാധനങ്ങള്‍ ഇറക്കി വയ്ക്കുന്നു.&lt;br /&gt;&lt;br /&gt;"ഇപ്പം അങ്ങോട്ട്‌ ഓടിപ്പോണ്ടട ചെറുക്കാ...പണിയാവും" അവന്റെ മുടിഞ്ഞ ചൂളമടി. അമ്മ തിരിഞ്ഞുനോക്കിയാല്‍ ഇവിടെ വന്ന് നില്‍ക്കുന്നത്‌ കാണും. പാറക്ക്‌ മറഞ്ഞു നിന്ന് നോക്കി. അമ്മയും മണിയങ്കിളും സാധനങ്ങള്‍ നിറച്ച സഞ്ചിയുമായി വീട്ടിലേക്കിറങ്ങുന്നു.&lt;br /&gt;&lt;br /&gt;ഷിബു വീട്ടിലേക്ക്‌ കാക്കക്കണ്ണിട്ടു നോക്കി ചിരിക്കുകയാണ്‌. അവനെ എറിഞ്ഞുവീഴ്തണം എന്ന് വീണ്ടും തോന്നി. പാറയില്‍ നിന്ന് ഊര്‍ന്നിറങ്ങുമ്പോള്‍ വീണ്ടും പിന്നില്‍ നിന്നുവിളി. "ടാ..പോണ്ടട... നിന്റച്ചനോ ഗല്‍ഫില്‍ ... അവരിച്ചിരി കാര്യമൊക്കെ പറഞ്ഞിരിക്കട്ടെ ശല്യപ്പെടുത്തണ്ട..."&lt;br /&gt;&lt;br /&gt;രമണിയേടത്തിയെ പറഞ്ഞുവിടടാ എന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല. റബറിനിടയിലൂടെ വേഗത്തില്‍ നടന്നു. അമ്മയെന്തിനാ ഇപ്പോള്‍ മണിയങ്കിളിനെ വീട്ടില്‍ കയറ്റുന്നത്‌.. ഓട്ടൊക്ക്‌ കൂലികൊടുത്ത്‌ പറഞ്ഞുവിട്ടാല്‍ പോരായിരുന്നോ?&lt;br /&gt;&lt;br /&gt;പിന്നില്‍ നിന്ന് ചൂളം വിളി. കല്ലിന്റെ മുരള്‍ച്ച. ചെവിതൊട്ട്‌ ഒരു കല്ലു പറന്നു പോയോ? തിരിഞ്ഞു നോക്കുമ്പോള്‍ ചൂളംവിളിയും പറങ്കിമാവിന്റെ ചില്ലയില്‍ നിന്ന് അവന്റെ കാക്കച്ചിരിയും. തലക്കു മുകളിലൂടെ മറ്റൊരു കല്‍പക്ഷി പറന്നു പോകുന്ന മുരള്‍ച്ച. ജനലിന്റെ ചില്ലുടയുന്ന ശബ്ദമല്ലെ കേട്ടത്‌?&lt;br /&gt;&lt;br /&gt;ഈശ്വരാ അമ്മയുടെ മുറിയാണ്‌ വഴിയുടെ നേരേതാഴെ. ആധിയെടുത്ത്‌ ഓടുമ്പോള്‍ പിന്നാലെ പറന്നു വരുന്ന കല്ലിന്റെ മുരള്‍ച്ച ശ്രദ്ധിക്കണമെന്ന് തോന്നിയില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-311432940576126547?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/311432940576126547/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=311432940576126547' title='53 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/311432940576126547'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/311432940576126547'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2007/06/blog-post.html' title='ഏറ്'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>53</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-299726997803622572</id><published>2007-05-08T04:01:00.000-07:00</published><updated>2009-03-14T10:27:18.354-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥകള്‍'/><title type='text'>സാക്ഷി</title><content type='html'>കവലയിലെ ഏക ഇരുനിലക്കെട്ടിടം മുത്തുവിന്റെ തുന്നല്‍ക്കടയായിരുന്നു. രണ്ടാം നിലയിലെ ഓടുമേഞ്ഞ ഒറ്റമുറിയായിരുന്നു മുത്തുവിന്റെ അടുക്കളയും കിടപ്പുമുറിയും. &lt;br /&gt;&lt;br /&gt;നാട്ടുവഴി നഗരത്തിലേക്കു നോക്കി തൊണ്ണൂറൂഡിഗ്രിയില്‍ തിരിയുന്ന കോണിലെ ചായക്കടയടച്ച്‌ രാഘവേട്ടന്‍ പോയിക്കഴിഞ്ഞാല്‍ തൊട്ടരികില്‍ വീടുകളില്ലാത്ത കവലയില്‍ മുത്തു ഒറ്റക്കാകും. കവലയുടെ കാവല്‍ക്കാരന്‍. &lt;br /&gt;&lt;br /&gt;ഒറ്റക്കും പെട്ടക്കും നഗരത്തില്‍ നിന്നുമടങ്ങുന്ന രാത്രിയാത്രക്കാര്‍ക്ക്‌ മുത്തുവിന്റെ മുറിയുടെ ഒറ്റജനാലയില്‍ പാതിരാ കഴിയുവോളം നിഴലാട്ടം കാണാം. &lt;br /&gt;&lt;br /&gt;വേനല്‍ച്ചൂടുള്ള ഒരു രാത്രിയില്‍ റോഡിലേക്ക്‌ തിരിച്ചിട്ട കസേരയില്‍ സിനിമാമാസികയുടെ താളുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന കാറ്റിന്റെ കുളിരും ചികഞ്ഞെടുത്തിരിക്കുമ്പോഴാണ്‌ മുത്തു ആ കാഴ്ചകണ്ടത്‌. രാഘവേട്ടന്റെ ചായക്കടയുടെ വരാന്തയില്‍ വഴിവിളക്കിലെ വെളിച്ചം നെടുകെ മുറിച്ച ഇരുളില്‍ നിന്നും രണ്ട്‌ പാദങ്ങള്‍ നീണ്ടുകിടക്കുന്നു. &lt;br /&gt;&lt;br /&gt;വെളിച്ചം വഴിയിലൂടെ തൊണ്ണൂറൂഡിഗ്രിയില്‍ തിരിഞ്ഞ്‌ നഗരത്തിലേക്ക്‌ പോകാതെ കവലയില്‍ തന്നെ പതറിനില്‍ക്കുന്നതു കൊണ്ട്‌ വളവിനപ്പുറത്തെ വരാന്തയില്‍ കിടക്കുന്ന ആ പാദങ്ങളുടെ അവകാശിയെ മുത്തുവിന്‌ കാണാന്‍ കഴിഞ്ഞില്ല. &lt;br /&gt;&lt;br /&gt;കണാരേട്ടനായിരിക്കുമോ? അല്ല. മദ്യപിച്ചാല്‍ കിടക്കേണ്ടത്‌ വഴിയിലാണ്‌ കടത്തിണ്ണയിലല്ല എന്ന്‌ കണാരേട്ടനറിയാം. &lt;br /&gt;&lt;br /&gt;വെളിച്ചം വഴിതിരിഞ്ഞാല്‍ പോലും രാഘവേട്ടന്റെ വരാന്തയില്‍ ഭിത്തിചേര്‍ന്നു കിടക്കുന്ന ഒരാളെ മുത്തുവിന്റെ ജനാലയില്‍ നിന്ന് കാണാന്‍ പ്രയാസമാണ്‌. റ്റോര്‍ച്ചെടുത്ത്‌ ഒന്നു പരിശോധിക്കാനുള്ള ആഗ്രഹം മാറ്റിവച്ച്‌ മുത്തു മുഖം ജനലഴിയില്‍ ചേര്‍ത്ത്‌ സൂക്ഷിച്ചുനോക്കി. പാദങ്ങള്‍ക്കപ്പുറം രണ്ട്‌ കണങ്കാലുകളുടെ തുടക്കം. ഒരു സ്ത്രീയുടെപോലെയുള്ള കണങ്കാലുകള്‍. &lt;br /&gt;&lt;br /&gt;അത്‌ മുഖത്തൊക്കെ വര്‍ഷങ്ങള്‍ ചിത്രം വരച്ച, വരണ്ട വയല്‍പോലെ മുഖവും ഉണങ്ങിയ തടാകം പോലെ കണ്ണുകളും ഉള്ള, ഒരു സ്ത്രീ ആയിരിക്കുമോ? ഇളം പ്രായത്തില്‍ കൈവിട്ടു പോയ മകനെത്തേടി വഴിയോരങ്ങളില്‍ അലയുന്ന ഒരു അമ്മയെ ദേവീതീയറ്ററിലെ മാറ്റിനിപ്പടത്തില്‍ കണ്ടനാള്‍ മുതല്‍ അതായിരുന്നു മുത്തുവിന്റെ മനസ്സിലെ അമ്മയുടെ മുഖം. &lt;br /&gt;&lt;br /&gt;പടിയിറങ്ങി റോഡുമുറിച്ചുകടന്ന്‌ ആരാണതെന്ന്‌ നോക്കണമെന്ന്‌ മുത്തുവിനു തോന്നി. വെറുതെ. മുഖമൊന്നു കാണാമല്ലോ.&lt;br /&gt;&lt;br /&gt;എഴുനേല്‍ക്കുമ്പോള്‍ അരുതെന്ന്‌ മനസ്സു പറഞ്ഞു. അതൊരു ചെറുപ്പക്കാരിയാണെങ്കിലോ? അവള്‍ നിലവിളിച്ചാലോ? രാഘവേട്ടന്റെ വീടു ദൂരെയാണെങ്കിലും രാത്രിയില്‍ കവലയില്‍ ആരെങ്കിലും ഒച്ചയെടുത്താല്‍ മൂപ്പര്‍ റ്റോര്‍ച്ചും തെളിച്ചെത്തും. എന്തു പറയും?&lt;br /&gt;&lt;br /&gt;ജനാലയോട്‌ ചേര്‍ന്ന്‌ നിന്ന്‌ വീണ്ടും നോക്കി. അരണ്ടവെളിച്ചത്തില്‍ കാല്‍വണ്ണകള്‍ക്ക്‌ നല്ല മിനുസമുള്ളതുപോലെ. അതൊരു ചെറുപ്പക്കാരി ആയിരിക്കണം. കാറ്റില്‍ ജമന്തിപ്പൂക്കളുടെ മണമുണ്ടോ?&lt;br /&gt;&lt;br /&gt;മുന്‍പൊക്കെ ചിലവൈകുന്നേരങ്ങളില്‍ ജമന്തിപ്പൂക്കളുടെ മണം തേടി മുത്തു നഗരത്തില്‍ പോകുമായിരുന്നു. ഒരിക്കല്‍ ലോഡ്ജ്‌ മുറിയിലെ വിയര്‍പ്പ്‌ നാറുന്ന ഇരുട്ടില്‍ വിരലുകള്‍കൊണ്ട്‌ പൂമ്പൊടി തിരയുമ്പോള്‍ പൂവ്‌ പറഞ്ഞു: "ഞെക്കിപ്പിഴിഞ്ഞ്‌ കളേണ്ട.. ന്റ കുട്ടിക്ക്‌ കുടിക്കാന്‌‍ള്ളതാ". &lt;br /&gt;&lt;br /&gt;കൈത്തലങ്ങളില്‍ നനഞ്ഞൂറിയത്‌ വിയര്‍പ്പല്ല മുലപ്പാലാണെന്നറിഞ്ഞപ്പോള്‍ മുത്തു ഞെട്ടി കൈവലിച്ചു. കൈപ്പുള്ള ഹാസ്യത്തില്‍ അവള്‍ ചിരിച്ചു. "ന്തേ.. നിക്കൊരു മോനുണ്ട്‌.. ആറുമാസം"&lt;br /&gt;&lt;br /&gt;അതിനുശേഷം മുത്തു ജമന്തിപ്പൂക്കളെ വേദനയോടെ ദൂരെനിന്നു മാത്രം നോക്കാന്‍ ശീലിച്ചു. &lt;br /&gt;&lt;br /&gt;ഇവളുടെയും മാറൊട്ടി ഉറങ്ങുന്നുണ്ടാവും ഒരു കുരുന്ന്‌. തെരുവുനായക്കളുടെ ബഹളം കൊണ്ട്‌ പുലര്‍ച്ചെ ഉറങ്ങാനാകാറില്ല മുത്തുവിന്‌... ഈശ്വരാ...&lt;br /&gt;&lt;br /&gt;കസേരയില്‍ നിന്ന്‌ പിടഞ്ഞെഴുന്നേറ്റ്‌ തലയിണയുടെ അടിയില്‍ നിന്ന്‌ റ്റോര്‍ച്ചെടുക്കുമ്പോള്‍ മുത്തുവിനു സ്വന്തം വിഡ്ഢിത്തം ഓര്‍ത്ത്‌ ചിരിവന്നു. അതൊരു പെണ്ണാണെന്നുപോലും നിശ്ഛയമില്ല. പിന്നല്ലേ കുഞ്ഞ്‌?&lt;br /&gt;&lt;br /&gt;അത്‌ ആരാണെങ്കിലും തനിക്കെന്ത്‌? ഈ കവല തനിക്കും ഒരു താവളം. ഇരുപതുവര്‍ഷം നീണ്ട അഭയം നാട്ടുകാരുടെ നന്മ.&lt;br /&gt;&lt;br /&gt;തിരികെ കസേരയില്‍ ഇരിക്കുമ്പോള്‍ ഒന്നുകൂടി നോക്കാതിരിക്കാനായില്ല. ആ കാലുകള്‍ അനങ്ങുന്നില്ലല്ലോ. മരിച്ചതാണോ? കടത്തിണ്ണയില്‍ ഉറങ്ങുന്നവരെ തലയില്‍ കല്ലിട്ടുകൊല്ലുന്ന ഒരു കൊലയാളി നഗരത്തില്‍ ഒരു കൊലനടത്തിയെന്ന്‌ ചായക്കടയില്‍ കഴിഞ്ഞ ആഴ്ച ആരോ പറയുന്നത്‌ കേട്ടു.&lt;br /&gt;&lt;br /&gt;മുത്തുവിന്‌ വല്ലാതെ ദേഷ്യം വന്നു. ഇതിനൊക്കെ മറ്റുവല്ലയിടത്തും പോയി കിടന്നു കൂടേ? ഇനി ഇവിടെവല്ലതും സംഭവിച്ചാല്‍ പോലീസായി, കേസായി. &lt;br /&gt;&lt;br /&gt;പന്നിമലത്തി കാശുപോയ വാശിക്ക്‌ കോളനിയിലെ രാജന്‍ അവന്റെ അളിയനെ രാത്രിയില്‍ കവലയിലിട്ട്‌ കുത്തിയദിവസമാണ്‌ മുത്തു ആദ്യമായി പോലീസ്‌ സ്റ്റേഷന്‍ കാണുന്നത്‌. "നിന്റെയൊക്കെ കാലിന്റെടേല്‍വച്ച്‌ കത്തിക്കുത്തുനടന്നാലും കാണാമ്പാടില്ല്യേടാ... മോനേ" എന്നു ചോദിച്ച്‌ ഹെഡ്‌കോണ്‍സ്റ്റബ്‌ള്‍ സദാശിവന്‍പിള്ള അടിവയറ്റിനുകുത്തിയതിന്റെ വേദന മറന്നിട്ടില്ല. കാണാത്തകാര്യം കണ്ടെന്ന്‌ പറയാന്‍ പറ്റുമോ?&lt;br /&gt;&lt;br /&gt;അപ്പോഴാണോര്‍ത്തത്‌. നഗരത്തില്‍ നിന്ന്‌ കടവത്തേക്ക്‌ പോയിട്ടുള്ള പോലീസ്‌ വണ്ടി തിരികെപ്പൊയിട്ടില്ല. അവരുടനെയെത്തും. മുത്തുവിന്റെ കാല്‍മുട്ടുകളില്‍ നേരിയ വിറയല്‍ കയറി.&lt;br /&gt;&lt;br /&gt;ജീപ്പിന്റെ ഇരമ്പം അകലെ കേള്‍ക്കുന്നുണ്ട്‌. മുത്തു വേഗം ലൈറ്റണച്ചു. ജനലും അടച്ചു. ആ കാലുകള്‍ അവിടെത്തന്നെയുണ്ട്‌. നേരത്തെ ഇറങ്ങിനോക്കേണ്ടതായിരുന്നു. ഇനിയിപ്പോള്‍ പോലീസ്‌ പോയിട്ട്‌ നോക്കാം. &lt;br /&gt;&lt;br /&gt;വണ്ടി കവലയില്‍ വന്നു നില്‍ക്കുന്നു. ആരൊക്കെയോ ഇറങ്ങുന്നുണ്ട്‌. ശബ്ദം താഴ്ത്തി എന്തൊക്കെയോ പറയുന്നത്‌ കേട്ടു. താഴെ കടത്തിണ്ണയില്‍ ഒറ്റക്കായിപ്പോയ ആളെക്കുറിച്ച്‌ മുത്തുവിനു സഹതാപം തോന്നി. പിന്നെ വണ്ടി അകന്നുപോകുന്ന സ്വരം. ആശ്വാസം.&lt;br /&gt;&lt;br /&gt;ജനല്‍ തുറന്നുനോക്കുമ്പോള്‍ ആ കാലുകള്‍ കാണാനുണ്ടായിരുന്നില്ല. പോലീസ്‌ വിളിച്ചെഴുന്നേല്‍പ്പിച്ച്‌ കൊണ്ടുപോയിക്കാണും. അതോ ഇനി എഴുന്നേറ്റ്‌ ആ കടത്തിണ്ണയിലെങ്ങാനും കൂനിക്കൂടിയിരുപ്പുണ്ടാവുമോ?&lt;br /&gt;&lt;br /&gt;റ്റോര്‍ച്ച്‌ പോലും എടുക്കാന്‍ മറന്ന്‌ തിടുക്കത്തില്‍ പടിയിറങ്ങുമ്പോള്‍ മുത്തുവിന്റെ ആശങ്കകള്‍ പെരുകിവന്നതേയുള്ളു. പോലീസ്‌ ജീപ്പ് തന്നെയാണോ കടന്നുപോയതെന്നറിയില്ല. ആ പാവത്തെ വല്ലവരും ഉപദ്രവിച്ചുകാണുമോ? &lt;br /&gt;&lt;br /&gt;രാഘവേട്ടന്റെ കടത്തിണ്ണയില്‍ ആരും ഉണ്ടായിരുന്നില്ല. ചുറ്റും നോക്കി. ആളനക്കമില്ല. നഗരത്തിലേക്ക്‌ തിരിയുന്ന വളവിനപ്പുറം വഴിവിളക്കിന്റെ മഞ്ഞവെളിച്ചത്തില്‍ ഉറക്കച്ചടവുള്ള രാത്രി മാത്രം. ജീവിതത്തിലാദ്യമായി മുത്തുവിനു താന്‍ ഏകനാണെന്നു തോന്നി.&lt;br /&gt;&lt;br /&gt;ചെരുപ്പൂരി തറയിലേക്ക്‌ ചാഞ്ഞിരിക്കുമ്പോള്‍ സിമന്റിട്ട നിലത്ത്‌ ആരോ കിടപ്പുണ്ടായിരുന്നു എന്ന്‌ മുത്തു തീര്‍ച്ചയാക്കി. വിരലുകള്‍ കൊണ്ട്‌ ആ ശരീരത്തിന്റെ ചൂട്‌ തേടി മുത്തു അവിടേയ്ക്ക്‌ ചാഞ്ഞു.&lt;br /&gt;&lt;br /&gt;കവലയിലെ മഞ്ഞകലര്‍ന്ന ഇരുട്ടിനു മീതെ രണ്ടാം നിലയിലെ ഒറ്റമുറിയുടെ ജനാല നിഴലില്ലാത്ത വെളിച്ചത്തിന്റെ ഒറ്റച്ചതുരമായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-299726997803622572?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/299726997803622572/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=299726997803622572' title='45 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/299726997803622572'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/299726997803622572'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2007/05/blog-post_08.html' title='സാക്ഷി'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>45</thr:total></entry><entry><id>tag:blogger.com,1999:blog-4552890267143068641.post-8975822147908050707</id><published>2007-05-04T08:28:00.000-07:00</published><updated>2009-03-14T10:27:18.355-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥകള്‍'/><title type='text'>തുടക്കം</title><content type='html'>ആകെ അങ്ങ്‌ മേളമാ. മനുഷ്യനു സ്വസ്ഥത തരത്തില്ല പണ്ടാരങ്ങള്‌. കല്ല്യാണവീടാന്ന്‌ വിചാരിച്ച്‌ കേറിയെറങ്ങി നെരങ്ങുന്നേന്‌ ഒരു കണക്കുവേണ്ടേ. ആ എന്തെങ്കിലുമാകട്ടെ.&lt;br/&gt;&lt;br/&gt;ആ ചെറുക്കനിതെവിടെപ്പോയിക്കെടക്കുവാ. രണ്ട്‌രണ്ടരയാവുമ്പം പെണ്ണിനേം കൊണ്ടെറങ്ങണ്ടതാ പിന്നേം. കെട്ടുകഴിഞ്ഞ്‌ ബന്ധുക്കാരെന്നും പറഞ്ഞ്‌ കെട്ടിയെടുത്തതുങ്ങടെയെല്ലാം കൊണവതിയാരോം കേട്ട്‌ ചവിട്ടിത്തൂങ്ങി നിക്കുവായിരിക്കും. ഒന്നുവന്നുകേറി ചടങ്ങുതീര്‍ത്താരുന്നേല്‍ ഇവിടെ ചടഞ്ഞുകൂടിക്കെടക്കുന്ന കൊറെയെണ്ണം പോയിക്കിട്ടിയേനേ.&lt;br/&gt;&lt;br/&gt;ആ എളേവനെങ്കിലും ഇങ്ങ്‌ വന്നൂടായോ? അവനിങ്ങ്‌ വരട്ടെ. രണ്ടുകൊടുക്കണം.&lt;br/&gt;&lt;br/&gt;പൊറത്തെ മുറീലാരാണ്ടൊക്കെ ദേഹണ്ണിക്കുന്നൊണ്ട്‌. പുതുപ്പെണ്ണിനെ കേറ്റാനൊള്ള ഒരുക്കമല്ല്യോ. റോസച്ചേടത്തിക്ക്‌ വെല്ല്യ ഉത്സാഹമൊന്നുമില്ലെന്ന്‌ പൂച്ചാംപൂച്ചാം പറയുന്നൊണ്ട്‌. അങ്ങനെയങ്ങോട്ട്‌ ഉരുകാന്‍ അവന്റെ പെറ്റതള്ളയൊന്നുമല്ലല്ലോ. എന്റെ ചെറുക്കന്റെ കല്ല്യാണം വരട്ടെ. കാണിച്ചുകൊടുക്കാം. അതും പോരാഞ്ഞ്‌ ഞാനിങ്ങോട്ട്‌ വന്നുകേറിയപ്പം അനച്ചവെള്ളം തരാന്‍ ഒണ്ടാരുന്നില്ലല്ലോ ഒരുത്തിയും.&lt;br/&gt;&lt;br/&gt;ചെറുക്കന്‌ രണ്ട്‌ വയസ്സൊള്ളപ്പഴാ അവന്റെ തള്ളയേ മാത്തച്ചായന്‍ വീട്ടീക്കൊണ്ടുവന്നാക്കിയത്‌. ആ നേരത്ത്‌ ദേഹത്തിച്ചിരി ചോരേം നീരുമൊണ്ടായിപ്പോയത്‌ എന്റെ കുറ്റമാന്നോ? മോനേക്കാണാനെന്നും പറഞ്ഞ്‌ പാത്തുമ്പതുങ്ങീം അതിയാന്‍ പിന്നേം പിന്നേം അയലത്തെവീട്ടീ വന്നാ വരണ്ടാന്ന്‌ പറയാന്‍ പറ്റുമോ? അങ്ങനെ തട്ടായി മുട്ടായി. പറ്റാനൊള്ളതൊക്കെ പറ്റി. അതുമ്പറഞ്ഞ്‌ ആ ഏന്ധ്യായനി കേറി തൂങ്ങിച്ചത്തത്‌ എല്ലാരുംകൂടെ എന്റെ കുറ്റോമാക്കി.&lt;br/&gt;&lt;br/&gt;അവളുചത്തേന്റെ പിറ്റേന്ന്‌ മാത്തച്ചായന്റെ കൂടെ എറങ്ങണ്ടിവന്നതാ ചെറുക്കനേം എടുത്തോണ്ട്‌. പൊന്നാങ്ങളമാരുപോലും ഒന്നു തിരിഞ്ഞുനോക്കാന്‍ ഏഴെട്ട്‌ വര്‍ഷം കഴിഞ്ഞു.അന്നേരത്തേക്ക്‌ രണ്ടുപിള്ളേരും ഒണ്ടായി.&lt;br/&gt;&lt;br/&gt;മെത്രാച്ചന്‌ ഒരു കടലാസ്‌ കൊടുത്ത്‌ കല്ല്യാണം ശെരിയാക്കി. കഴുത്തുതാഴ്ത്തിവെട്ടിയ ഉടുപ്പിട്ട്‌ രണ്ടുതവണ കാപ്പിവെളമ്പിയപ്പം കൊമ്പത്തിരുന്ന പള്ളീലച്ചനും വീട്ടീ വന്നുപോക്കായി. ചെറുക്കന്റെ തള്ളചത്തതൊക്കെ എല്ലാരും അങ്ങുമറന്നു.&lt;br/&gt;&lt;br/&gt;ചെറുക്കനും കൂട്ടത്തിലങ്ങ്‌ വളന്നു. നമ്മളൊന്നും ചെയ്യാന്‍ പോയില്ലേ പൊന്നച്ചോ. അമ്മായിമാരും അപ്പാപ്പന്മാരും ഒക്കെ ചോദിക്കാനൊണ്ടേ. തള്ളേകൊന്നവളെന്ന പേരും കെടപ്പോണ്ട്‌. പിന്നെ വളന്നുവരുവല്ല്യോ രണ്ട്‌ പിള്ളേര്‌. അതുങ്ങക്കും നല്ലത്‌ ഒരുശത്രൂനെ ഒണ്ടാക്കിവക്കാതിരിക്കുന്നതല്ല്യോ. ഒള്ളതീ പങ്ക്‌ കൊടുത്തപ്പം ചെറുക്കന്‌ തണ്ടും തടീമായി.&lt;br/&gt;&lt;br/&gt;അന്നേരമല്ല്യോ കൊഴപ്പം. മൊത്തം പാരകളാന്നന്നേ. ഓരോന്ന്‌ പറഞ്ഞ്‌ ചെറുക്കനെ തെറ്റിക്കുവാ. ഒന്നുരണ്ട്‌ അമ്മായിമാരെ നാക്കുകൊണ്ടൊതുക്കി. ചെറുക്കനെ അങ്ങനെ പറ്റുമോ. ഇപ്പഴത്തെ പിള്ളേരല്ല്യോ. കുരുത്തക്കേടിന്‌ വല്ലതും വിളിച്ചുപറഞ്ഞാ നാണക്കേട്‌ നമുക്കല്ല്യോ.&lt;br/&gt;&lt;br/&gt;പിന്നൊരുവഴിയേ കണ്ടൊള്ളു. പെറ്റതള്ളയല്ലെന്ന്‌ ചെറുക്കനുമറിയാം നമുക്കുമറിയാം. ചെലതൊക്കെ കണ്ടില്ലാന്നും കേട്ടില്ലാന്നും ഒക്കെ അങ്ങുവച്ചു. ഒരു കതകോ ഉടുപ്പിന്റെ ഒരു കൊളുത്തോ ഇച്ചെരെ തൊറന്നുകെടന്നാ നമുക്കെന്നാ വരാനാ? കൈതൊടാത്ത ദൂരത്ത്‌ നിന്നാ പോരായോ? അതിനപ്പൊറം പോകാനൊള്ള ചങ്കൊറപ്പൊന്നും ആ മക്കുണാപ്പനില്ലെന്നേ.&lt;br/&gt;&lt;br/&gt;ചെറുക്കന്‍ പള്ളീപ്പോവും. പ്രാര്‍ത്ഥിക്കും. ദിവസം മൂന്നും നാലും നേരം കുളിക്കും. പള്ളിക്കൂടം കഴിഞ്ഞാല്‍ വീട്ടീവരും. പരിസരത്തൊക്കെ ചുറ്റീം പറ്റീം നിയ്ക്കും. പറയുന്നതൊക്കെ അനുസരിച്ചോളും. അങ്ങനെ ഇത്രേം വരൊക്കെ ആയി. പാലിന്റെ സൊസൈറ്റീല്‌ ജോലിയായി. ഹോണ്ടേടെ വണ്ടിയായി.&lt;br/&gt;&lt;br/&gt;എന്നാപ്പിന്നെ അവനെപ്പിടിച്ചങ്ങ്‌ കെട്ടിക്കാമെന്ന്‌ വച്ചു. ചെറുക്കന്റെ നോട്ടോം നടപ്പുമൊന്നും പഴയതുപോലെയല്ലന്നേ. ഒളിഞ്ഞുനോട്ടത്തിലൊന്നും അവനിപ്പം താല്‍പര്യമില്ലാന്നാ തോന്നുന്നെ. നമ്മടെപിടീലെങ്ങും നിന്നില്ലേലെന്നാ ചെയ്യും?. ഇവിടാണേല്‍ ഒരുപെങ്കൊച്ചും വളരുന്നൊണ്ടേ.&lt;br/&gt;&lt;br/&gt;മോനച്ചന്‍ കൊണ്ട്‌ വന്നതാ പെണ്ണിനെ. കഴിഞ്ഞ സീസണീ പൈനാപ്പിളെടുക്കാന്‍ പോയപ്പം വാഴത്തോപ്പീ വച്ച്‌ കണ്ടതാ. അവനങ്ങ്‌ പിടിച്ചു. അവന്‍ പറഞ്ഞാപിന്നെ മാത്തച്ചായനു വേറെ നോട്ടമൊന്നുമില്ലെന്നേ. അത്രക്ക്‌ വിശ്വാസമാ.&lt;br/&gt;&lt;br/&gt;മാത്തച്ചായനു പഴേത്‌ പോലെ വയ്യാണ്ടായേപ്പിന്നെ ഇവിടുത്തെക്കാര്യമെല്ലാം മോനച്ചനല്ല്യോ നോക്കുന്നെ. വര്‍ക്കത്തൊള്ളോനാ. അതുകൊണ്ടല്ല്യോ അകന്ന ബന്ധുവായിട്ടും മാത്തച്ചായന്‌ അവനെ കൂടപ്പെറപ്പുകളേക്കാള്‍ സ്നേഹം. ഇവിടുത്തെ ചെറുക്കന്മാര്‍ക്കേ ഒള്ളൂ അവനെ അങ്ങോട്ട്‌ കണ്ടൂടാത്തത്‌. പിള്ളേരുടെ കണ്ണല്ല്യോ. കാണാന്‍പാടില്ലാത്തത്‌ വല്ലോം കണ്ടുകാണും. ആ..&lt;br/&gt;&lt;br/&gt;എന്നാലും പ്രായമായകൊച്ചിന്റടുത്ത്‌ അവനിച്ചിരെ ശ്രദ്ധകൂടുന്നൊണ്ടോ എന്നൊരു സംശയം. ഇനിയിപ്പം മാത്തച്ചായന്‍ കാണെ അവന്റെ അടുത്തൊന്നു കൊഞ്ചുകേം കൊഴയുകേം ഒക്കെ വേണ്ടിവരും. മോനച്ചന്‍ പോയാല്‍ വേറേ ആരേലും വരും. അല്ല്യോ.&lt;br/&gt;&lt;br/&gt;ഓരോന്നോര്‍ത്തിരുന്ന്‌ നേരം പോയതറിഞ്ഞില്ല. പൊറത്തോട്ടൊന്നു ചെല്ലട്ടെ. അല്ലെങ്കിലേ നാട്ടുകാരെന്തുപറയും. എന്തൊക്കെ ചെയ്താലും കൊച്ചമ്മ കൊച്ചമ്മയല്ലിയോ?&lt;br/&gt;&lt;br/&gt;നെലവെളക്കൊക്കെ കത്തിച്ചിട്ടൊണ്ട്‌ മോളിക്കുട്ടി. മുത്തപ്പന്റേം തിരുല്‍ക്കദയത്തിന്റേം മുന്നിലെ തിരീം കത്തിച്ചു. പാലും മധുരോമൊക്കെ നേരത്തെ എടുത്ത്‌ വച്ചാരുന്നു. അതിനല്ല്യോ കെട്ടുകഴിഞ്ഞ്‌ അധികം നിയ്ക്കാതെ ഓടിയിങ്ങുപോരുന്നെ.&lt;br/&gt;&lt;br/&gt;കെട്ടിനൊരുങ്ങിവന്നപ്പം ആ പെണ്ണിനെക്കണ്ടിട്ട്‌ ആളുമാറിപ്പോയെന്ന്‌ തോന്നി. എന്തോരമാ ഒരു മുഴുപ്പ്‌. മൂന്നുമാസം മുന്‍പ്‌ ഒറപ്പിനുകണ്ടപ്പം ഇതിന്റെ പകുതിയേ ഒണ്ടാരുന്നൊള്ളൂ. ചെലപ്പം ശ്രദ്ധിക്കാഞ്ഞതായിരിക്കും.&lt;br/&gt;ഇച്ചെരെയൊക്കെ കാണാനും തൊടാനും ഒള്ള പെണ്ണുങ്ങളെയേ മോനച്ചനു പിടിക്കൂ. ചെറുക്കന്റെ കാര്യോം അതൊക്കെതന്നെയാന്നെന്നാ തോന്നുന്നെ. ഓരോ ശീലങ്ങളേ...&lt;br/&gt;&lt;br/&gt;വണ്ടീടെ ഒച്ച. ഹോണടിക്കുന്നൊണ്ട്‌. അവരിങ്ങെത്തീന്നാ തോന്നുന്നെ. ഇവിടെ എന്നാത്തിന്റെ കൊറവാ. എല്ലാം റെഡിയല്ലേ...&lt;br/&gt;&lt;br/&gt;എന്തുകാണിക്കാനാണോ ഇതുങ്ങളെല്ലാം കൂടെ അവിടെ കെടന്നു തള്ളുന്നെ? ആ ചെറുക്കനേം പെണ്ണിനേം ഇങ്ങു കയറ്റിവിട്ടിട്ടു പോരായോ?&lt;br/&gt;&lt;br/&gt;ഓ വരുന്നൊണ്ട്‌. എളേവനും തന്തേം മണവാളന്റേം മണവാട്ടീടേം വാലേക്കടിച്ചപോലെ കൂടെയൊണ്ട്‌. റോഡില്‍നിന്നൊള്ള പടികയറാന്‍ നേരം ഈ പുതുപ്പെണ്ണെന്താ ചെറുക്കന്റെ കൈപിടിക്കാതെ എളേവന്റെയടുത്ത്‌ കൊഞ്ചാന്‍ നില്‍ക്കുന്നെ? ചുമ്മാതല്ല അവന്‍ ഒലിപ്പിച്ചോണ്ട്‌ അവടെത്തന്നെ അങ്ങുകൂടിയെ. ഇവനെ ഇന്നു ഞാന്‍...&lt;br/&gt;&lt;br/&gt;*****&lt;br/&gt;റോസച്ചേടത്തി മനോഗതം മുറിച്ച്‌ മകനെ പേരുചൊല്ലി വിളിച്ച്‌ പുറത്തേക്കിറങ്ങിയതു കൊണ്ട്‌ കഥകാരന്‌ റോസാക്കുട്ടിച്ചേടത്തിയുടെ മനസ്സില്‍ നിന്നും ഇറങ്ങിനടന്നേ മതിയാവൂ. എന്നാലും വായനക്കാര്‍ക്ക്‌ കഥ സ്വയം പൂര്‍ത്തിയാക്കാനുള്ള ചില സൂചനകള്‍ നല്‍കാതിരിക്കാനാവില്ലല്ലോ.&lt;br/&gt;&lt;br/&gt;മോനച്ചനുള്‍പ്പടെ മൂന്നുപുരുഷന്മാരുടെ ഇടയില്‍ റോസമ്മച്ചേട്ടത്തിക്ക്‌ പുതുപ്പെണ്ണിനോട്‌ പൊരുതിനില്‍ക്കാന്‍ കഴുത്തിറക്കിവെട്ടിയ, കൊളുത്തുകള്‍ ഇടക്കിടെ ഊരിപ്പോകുന്ന 7 നീളമുള്ള ഉടുപ്പുകള്‍ മുതല്‍ കാലപ്പഴക്കം കൊണ്ട്‌ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള മൂന്ന്‌ ഗാസ്‌ അടുപ്പുകള്‍ വരെ വീട്ടിലുണ്ട്‌.&lt;br/&gt;&lt;br/&gt;ഗാസ്‌ അടുപ്പുകള്‍ പൊട്ടിത്തെറിച്ചോ അല്ലാതെയോ പുതുപ്പെണ്ണ്‌ അകാലത്തില്‍ മരിച്ചാല്‍ റൊസച്ചേട്ടത്തിയെ എന്തു ചെയ്യണം എന്നത്‌ സംബന്ധിച്ച സൂചനകള്‍ തള്ളചത്തുപോയ ചെറുക്കനുകണ്ടുപിടിക്കാന്‍ പരുവത്തില്‍ നീറോചക്രവര്‍ത്തിയുടെ കഥവിവരിക്കുന്ന ചരിത്രപുസ്തകം ഊണുമേശയുടെ ഇടതുവശത്തുള്ള അലമാരയുടെ മുകളിലെ തട്ടില്‍ ഉണ്ട്‌. റബര്‍ സ്ലോട്ടറിനു വെട്ടുന്ന നീളമുള്ള ആറുകത്തികള്‍ വീടിനുപുറകിലെ ഷെഡിലും.&lt;br/&gt;&lt;br/&gt;മാത്തച്ചായനും റോസച്ചേടത്തിയും തട്ടുകയും മുട്ടുകയും ചെയ്തതുപോലെ പുതുപ്പെണ്ണും അനിയനും തട്ടുകയും മുട്ടുകയും ചെയ്താല്‍ ചേട്ടനുതൂങ്ങാന്‍ പറ്റിയ അറുനൂറു റബറും ആറുപ്ലാവും അമ്പതടി ആഴമുള്ള കിണറും പറമ്പിലുണ്ട്‌.&lt;br/&gt;&lt;br/&gt;മോനച്ചനു മരിക്കാന്‍ പെണ്ണുങ്ങള്‍ ഉറങ്ങുന്ന മൂന്നുകിടക്കമുറികളും, വിറയ്ക്കുമെങ്കിലും ബലമുള്ള കൈകള്‍ ഉള്ള മൂന്നുപുരുഷന്മാരും വീട്ടിലുണ്ട്‌.&lt;br/&gt;&lt;br/&gt;പുതുപ്പെണ്ണ്‌ തന്റെ മിനുത്ത ഉടല്‍ ഏതുതരത്തില്‍ ഉപയോഗിക്കും എന്ന്‌ സൂചിപ്പിക്കാനും വേണ്ടി കഥാകാരന്‌ അവളെ പരിചയമില്ല. (കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ മോനച്ചനുമായി ബന്ധപ്പെടുക.) എന്നാല്‍ ഉടലിന്റെ ഊരുനാറ്റത്തില്‍ മനം മടുത്ത റോസച്ചേടത്തിയുടെ മകള്‍ നാലുനേരം കുളിക്കാനാവുന്ന, കിണറിനു മൂടിയുള്ള കന്യാസ്ത്രീമഠത്തില്‍ എവിടെയെങ്കിലും അഭയം പ്രാപിക്കാനുള്ള സാധ്യത അയാള്‍ കാണുന്നുണ്ട്‌. മാത്തച്ചായനും മക്കളും പരസ്പരം കൊന്നാല്‍ കഥാഗതിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം വായിക്കുന്ന ആള്‍ ഏറ്റെടുക്കേണ്ടതാണ്.&lt;br/&gt;&lt;br/&gt;ഇതു കഥയുടെ തുടക്കം മാത്രമാണെന്ന്‌ മനസ്സിലായില്ലേ. എങ്ങനെ എഴുതിത്തീര്‍ത്താലും ഇതു ഉടല്‍ക്കാഴ്ച്ചയില്‍ വീണുപോകുന്ന പുരുഷപാപങ്ങളുടെ കഥയാണെന്നും മനസ്സിലായില്ലേ? പാവം സ്ത്രീകള്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4552890267143068641-8975822147908050707?l=nilaathulli.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nilaathulli.blogspot.com/feeds/8975822147908050707/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4552890267143068641&amp;postID=8975822147908050707' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/8975822147908050707'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4552890267143068641/posts/default/8975822147908050707'/><link rel='alternate' type='text/html' href='http://nilaathulli.blogspot.com/2007/05/blog-post.html' title='തുടക്കം'/><author><name>ഗുപ്തന്‍</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='27' height='32' src='http://3.bp.blogspot.com/_qYpX2ohMA8g/SjlUWTxm-SI/AAAAAAAAA34/rQwAJmuIskw/S220/gu.jpg'/></author><thr:total>1</thr:total></entry></feed>
